കട്ടപ്പന നഗരസഭയ്ക്കു മുന്നിൽ വർണവസന്തം
Thursday, March 28, 2024 3:18 AM IST
കട്ടപ്പന: കടുത്ത വേനലിൽ നഗരം ചുട്ടുപൊള്ളുന്പോൾ പൂക്കളും ഹരിത ഭംഗിയുമായി നഗരഹൃദയത്തിൽ ഉദ്യാനകാഴ്ചയൊരുക്കുകയാണ് കട്ടപ്പന നഗരസഭ. ഉദ്യാന പരിപാലന പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ നീളൻ വരാന്തയിൽ 30 ഓളം പുതിയ ചെടികളാണ് ചട്ടികളിൽ സ്ഥാപിച്ചിരിക്കുന്നത്.

പല നിറത്തിൽ പൂക്കൾ വിരിച്ച് നിൽക്കുന്ന കടലാസ് റോസച്ചെടി ചട്ടികൾ നഗരസഭയിലെത്തുന്നവർക്ക് മനോഹര കാഴ്ചയാണ് സമ്മാനിക്കുന്നത്. ഉദ്യാന പരിപാലന പദ്ധതിയുടെ ഭാഗമായി 50,000 രൂപയുടെ നവീകരണമാണ് ഇപ്പോൾ നടത്തുക. ഇതിൽ 29,000 രൂപ ചെലവഴിച്ചാണ് ഇപ്പോൾ പൂക്കളോടുകൂടിയ ചെടിച്ചട്ടികൾ വരാന്തയിൽ സ്ഥാപിച്ചത്.

കാലാവസ്ഥ അനുകൂലമാകുന്നതനുസരിച്ച് മറ്റു നവീകരണ പ്രവർത്തനങ്ങൾ കൂടി നടപ്പാക്കുമെന്ന് നഗരസഭാ ക്ലീൻ സിറ്റി മാനേജർ ജിൻസ് സിറിയക് പറഞ്ഞു. തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി നിലവിലുള്ള പൂന്തോട്ടത്തിലെ ചെറുവൃക്ഷങ്ങൾ വെട്ടി ഒതുക്കുന്നതടക്കമുള്ള ജോലികൾ പൂർത്തിയാക്കും. മഴയുടെ വരവിനനുസരിച്ചായിരിക്കും ഇത്തരം പ്രവർത്തനങ്ങൾ പൂർത്തിയാക്കുക.