ഇറച്ചിവില വർധിച്ചു : ഈസ്റ്റർ വിപണി പൊള്ളും
Friday, March 29, 2024 3:15 AM IST
തൊടുപുഴ: ഈസ്റ്റർ വിപണി ഇത്തവണ പൊള്ളും. ഇറച്ചി അടക്കമുള്ളവയ്ക്ക് വില വർധിക്കും. കോഴി, പോത്ത്, പന്നി എന്നിവയ്ക്കാണ് വിലവർധന. പോത്തിറച്ചി-400, പന്നി-360, കോഴി-155 എന്നിങ്ങനെയാണ് ഇന്നലെ നഗരത്തിലെ വില. കോഴിയിറച്ചിക്ക് വില ഇനിയും വർധിക്കാനാണ് സാധ്യത.

ഇറച്ചിക്കു പുറമേ മത്സ്യത്തിനും വില വർധിച്ചിട്ടുണ്ട്. വേനൽക്കാലമായതിനാൽ കേരള തീരങ്ങളിൽ മത്സ്യത്തിന്‍റെ ലഭ്യത കുറഞ്ഞിട്ടുണ്ട്. ഇതുമൂലം വിപണിയിൽ കൂടുതൽ മത്സ്യം എത്താത്ത സാഹചര്യം ഉണ്ടായതോടെയാണ് വില ഉയരുന്നത്.

ഇതിനിടെ ആഘോഷങ്ങൾകൂടി ആയതോടെ നിലവിലുള്ള വിലയേക്കാൾ 10 മുതൽ 20 ശതമാനം വരെ വില ഇനിയും വർധിച്ചേക്കും.നിലവിൽ ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് കൂടുതൽ മത്സ്യം ഇപ്പോൾ എത്തുന്നത്.

ഈസ്റ്റർ വിപണിയിൽ ഡിമാൻഡ് വർധിക്കാനുള്ള സാഹചര്യം മുൻനിർത്തി പഴക്കം ചെന്ന മത്സ്യവും വിപണിയിൽ എത്താനുള്ള സാധ്യതയുണ്ട്. ഇതു വാങ്ങികഴിക്കുന്നവർക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പരിശോധന കർശനമാക്കുന്പോൾ ഏതാനും ദിവസത്തേക്ക് പഴകിയ മത്സ്യം വിപണിയിൽ എത്തുന്നത് കുറയുമെങ്കിലും വീണ്ടും പഴയപടിയാകും. കൃത്യമായ പരിശോധനകൾ നടത്താത്തതാണ് ഇതിനു കാരണം. നേരത്തേ രാസപദാർഥങ്ങൾ ചേർത്ത മത്സ്യം കണ്ടെത്തുന്നതിന് ആവശ്യമായ പരിശോധനാകിറ്റ് ആവശ്യക്കാർക്ക് ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും പിന്നീട് നടപടിയുണ്ടായില്ല.

ഇത്തരം സംവിധാനങ്ങൾ ഏർപ്പെടുത്തിയാൽ മാത്രമേ മായം ചേർത്ത് വിൽപ്പന നടത്തുന്നവരെ കണ്ടെത്താനാകൂ.