പ്രകൃതിയുടെ മനോഹാരിതയിൽ സ്നേഹത്തിന്‍റെ ചാലുകീറി കാർമൽമൗണ്ട്
Friday, March 29, 2024 3:15 AM IST
കാഞ്ഞാർ: പരിസ്ഥിതി സൗഹൃദമായ കാർമൽ മൗണ്ട് കുരിശുമലയിലേക്ക് തീർഥാടകരുടെ പ്രവാഹം. സഞ്ചാരികളുടെ മനം കവരുന്ന ഇലവീഴാപൂഞ്ചിറ ടൂറിസ്റ്റ് കേന്ദ്രത്തിനു സമീപമാണ് കാർമൽ മൗണ്ട് കുരിശുമല.

ചക്കിക്കാവ് വിമലഗിരി സെന്‍റ് മേരീസ് ഇടവകയുടെ അഞ്ചേക്കർ പുരയിടത്തിലെ ഇടതൂർന്നു നിൽക്കുന്ന മരങ്ങൾക്കിടയിലൂടെയാണ് കുരിശിന്‍റെ വഴി കടന്നുപോകുന്നത്. 444 ദിവസംകൊണ്ട് നിർമാണം പൂർത്തീകരിച്ച കുരിശുമലയുടെ ഡിസൈൻ നിർവഹിച്ചത് മനു ലൂക്ക കാണക്കാരിയാണ്.

കുരിശിന്‍റെ വഴിയുടെ ആരംഭത്തിലുള്ള പിയാത്ത ചിത്രം ആരുടെയും മനം കവരും. പിന്നീട് ഗദ്സമേനിയിൽ പ്രാർഥിക്കുന്ന യേശുവിന്‍റെ രൂപമാണ് മുന്നിൽതെളിയുക. ഇവിടെനിന്ന് മുന്നോട്ടുപോകുന്പോൾ മരിയൻ ബ്രിഡ്ജ് എന്നു വിളിക്കുന്ന പാലത്തിൽ എത്തിച്ചേരും. തുടർന്നു മാതാവിന്‍റെ ഗ്രോട്ടോ.

കുരിശിന്‍റെ വഴിയിലെ 14 സ്ഥലങ്ങൾക്കിടെ യേശുവിനെ കൈയിലേന്തിയ യൗസേപ്പിതാവിന്‍റെ രൂപം വേറിട്ട കാഴ്ചയാണ്. തണൽമരങ്ങൾ തിങ്ങിനിറഞ്ഞ വഴിയിലൂടെ ഇളംതെന്നലേറ്റ് നടന്നുനീങ്ങുന്പോൾ ഉള്ളിൽ നിറയുന്നത് വിശ്വാസത്തിന്‍റെയും ആത്മീയതയുടെയും പുത്തൻഅനുഭവം.

പ്രകൃതിയോടിണങ്ങിയ തീർഥാടനമാണ് കാർമൽമൗണ്ടിനെ ശ്രദ്ധേയമാക്കുന്നത്. മലമുകളിലുള്ള കുരിശുപള്ളിയിൽ ഉത്ഥിതനായ ഈശോയുടെയും തോമ്മാശ്ലീഹായുടെയും വലിയ രൂപം കാണാം. ക്രൂശിതനായ ഈശോയുടെ രൂപം കാണുന്പോൾ കാൽവരിയിലെ മഹാത്യാഗത്തിന്‍റെ സ്മരണയാണ് മനസിൽ ഉണരുന്നത്.

അനുതാപത്താൽ ആർദ്രമായ മനസോടെ മലയിറങ്ങുന്പോൾ പ്രശാന്തമായ മനസും അതിരുകളില്ലാത്ത ദൈവസ്നേഹത്തിന്‍റെ നിറവുമാണ് ഉള്ളിൽ നിറയുക.

ഇന്നു രാവിലെ എട്ടിന് ദു:ഖവെള്ളിയുടെ തിരുക്കർമങ്ങൾ ദേവാലയത്തിൽ ആരംഭിക്കും. തുടർന്നു 9.30ന് കാർമൽ മൗണ്ടിലേക്ക്കുരിശിന്‍റെ വഴി. 11.30നു രൂപത ചാൻസലർ ഫാ.ജോസഫ് കുറ്റിയാങ്കൽ പീഡാനുഭവ സന്ദേശം നൽകും. 12നു നേർച്ചക്കഞ്ഞി വിതരണവും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ.ഫ്രാൻസിസ് ഇടത്തിനാൽ പറഞ്ഞു.