പ്ലാസ്റ്റിക് ഷെഡിനുള്ളിൽ ദുരിതജീവിതവുമായി മല്ലിക
Friday, March 29, 2024 3:15 AM IST
കട്ടപ്പന: സ്വരാജ് തൊപ്പിപ്പാള എസ്‌സി കോളനിയിലെ തടത്തിൽപറമ്പിൽ മല്ലികാസുരേന്ദ്രനും കുടുംബത്തിനും തലചായ്ക്കാൻ ആശ്രയം ഒറ്റമുറി പ്ലാസ്റ്റിക് ഷെഡ്. രണ്ടു കുട്ടികളുമായാണ് ഈ കുടുംബം ഇതിനുള്ളിൽ അന്തിയുറങ്ങുന്നത്. കൂലിപ്പണിക്കാരായ ദമ്പതികൾക്ക് അടച്ചുറപ്പില്ലാത്ത വീട്ടിൽ കുട്ടികളെ തനിച്ചാക്കി പണിക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്.

12 വർഷമായി പഞ്ചായത്തിലും ഗ്രാമസഭയിലും അപേക്ഷ നൽകിയെങ്കിലും ഒരു വീടെന്ന സ്വപ്നം യാഥാർഥ്യമായില്ല. ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ടെങ്കിലും ഭിന്നശേഷിക്കാർക്കും മാറാരോഗികൾക്കും വയോധികർക്കും അതിദരിദ്രർക്കും വീടു നൽകിയ ശേഷം മാത്രമേ മല്ലികയ്ക്ക് വീട് നൽകാൻ കഴിയൂവെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. ഇത്തരത്തിൽ വീട് ലഭിക്കണമെങ്കിൽ ലിസ്റ്റിൽ വീട് കൊടുത്തു തുടങ്ങി 2 വർഷം കഴിയണം. പുതിയ ലിസ്റ്റിൽനിന്നു വീട് നൽകിത്തുുടങ്ങിയിട്ടുമില്ല.

കഴിഞ്ഞ ഗ്രാമസഭയിൽ ഇവർക്ക് വീട് നൽകാൻ തീരുമാനം എടുത്തിരുന്നു. എന്നാൽ പഞ്ചായത്ത് ഈ തീരുമാനം അട്ടിമറിച്ചതായാണ് ആരോപണം. മുഖ്യമന്ത്രിയുടെ നവകേരള സദസിൽ അപേക്ഷ നൽകിയവർക്കേ വീട് നൽകാൻ കഴിയൂ എന്നാണ് പഞ്ചായത്തധികൃതർ പറയുന്നത്. കളക്ടർക്ക് പരാതി നൽകിയെങ്കിലും ഇവരുടെ പരാതി പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.

അടുത്ത മഴക്കാലം എങ്ങനെ താങ്ങും എന്ന ചിന്തയിലാണ് ഇപ്പോൾ ഈ കുടുംബം. സുമനസുകൾ ഒരു മുറിയെങ്കിലും അടച്ചുറപ്പാക്കാൻ സാഹായിച്ചിരുന്നുവെങ്കിൽ എന്ന പ്രാർത്ഥനയിലാണ് മല്ലികയും കുടുംബവും.