വിരലിൽ മഷി പുരളാൻ ഇനി അഞ്ചുനാൾ
Sunday, April 21, 2024 3:26 AM IST
ഇടുക്കി: വോട്ടെടുപ്പിന് അഞ്ചുനാൾ ശേഷിക്കെ തെരഞ്ഞടുപ്പു പ്രക്രിയയിലെ അവിഭാജ്യ ഘടകമായ മഷി (ഇൻഡെലിബിൾ ഇങ്ക്) ജില്ലയിൽ എത്തി. 2,508 കുപ്പി മഷിയാണ് ജില്ലയിലെ മെറ്റീരിയൽ കളക്‌ഷൻ കേന്ദ്രത്തിൽ വിതരണത്തിന് തയാറെടുക്കുന്നത്.

കള്ളവോട്ട് തടഞ്ഞ് കുറ്റമറ്റതും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താനായി ഉപയോഗിക്കുന്ന മഷി രാജ്യത്തെ തെരഞ്ഞെടുപ്പിന്‍റെ അഭിമാനത്തിന്‍റെ അടയാളമാണ്. 12,51,189 പേർക്കാണ് ഇത്തവണ ജില്ലയിൽ വോട്ടവകാശമുള്ളത്.

ജില്ലയിലെ ബൂത്തുകളിലേക്ക് ആവശ്യമുള്ളതിന്‍റെ രണ്ടര ഇരട്ടി മഷിക്കുപ്പികളാണ് എത്തിച്ചിട്ടുള്ളത്. കർണാടക സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള മൈസൂരു പെയ്ന്‍റ് ആൻഡ് വാർണിഷ് കന്പനിയിൽനിന്നാണ് മഷി എത്തിച്ചത്. ഒരു കുപ്പിയിൽ പത്തുമില്ലി മഷിയാണുള്ളത്. ഇതുപയോഗിച്ച് 700 ഓളം വോട്ടർമാരുടെ വിരലുകളിൽ മഷി പുരട്ടാനാവും. വോട്ടുചെയ്യാൻ വരുന്ന പൗരനമാരുടെ ഇടത്തെ കൈയുടെ ചൂണ്ടുവിരലിൽ മഷി പുരട്ടുക എന്നത് രണ്ടാം പോളിംഗ് ഓഫീസറുടെ ഉത്തരവാദിത്തമാണ്.

ആദ്യ പോളിംഗ് ഓഫീസർ വോട്ടറെ ഐഡന്‍റിഫൈ ചെയ്തുകഴിഞ്ഞാൽ രണ്ടാം പോളിംഗ് ഓഫീസർ വോട്ടറുടെ ഇടതുകൈയിലെ ചൂണ്ടുവിരൽ പരിശോധിച്ച് മഷി പുരണ്ടതിന്‍റെ അടയാളങ്ങൾ ഇല്ല എന്നുറപ്പാക്കും.

ഇന്ത്യയിൽ ഈ മഷി നിർമിക്കാൻ അനുവാദമുള്ളത് മൈസൂരു പെയ്ന്‍റ് ആൻഡ് വാർണിഷ് കന്പനിക്ക് മാത്രമാണ്. നാഷണൽ ഫിസിക്കൽ ലബോറട്ടറി ഓഫ് ഇന്ത്യയിൽ വികസിപ്പിച്ച ഫോർമുലയാണ് ഈ സവിശേഷ വോട്ടിംഗ് മഷിയിൽ ഉപയോഗിച്ചിരിക്കുന്നത്.