അയ്യപ്പൻകോവിൽ ഇടപ്പൂക്കുളത്തും കാന്തല്ലൂരിലും കൃഷിയിടത്തിനു തീ പടർന്ന് വൻ നഷ്ടം
Tuesday, March 19, 2024 12:15 AM IST
ഉപ്പുതറ: മേരികുളം ഇടപ്പൂക്കുളത്ത് കൃഷിയിടത്തിൽ തീ പടർന്ന് വ്യാപക നാശനഷ്ടം. കുമ്പളത്തുപറമ്പിൽ സിനി ജോൺ, കുഞ്ഞന്നാമ്മ, തേക്കടിയിൽ ബിനു, കിഴക്കേപറമ്പിൽ രാധാ ജോസ്, പൂതക്കുഴിയിൽ സുമതി ശിവദാസ് എന്നിവരുടെ കൃഷിയിടത്തിലാണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് തീ പടർന്നത്. ഏലം, കുരുമുളക്, വാഴ എന്നീ കൃഷികളാണ് പ്രധാനമായും നശിച്ചത്.

പുക ഉയരുന്നതുകണ്ട് ആളുകൾ എത്തിയപ്പോഴേക്കും തീ കൃഷിയിടത്തിലാകെ പടർന്നിരുന്നു. കട്ടപ്പനയിൽനിന്നും ഫയർ ഫോഴ്സ് എത്തിയെങ്കിലും വാഹനം കയറാത്ത പ്രദേശമായതിനാൽ കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. തീ തല്ലിക്കെടുത്താൻ നാട്ടുകാരെ സഹായിച്ചു. മണിക്കൂറുകൾ പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പതിനായിരക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.

മറയൂർ: വേനൽ കടുത്തതോടെ അഞ്ചുനാട്ടിലെ കൃഷിയിടങ്ങളിൽ തീ പടരുന്നത് വ്യാപക നഷ്ടത്തിന് കാരണമാകുന്നു. കാന്തല്ലൂരിലെ ഗ്രാന്‍റീസ് തോട്ടങ്ങളിലും മറയൂരിലെ കരിമ്പിൽ പാടങ്ങളിലുമാണ് തീ പടരുന്നത്. കോവിൽക്കടവിൽ താമസക്കാരനായ ഇരുളപ്പന്‍റെ പെരടിപള്ളം ഒള്ളവയൽ ഭാഗത്തെ ഗ്രാന്‍റീസ് തോട്ടത്തിൽ ഉച്ചക്ക് രണ്ടോടെയാണ് തീ പടർന്നത്. കാന്തല്ലൂർ ഐഎച്ച്ആർഡി കോളജിലെ ജീവനക്കാരനായ ഇരുളപ്പന്‍റെ സ്ഥലത്ത് നിമിഷനേരംകൊണ്ട് തീ പടരുകയായിരുന്നു.

തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. ഈ സ്ഥലത്തിനു സമീപം റവന്യു ഭൂമിയിൽ ആയിരക്കണക്കിന് ഏക്കറിൽ ഗ്രാന്‍റീസ് തോട്ടങ്ങളാണ്. ഇവിടെ തീ പടരാതിരിക്കുവാനുള്ള ശ്രമങ്ങൾ രാത്രിയും നടന്നു വരുന്നു.