കാട്ടാന ഭീതി ഒഴിയാതെ കോവിൽമല നിവാസികൾ
Thursday, March 28, 2024 3:18 AM IST
കട്ടപ്പന: കാട്ടാന ഭീതിയിൽ ഉറക്കം നഷ്ടപ്പെട്ട് കോവിൽമല മരുതുംമൂട് നിവാസികൾ. വനത്തോട് ചേർന്നുകിടക്കുന്ന മരുതുംമൂട് ഭാഗത്ത് കാട്ടാനകൾ തന്പടിക്കുന്നതിനാൽ ആദിവാസികൾ രാത്രികാലങ്ങളിൽ ആഴി കൂട്ടിയും പടക്കം പൊട്ടിച്ചും ഉറക്കമിളച്ചിരിക്കുകയാണ്. മീൻ പിടിക്കാൻ രാത്രി വല കെട്ടിയ ആദിവാസി പിന്നീട് വലയഴിക്കാൻ പോയപ്പോൾ കാട്ടാനയുടെ മുന്നിൽപ്പെട്ടു. ആനയുടെ മുന്നിൽനിന്ന് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.

ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. കാട്ടിൽനിന്ന് ജനവാസ മേഖലയിലേക്കു വരികയായിരുന്നു കാട്ടാനകൾ. മുന്നിൽ ഒരു കൊന്പൻ തനിച്ചു വന്നതിനു പിന്നാലെ മൂന്ന് ആനകളും ഉണ്ടായിരുന്നു. കാട്ടാന പകൽ സമയത്തുപോലും ജനവാസ മേഖലയിലെത്തുന്ന അവസ്ഥയാണ്. ആനയെ ഓടിക്കാൻ പടക്കം പോലും ലഭിക്കാറില്ലന്ന് ആദിവാസികൾ കുറ്റപ്പെടുത്തുന്നു.

കുട്ടികളും വയോധികരും ഉൾപ്പെടെയുള്ള ആദിവാസികൾ ഇവിടെ കഴിയുന്നത് ജീവൻ പണയം വച്ചാണ്. ആനകൾ കാടിറങ്ങുന്പോൾ പ്രദേശത്ത് വെളിച്ചമില്ലാത്തതും പ്രതിസന്ധിയാണ്. വനത്തിൽ തീറ്റയും വെള്ളവും കുറഞ്ഞതോടെയാണ് കാട്ടാനകൾ ജനവാസ മേഖല ലക്ഷ്യം വയ്ക്കുന്നത്. വന്യമൃഗശല്യത്തിന് പരിഹാരം ഉണ്ടാക്കുമെന്ന് പറയുന്നതല്ലാതെ യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.