പഴിച്ചവർ അഭിനന്ദിക്കുന്നു; മാലിന്യം പോലീസ് ക്യാമ്പിന് വരുമാനം
Tuesday, April 16, 2024 10:38 PM IST
എരുമേലി: മാലിന്യത്തിന്‍റെ പേരിൽ ഒട്ടേറെ പഴികേട്ട എരുമേലിയിലെ പോലീസ് ക്യാമ്പിന്‍റെ ചുമതലക്കാർ ഇപ്പോൾ ഹാപ്പി.

വർഷങ്ങളോളം തലവേദനയായിരുന്ന മാലിന്യപ്രശ്നം സുന്ദരമായി പരിഹരിച്ചെന്നു മാത്രമല്ല അതുകൊണ്ട് ക്യാമ്പിൽ പണച്ചെലവില്ലാതെ അടുപ്പ് പുകയുന്നു. ദിവസവും രണ്ടും മൂന്നും ഗ്യാസ് സിലിണ്ടർ തീർന്നിരുന്ന ക്യാമ്പിലെ അടുക്കളയിൽ ഇപ്പോൾ അങ്ങനെ ഒരു ആശങ്കയുമില്ല. ശബരിമല സീസണിൽ 900 പേർക്കും അല്ലാത്തപ്പോൾ 200 ഓളം പേർക്കും ഭക്ഷണമുണ്ടാക്കുന്ന ഈ അടുക്കളയിൽ ഒരു രൂപ ചെലവില്ലാതെയാണ് പാചകവാതകം സുലഭമായിരിക്കുന്നത്.

ശുചിത്വ മിഷൻ ഫണ്ടിൽ നിർമിച്ച ഗോവർധൻ ബയോ ഗ്യാസ് പ്ലാന്‍റ് ആണ് നേട്ടമായത്. സ്വച്ച് ഭാരത് മിഷൻ ഫേസ് രണ്ട് ഭാഗമായി 9.5 ലക്ഷം രൂപ ചെലവിട്ടാണ് പ്ലാന്‍റ് നിർമിച്ചത്. തലവേദനയായിരുന്ന അടുക്കളയിലെ മാലിന്യങ്ങളാണ് പ്ലാന്‍റിൽ പാചകവാതകമായി മാറി വരുമാനമായിരിക്കുന്നത്.

മുമ്പ് അടുക്കളയിലെ മാലിന്യങ്ങൾ കെട്ടിക്കിടന്ന് നിറയുമ്പോൾ താഴെ റോഡിലേക്കും സമീപത്തെ കടകളിലേക്കും ഒലിച്ചിറങ്ങുമായിരുന്നു. ആകെ 40 സെന്‍റ് സ്ഥലത്താണ് ക്യാമ്പും കെട്ടിടങ്ങളും. അടുക്കളയിലെ മാലിന്യം സംസ്‌കരിക്കാൻ ഒരിഞ്ച് സ്ഥലമില്ല.

ശാശ്വത പരിഹാരം തേടിയുള്ള അന്വേഷണം അങ്ങനെ ശുചിത്വ മിഷനിൽ എത്തി. അടുക്കളമാലിന്യം പാചകവാതകമാക്കുന്ന ഗോവർധൻ പ്ലാന്‍റിന് അതോടെ ഫണ്ട് ലഭിച്ചെങ്കിലും സ്ഥലം ഇല്ലെന്നുള്ളത് പ്രശ്നമായി. ഒടുവിൽ ഫോറസ്റ്റ് വകുപ്പ് തങ്ങളുടെ അഞ്ച് സെന്‍റ് സ്ഥലം വിട്ടുനൽകി. ഒപ്പം പഞ്ചായത്തും ആരോഗ്യവകുപ്പും പിന്തുണ പകർന്നതിന് പിന്നാലെ പ്ലാന്‍റ് നിർമിക്കപ്പെട്ടു. മലിനജലം ശുദ്ധീകരിക്കുന്ന ഫിൽറ്ററേഷനും ഇതോടൊപ്പം യാഥാർഥ്യമായി. ഇപ്പോൾ അടുക്കളയുടെ പിന്നിലാണ് പോലീസിന്‍റെ കുളി പോലും. പ്ലാന്‍റിന് സമീപത്തെ ടാങ്കിൽ നിന്നുള്ള വെള്ളത്തിൽ കുളിച്ചാൽ ഒഴുകിപ്പോകുന്ന വെള്ളം ഫിൽറ്റർ ചെയ്ത് തിരികെ ജലസേചന ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകും.

കോട്ടയം ജില്ലയിൽ ഗോവർധൻ പദ്ധതിയുള്ള രണ്ട് പൊതുസ്ഥാപനങ്ങളിൽ ഒന്ന് കുറവിലങ്ങാട്ടും മറ്റൊന്ന് എരുമേലിയിലുമാണ്. ജില്ലയിൽ പോലീസിന് ഈ പദ്ധതിയുള്ള ഏക സ്ഥലം കൂടിയാണ് എരുമേലിയിലെ പോലീസ് ക്യാമ്പ്. കമാൻഡന്‍റ് ബോബി കുര്യന്‍റെ മേൽനോട്ടത്തിൽ അസിസ്റ്റന്‍റ് കമാൻഡന്‍റുമാരായ പി.ഒ. റോയ്, ടി.എൻ. മാർട്ടിൻ, ജിജിമോൻ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പിന്‍റെ പ്രവർത്തനം.