ബ്ലാത്തിക്കവല-തലക്കോട് റോഡ് നിർമിക്കുന്നില്ല; വോട്ടെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങി നാട്ടുകാർ
Tuesday, March 19, 2024 12:15 AM IST
വണ്ണപ്പുറം: പഞ്ചായത്തിലെ ബ്ലാത്തിക്കവല തലക്കോട് റോഡ് യാത്രാ യോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ബ്ലാത്തിക്കവല , വെള്ളക്കയം ഗ്രാമവാസികൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് സമരത്തിലേക്ക്. കഞ്ഞിക്കുഴി, വണ്ണപ്പുറം പഞ്ചായത്തുകളുടെ അതിർത്തി ഗ്രാമങ്ങളിലെ 200 ഓളം കുടുംബങ്ങളാണ് സഞ്ചാരയോഗ്യമായ റോഡ് നിർമിക്കാത്തതുമൂലം വോട്ടെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങുന്നത്.

ബ്ലാത്തിക്കവല - തലക്കോട് റോഡിന്‍റെ ആറ് കിലോമീറ്റർ ദൂരം നിർമിക്കാത്തതാണ് ഇവരുടെ പ്രതിഷേധത്തിനിടയാക്കിയത്.

പി.ജെ. ജോസഫ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് 5.35 കോടി റോഡിന്‍റെ നിർമാണത്തിനായി അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് റോഡ് വീതികൂട്ടി മണ്‍വേലകൾ തീർത്തെങ്കിലും ബാക്കിയുള്ള നിർമാണ പ്രവർത്തനങ്ങൾ എങ്ങും എത്തിയില്ല. ഇപ്പോൾ ഇതുവഴി കാൽനട യാത്രപോലും അസാധ്യമായിരിക്കുകയാണ്.

2015ൽ മന്ത്രി ജി. സുധാകരന്‍റെ കാലത്ത് ആറ് കോടി കൂടി അനുവദിച്ചു. ഇതുകൊണ്ടും റോഡ് നിർമാണം പൂർത്തിയായില്ല. ഇതേത്തുടർന്നാണ് ഇപ്പോൾ പ്രദേശത്തെ 200 ഓളം കുടുംബങ്ങൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങി ബാനറുകൾ സ്ഥാപിച്ചത്.

വനം, റവന്യു വകുപ്പുകൾ തമ്മിലുള്ള തർക്കമാണ് റോഡ് നിർമാണത്തിന് തടസമായിരിക്കുന്നത്. റോഡ് കടന്നുപോകുന്ന ഭൂരിഭാഗം പ്രദേശവും ജനങ്ങളുടെ കൈവശമുള്ള പട്ടയഭൂമിയാണ്.
എന്നാൽ, 1902-ലെ വനനിയമം എന്ന മുടന്തൻ വാദം ഉയർത്തിക്കാട്ടിയാണ് വനംവകുപ്പ് റോഡിന്‍റെ നിർമാണത്തിന് തടസം നിൽക്കുന്നത്. ഈ റോഡ് പൂർത്തിയായാൽ കഞ്ഞിക്കുഴി, വെണ്‍മണി, വണ്ണപ്പുറം മേഖലയിലുള്ളവർക്ക് എളുപ്പത്തിൽ കോതമംഗലം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് എത്താനാവും.

ഇടുക്കി-നേര്യമംഗലം, ആലപ്പുഴ-മധുര എന്നീ സംസ്ഥാന പാതകളുമായി ബന്ധിപ്പിക്കുന്ന ലിങ്ക് റോഡാണ് ബ്ലാത്തിക്കവല-തലക്കോട് റോഡ്.