ലോക്സഭാ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം ഇന്നുമുതൽ
Thursday, March 28, 2024 2:59 AM IST
ഇടുക്കി: ലോക്സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം നിലവിൽ വരുന്ന ഇന്നു മുതൽ ഇടുക്കി ലോക്സഭാ മണ്ഡലത്തിലേക്കുള്ള നാമനിർദേശപത്രികകൾ സമർപ്പിക്കാം. 30നും ഏപ്രിൽ 2, 3, 4 തീയതികളിലും പത്രിക നൽകാം. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്നത്. വരണാധികാരിയായ ജില്ലാ കളക്ടർ, ഉപവരണാധികാരിയായ സബ് കളക്ടർ എന്നിവർക്ക് പത്രിക നൽകാം.

പൊതു വിഭാഗത്തിൽ 25,000 രൂപയും പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ 12,500 രൂപയുമാണ് സ്ഥാനാർഥികൾ കെട്ടിവയ്ക്കേണ്ട തുക. ഇളവിന് ബന്ധപ്പെട്ട അധികാരിയിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണം.പത്രികകൾ നൽകുന്പോൾ സ്ഥാനാർഥി ഉൾപ്പെടെ പരമാവധി അഞ്ചുപേർക്ക് മാത്രമാണ് റിട്ടേണിംഗ് ഓഫീസറുടെ മുറിയിലേക്ക് പ്രവേശനാനുമതി.

റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിന് 100 മീറ്റർ പരിധിയിൽ സ്ഥാനാർഥിയുടെ മൂന്നു വാഹനങ്ങൾ മാത്രമേ പാർക്ക് ചെയ്യാൻ അനുവദിക്കൂ. നാമനിർദേശ പത്രികയോടൊപ്പം നൽകുന്ന തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച് ബാങ്ക് അക്കൗണ്ട് പത്രിക സമർപ്പണത്തിന് ഒരു ദിവസംമുൻപെങ്കിലും ആരംഭിച്ചതാകണം. പത്രിക പരിശോധന ഏപ്രിൽ അഞ്ചിന് നടക്കും. എട്ടിനാണ് പിൻവലിക്കാനുള്ള അവസാന തീയതി.

സ്റ്റേഷനറി സാധനങ്ങൾ വിതരണം ചെയ്യില്ല

ഇടുക്കി: വാർഷിക സ്റ്റോക്കെടുപ്പ് നടക്കുന്നതിനാൽ ഏപ്രിൽ ഒന്ന്,രണ്ട് തീയതികളിൽ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കില്ലെന്ന് ജില്ലാ സ്റ്റേഷനറി ഓഫീസർ അറിയിച്ചു.