ചിന്നക്കനാലിൽ വീട് ആക്രമിച്ച് ചക്കക്കൊന്പൻ :ജില്ലയിൽ ഭീതി പരത്തി പെരുന്പാന്പുകളും
Thursday, March 28, 2024 3:18 AM IST
രാജകുമാരി: ചിന്നക്കനാലിൽ ചക്കക്കൊന്പൻ വീട് ആക്രമിച്ചു. ചിന്നക്കനാൽ സിങ്കുകണ്ടത്ത് കൂനംമാക്കൽ മനോജ് മാത്യുവിന്‍റെ വീടിനു നേരെയാണ് ചക്കക്കൊന്പന്‍റെ ആക്രമണം ഉണ്ടായത്. ഇടിച്ചു തകർക്കാൻ ശ്രമം നടത്തിയാണ് ആന പിൻവാങ്ങിയത്.

ഇന്നു പുലർച്ചെ നാലോടെ മനോജിന്‍റെ വീടിന് മുന്നിലെത്തിയ ആന കൊന്പുപയോഗിച്ച് ഭിത്തിയിൽ ശക്തിയായി കുത്തുകയായിരുന്നു. ഇതോടെ വീടിന്‍റെ ഭിത്തിയിൽ വിള്ളൽ വീണു. അകത്തെ സീലിംഗും തകർന്നുവീണു. മനോജും കുടുംബവും വീടിനകത്ത് ഉറങ്ങുന്പോഴായായിരുന്നു ആക്രമണം.

ശബ്ദം കേട്ട് ഇവർ ഉണർന്നപ്പോഴേയ്ക്കും കാട്ടാന സ്ഥലം വിട്ടിരുന്നു. ചക്കക്കൊന്പൻ വീട് ആക്രമിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കുണ്ടള ഡാമിനു സമീപവും അടിമാലി- നേര്യമംഗലം റൂട്ടിലും ഇന്നലെ കാട്ടാനക്കൂട്ടം ഇറങ്ങി.

ജില്ലയിൽ ഭീതി പരത്തി പെരുന്പാന്പുകളും

നെടുങ്കണ്ടം: ജില്ലയിൽ കാട്ടാനയും കടുവയും കാട്ടുപന്നിയും ഉയർത്തുന്ന ഭീഷണിക്കു പുറമേ ജനങ്ങളിൽ ഭീതി പരത്തി പെരുന്പാന്പുകളും. രാമക്കൽമേട് വെസ്റ്റുപാറയിലാണ് നാട്ടുകാർക്ക് ഭീതി പടർത്തി പെരുന്പാന്പുകൾ ഇറങ്ങിയത്.

ചൊവ്വാഴ്ച രാത്രിയിലാണ് നാലോളം പെരുന്പാന്പുകളെ മേഖലയിൽ കണ്ടതായി നാട്ടുകാർ പറയുന്നത്. ബൈക്കുമായി വീട്ടിലേക്കു പോയ വ്യക്തിയാണ് റോഡിലൂടെ പെരുന്പാന്പ് ഇഴഞ്ഞുപോകുന്നത് കണ്ടത്. നാട്ടുകാരെ വിളിച്ചുകൂട്ടിയപ്പോഴേക്കും പാന്പ് അപ്രത്യക്ഷമായിരുന്നു. തിങ്കളാഴ്ച രാത്രി ഒരേസമയം മൂന്നിടത്തു പെരുന്പാന്പുകളെ കണ്ടതായി നാട്ടുകാർ പറഞ്ഞു.

കഴിഞ്ഞ ഒരു വർഷമായി മേഖലയിൽ പെരുന്പാന്പുകളുടെ സാന്നിധ്യമുണ്ട്. പലതവണ നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിരുന്നു. വനം ഉദ്യോഗസ്ഥർ ഇവിടെ എത്തുകയും പെരുന്പാന്പുകളെ നേരിട്ട് കാണുകയും ചെയ്തിരുന്നു. എന്നാൽ പാന്പുകൾ ഇരയെ ഭക്ഷിച്ചിട്ട് കിടക്കുകയാണെന്നും അതിനാൽ ഉപദ്രവിക്കില്ലന്നും പറഞ്ഞ് ഇവർ മടങ്ങുകയായിരുന്നു.

വീടുകൾക്ക് സമീപവും ഇവിടെ പ്രവർത്തിക്കുന്ന അങ്കണവാടിക്ക് സമീപവും പെരുന്പാന്പുകളുടെ സാന്നിധ്യമുണ്ട്. ഇതിനാൽ തന്നെ കുട്ടികളെ അങ്കണവാടിയിലേക്ക് അയക്കുന്നതിന് പോലും ഇപ്പോൾ നാട്ടുകാർക്ക് ഭയമാണ്. അടിയന്തരമായി പെരുന്പാന്പുകളെ പിടികൂടി വന മേഖലയിലേക്ക് വിടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.