പുഴക്കര പാലം റോഡ് ബൈപാസ് പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു
Tuesday, April 16, 2024 10:38 PM IST
പാലാ: ടൗണിലെ പുഴക്കര പാലം മുതല്‍ ചെത്തിമറ്റം കുളംകണ്ടത്ത് വരെ എത്തി പൂഞ്ഞാര്‍ ഹൈവേയില്‍ ചെന്നുചേരുന്ന വിധം രൂപകല്പന ചെയ്ത പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു.നഗരത്തിലെ ഗതാഗതത്തിനു പുതിയ മാര്‍ഗങ്ങള്‍ ലക്ഷ്യമിടുന്ന റോഡിന്‍റെ പണികള്‍ പൂര്‍ത്തീകരിക്കാന്‍ തുടര്‍നടപടിയാകാത്തതിൽ പ്രതിഷേധമുണ്ട്.

ഭൂരിഭാഗവും വീതികൂട്ടിയെങ്കിലും അവശേഷിക്കുന്ന ഭാഗം ഏറ്റെടുത്തിട്ടില്ല. വീതികൂട്ടി നിര്‍മിച്ച ഒരു കിലോമീറ്ററുള്ള റോഡിന്‍റെ 200 മീറ്റര്‍ ദൂരത്തില്‍ ഹൈവേയുമായി ബന്ധിപ്പിക്കുന്ന ഭാഗത്ത് സ്ഥലം ഏറ്റെടുക്കുന്നതിനു പത്തു വര്‍ഷമായി നടപടിയില്ല. ഇതുമൂലം പാലായുടെ ടൗണ്‍ ബൈപാസായി പ്രയോജനപ്പെടുത്താവുന്ന റോഡ് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്.

സൗജന്യമായി ഭൂമി

പിഡബ്ല്യുഡിയുടെ ഒറ്റത്തവണ റോഡ് പുനരുദ്ധാരണപദ്ധതിയില്‍പ്പെടുത്തിയാണ് നിര്‍മാണം നടത്തിയത്. മൂന്നു മീറ്റര്‍ മാത്രം വീതി ഉണ്ടായിരുന്ന റോഡ് സ്റ്റേഡിയം റിവര്‍വ്യൂ അസോസിയേഷന്‍റെ നേതൃത്വത്തില്‍ ഇരുവശത്തുമുള്ള ഭൂവുടമകള്‍ സൗജന്യമായി വിട്ടുനല്‍കിയ സ്ഥലമുപയോഗിച്ചാണ് വീതികൂട്ടി പൂര്‍ത്തീകരിച്ചത്. നഗരസഭ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സ്ഥലമുടമകള്‍ സൗജന്യമായി സ്ഥലം വിട്ടുനല്‍കാമെന്നു സമ്മതിച്ചത്.

സ്ഥലം ഏറ്റെടുക്കൽ
വൈകുന്നു

റോഡ് പൂഞ്ഞാര്‍ ഹൈവേയുമായി ബന്ധിപ്പിക്കുന്നതിനു ബാക്കിഭാഗത്ത് ആവശ്യമായ സ്ഥലം ഏറ്റെടുക്കലാണ് വൈകുന്നത്. ചെത്തിമറ്റം-കുളംകണ്ടം ഭാഗത്തേക്ക് എത്തിച്ചേരുന്ന റോഡ് പൂര്‍ത്തിയാക്കിയാല്‍ ളാലം ജംഗ്ഷനിലെയും സ്റ്റേഡിയം ജംഗ്ഷനിലെയും ഗതാഗതക്കുരുക്കിന് ആശ്വാസമാകും. പാലാ ടൗണിലെ പ്രധാന റോഡിന്‍റെയും ഏറ്റുമാനൂർ-പൂഞ്ഞാര്‍ ഹൈവേയുടെ ബൈപാസായും ഉപയോഗിക്കാം. കിഴക്കന്‍ മേഖലകളില്‍നിന്നെത്തുവര്‍ക്കു ടൗണില്‍ പ്രവേശിക്കാതെ ഈ റോഡിലൂടെ റിവര്‍വ്യൂ റോഡിലെത്തി കൊട്ടാരമറ്റത്തേക്കു പോകാം. സ്ഥലം ഏറ്റെടുക്കാന്‍ കൂട്ടായ നടപടികള്‍ വേണമെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നു.