ജനകീയ വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്: ജോയ്‌സ് ജോര്‍ജ്
Wednesday, March 27, 2024 3:53 AM IST
കട്ടപ്പന: ഇടുക്കി ലോക്‌സഭ മണ്ഡലത്തിലെ ജനകീയ വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കിയാണ് ഇടത് മുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് സ്ഥാനാര്‍ഥി അഡ്വ. ജോയ്‌സ് ജോര്‍ജ്. രാജ്യത്തെ ജനാധിപത്യവും മതേതരത്വവും അപകടത്തിലാണ്.

പൗരത്വ നിയമ ഭേദഗതിയിലൂടെ പൗരന്മാര്‍ക്ക് തുല്യത ഇല്ലാതാകുന്നു. ഭരണഘടന പോലും അട്ടിമറിക്കപ്പെടുന്ന സ്ഥിതിയാണ്. രാജ്യം സ്വേച്ഛാധിപത്യ ഭരണത്തിലേക്ക് വഴിമാറുകയാണ്. ഇതിനെതിരേ ശബ്ദിക്കാന്‍ ഇടത് എംപിമാരുടെ വിജയം അനിവാര്യമാണെന്നും ജോയ്‌സ് ജോര്‍ജ് പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഭൂപതിവ് ഭേദഗതി ബില്‍ ചരിത്രപരമായ തീരുമാനമാണ്. ഇതിലൂടെ ഭൂമിയുടെ സ്വതന്ത്രമായ ക്രയവിക്രയം സാധ്യമാകും. വര്‍ഷങ്ങളായി ഇടുക്കിയിലെ ജനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരമാകും. ടൂറിസം രംഗത്ത് ഇടുക്കി പാര്‍ലമെന്‍റ് മണ്ഡലത്തില്‍ വലിയ സാധ്യതകളാണ് ഉള്ളത്.

ഇതിനായി കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടുകള്‍ കൂടുതലായി പ്രയോജനപ്പെടുത്തണം. ടൂറിസം രംഗത്തേക്ക് യുവജനങ്ങളെ ആകർഷിക്കാനുതകുന്ന പദ്ധതികള്‍ ഉണ്ടാകണം. തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് വലിയ വിജയസാധ്യതയാണ് ഉള്ളതെന്നും ജോയ്‌സ് ജോര്‍ജ് പത്രസമ്മേളനത്തിൽ പറഞ്ഞു.

എൽ ഡി എഫ് നേതാക്കളായ വി. ആർ. സജി, വി. ആർ. ശശി, അഡ്വ. മനോജ്‌ എം. തോമസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.