പട്ടയ രേഖയുണ്ട്: കരമടയ്ക്കാൻ കഴിയാതെ ആദിവാസി കർഷകർ
Wednesday, April 24, 2024 3:34 AM IST
ഉപ്പുതറ: സർക്കാർ നൽകിയ പട്ടയമുണ്ടെങ്കിലും കരമടയ്ക്കാൻ കഴിയാതെ ചേമ്പളം ആദിവാസി കുടിയിലെ ആറു കർഷകർ. കഴിഞ്ഞ ഫെബ്രുവരി 22ന് നടന്ന ജില്ലാ മേളയിലാണ് ഇവർക്ക് പട്ടയം കിട്ടിയത്.

ഏഴു ദിവസത്തിനകം വില്ലേജ് ഓഫീസിൽ കരം അടയ്ക്കാമെന്നായിരുന്നു പ്രഖ്യാപനം. രണ്ടു മാസം കഴിഞ്ഞിട്ടും കളക‌്ട്രേറ്റ്, താലൂക്ക് എന്നിവിടങ്ങളിൽനിന്നും രേഖകൾ വില്ലേജ് ഓഫീസിൽ എത്തിയില്ല. ഇതു കാരണം വില്ലേജ് ഓഫീസിലെ തണ്ടപ്പേര് രജിസ്റ്ററിൽ ഇവരുടെ പേരുചേർക്കാനും .

കരമടയ്ക്കാനും കഴിയുന്നില്ല. ഓരോ ദിവസവും കരമടക്കാൻ വില്ലേജ് ഓഫീസിലെത്തി നിരാശരായി മടങ്ങുകയാണിവർ. ഇതുവരെ താലൂക്ക് ഓഫീസിലും രേഖകൾ എത്തിയിട്ടില്ലെന്ന് കർഷകർ പറഞ്ഞു.

40 വർഷമായി കൈവശമുള്ള ഭൂമിക്കാണ് ആറ് ആദിവാസി കർഷകർക്ക് പട്ടയം കിട്ടിയത്. പട്ടയം കൈയിലുണ്ടങ്കിലും കുട്ടികളുടെ വിവാഹത്തിനും വിദ്യാഭ്യാസത്തിനും കാർഷിക ആവശ്യങ്ങൾക്കും ബാങ്കുകളെ ആശ്രയിക്കാൻ കഴിയാത്ത അവസ്ഥയിലാണിവർ.