വോട്ടിന് ഇനി പത്തുനാള്‍; പ്രചാരണം ടോപ് ഗിയറില്‍
Tuesday, April 16, 2024 5:17 AM IST
കോട്ടയം: വോട്ടുചെയ്യാന്‍ ഇനി പത്തു ദിവസം മാത്രം. ദിവസങ്ങള്‍ ചുരുങ്ങിയതോടെ പ്രചാരണം ടോപ് ഗിയറിലാക്കി മുന്നണികള്‍. ആവനാഴിയിലെ മുഴുവന്‍ അമ്പുകളും പ്രയോഗിച്ചും അടവുകള്‍ പതിനെട്ടും പയറ്റിയും പാര്‍ട്ടികളും മുന്നണികളും പ്രചാരണം കൊഴുപ്പിക്കുമ്പോള്‍ പ്രചാരണത്തിനു മുമ്പെന്നത്തേക്കാളും വീറും വാശിയുമേറി.

സ്ഥാനാര്‍ഥികളുടെ നിയോജക മണ്ഡലം കേന്ദ്രീകരിച്ചുള്ള വാഹനപര്യടനമാണ് ഇപ്പോള്‍ നടന്നു വരുന്നത്. വാഹനപര്യടനം ഏതാണ്ട് പകുതിയും പൂര്‍ത്തിയായിക്കഴിഞ്ഞു. മൂന്നു വട്ടം ഭവന സന്ദര്‍ശനവും പൂര്‍ത്തിയായി. വനിതകളുടെയും യുവജനങ്ങളുടെയും സ്‌ക്വാഡുകളുടെ പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. ദേശീയ നേതാക്കള്‍ എത്തുന്ന പ്രചാരണത്തോടെ ആവേശത്തിന്‍റെ കൊടുമുടിയേറുന്ന പ്രചാരണം 24നു കൊട്ടിക്കലാശത്തോടെ സമാപിക്കും.

കെ. ഫ്രാന്‍സിസ് ജോര്‍ജ്

യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജിന്‍റെ പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഭവനസന്ദര്‍ശനവും സ്‌ക്വാഡ് വര്‍ക്കും പൂര്‍ത്തിയായി. സ്ഥാനാര്‍ഥിയുടെ ചിഹ്നം പതിച്ചുള്ള പുതിയ പോസ്റ്ററുകളും ബോര്‍ഡുകളും മണ്ഡലമാകെ നിരന്നുകഴിഞ്ഞു.

18ന് കോട്ടയത്ത് രാഹുല്‍ ഗാന്ധി പൊതുസമ്മേളനത്തിനെത്തുന്നതോടെ യുഡിഎഫ് പ്രചാരണം കൂടുതല്‍ ആവേശത്തിലേക്ക് കടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എം.എം. ഹസനും രമേശ് ചെന്നിത്തലയും കെപിസിസി നേതാക്കളും പലവട്ടം മണ്ഡലത്തിലെത്തി അവലോകനം നടത്തുകയും കുടുംബയോഗങ്ങളിലും പൊതുസമ്മേളനങ്ങളിലും പങ്കെടുക്കുകയും ചെയ്തു. റോഡ്‌ഷോ, ഓട്ടോറിക്ഷാ റാലി, നിയോജകമണ്ഡലം റാലികള്‍ തുടങ്ങിയവ വരുംദിവസങ്ങളില്‍ നടക്കും.

തോമസ് ചാഴികാടൻ

എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടനും അവസാനവട്ട മണ്ഡലം പര്യടനത്തിലാണ്. സ്ഥാനാര്‍ഥിയുടെ അഭ്യര്‍ഥന, ഈസ്റ്റര്‍,വിഷു ആശംസകള്‍ എന്നിവയുമായി ഇടതുമുന്നണിയുടെ പ്രവര്‍ത്തകര്‍ മൂന്നു വട്ടം ഭവനസന്ദര്‍ശനം നടത്തിക്കഴിഞ്ഞു. ജനപങ്കാളിത്തത്തോടെയുളള കുടുംബയോഗങ്ങള്‍ ബൂത്ത് അടിസ്ഥാനത്തിലും നടക്കുന്നുണ്ട്. മുഖ്യമന്ത്രി പങ്കെടുത്ത മൂന്നു പൊതുയോഗങ്ങള്‍ ഇടതു മുന്നണിക്ക് ആവേശം പകര്‍ന്നു.

പാലായില്‍ ചേര്‍ന്ന പ്രമുഖ നേതാക്കളുടെ യോഗത്തില്‍ മുഖ്യമന്ത്രി അവലോകനവും നടത്തിയിരുന്നു. കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ.മാണിയും മന്ത്രി വി.എന്‍. വാസവനും മണ്ഡലത്തില്‍ മുഴുവന്‍ സമയവും പ്രചാരണത്തിനു നേതൃത്വം നല്‍കുന്നു. ഇടതു യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ഭവനസന്ദര്‍ശനം, വാഹനറാലി, ഡിജെ എന്നിവയും വരുംദിവസങ്ങളില്‍ നടക്കും. കര്‍ഷക, ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ വിവിധ സംഗമങ്ങളും നടന്നുവരുന്നു.

പ്രചാരണ വേദികളില്‍ താരമായി പേപ്പര്‍ വര്‍ണവിസ്മയം

കോട്ടയം: മാലപ്പടക്കവും വാദ്യമേളങ്ങളും പൂത്തിരിയും കലാരൂപങ്ങള്‍ക്കുമൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ താരമായി മാറിക്കഴിഞ്ഞിരിക്കുകയാണ് പേപ്പര്‍ വര്‍ണവിസ്മയം. സ്ഥാനാര്‍ഥികളുടെ റോഡ് ഷോകള്‍ക്കും വാഹന പര്യടനത്തിനുമൊപ്പം ഇപ്പോള്‍ പേപ്പര്‍ വര്‍ണ വിസ്മയം ഒഴിച്ചു കൂടാനാവാത്ത ആഘോഷമാണ്.

ഒരാള്‍പൊക്കമുള്ള സിലിണ്ടറില്‍ നിന്നും കാര്‍ബണ്‍ ഡയോക്‌സൈഡിന്‍റെ ശക്തിയില്‍ ജംബോ മെഷീനിലൂടെ വര്‍ണ പേപ്പറുകള്‍ പുറത്തേക്ക് ചിതറിച്ച് വിസ്മയം തീര്‍ക്കുന്നതാണ് പേപ്പര്‍ വര്‍ണവിസ്മയം. അടുത്തനാളിലാണ് ഈ മെഷീനും പേപ്പര്‍ വര്‍ണ വിസ്മയവും ഹിറ്റായത്. ഇപ്പോള്‍ ഉത്സവങ്ങള്‍, പെരുനാളുകള്‍, വിവാഹം ഉള്‍പ്പെടെയുള്ള ആഘോഷപരിപാടികള്‍ക്കും പേപ്പര്‍ വര്‍ണവിസ്മയമുണ്ട്.

സ്ഥാനാര്‍ഥി പര്യടനത്തില്‍ സ്ഥാനാര്‍ഥി തുറന്ന വാഹനത്തില്‍ സ്വീകരണ കേന്ദ്രത്തില്‍ എത്തുമ്പോഴാണ് വര്‍ണവിസ്മയം നടത്തുന്നത്. അഞ്ചു മുതല്‍ 25 വരെയുള്ള ഷോട്ടുകളാണുള്ളത്. മിനിമം ഷോട്ടിനു 12000 രൂപ നല്‍കണം. പിന്നെയുള്ള ഷോട്ടുകള്‍ക്കനുസരിച്ചാണ് പണം. കനം കുറഞ്ഞ വര്‍ണപേപ്പറുകളാണ് മെഷീനുകളില്‍ ഉപയോഗിക്കുന്നത്. ഒരു ഷോട്ടിനു രണ്ടു കിലോ പേപ്പറുകള്‍ വേണം.

ആകാശത്ത് പറന്നു താഴേക്കു പതിക്കുന്ന പേപ്പറുകള്‍ കാര്യമായ മാലിന്യപ്രശ്‌നവും ഉണ്ടാക്കുന്നില്ല. ഓരോ ആഘോഷത്തിനും ചേര്‍ന്ന വര്‍ണ പേപ്പറുകളാണ് ഉപയോഗിക്കുന്നത്. സ്ഥാനാര്‍ഥി പര്യടനത്തില്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും കൊടികളുടെ കളറിലുള്ള പേപ്പറുകളുടെ വിസ്മയമാണ്. അടുത്ത നാളില്‍ ജില്ലയില്‍ പേപ്പര്‍ വര്‍ണവിസ്മയം നടത്തുന്ന നിരവധി പേരുണ്ട്.