ആനകുത്തിയിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവച്ചു കൊന്നു
Sunday, April 21, 2024 3:40 AM IST
കട്ടപ്പന: കട്ടപ്പന ആനകുത്തിയിൽ കിണറ്റിൽവീണ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. ശനിയാഴ്ച രാവിലെയാണ് കണ്ണാക്കത്തടത്തിൽ ബേബിയുടെ പുരയിടത്തിലെ പത്തടിയോളം ആഴമുള്ള കിണറ്റിൽ കൂറ്റൻ കാട്ടുപന്നി വീണത്.

ഏലത്തോട്ടത്തിൽ ജോലിക്ക് പോയ വനിതകളാണ് കിണറ്റിൽ പന്നി വീണ വിവരം ഉടമയെ അറിയിച്ചത്. തുടർന്ന് വിവരം വനം വകുപ്പിനെ അറിയിച്ചു.പുളിയന്മല സെക്‌ഷനിൽനിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പന്നിയെ വെടിവച്ച് കൊല്ലാമെന്ന് നാട്ടുകാരെ അറിയിച്ചു.

തുടർന്ന്, കട്ടപ്പന നഗരസഭാ അധ്യക്ഷയുടെ അനുമതിയോടെ കുമളിയിൽനിന്നെത്തിയ ആർആർടി സംഘം പന്നിയെ വെടിവച്ചു കൊന്നു. പന്നിയുടെ ജഡം കിണറ്റിൽനിന്ന് പുറത്തെടുത്ത് ഫിനോയിൽ ഒഴിച്ച് നശിപ്പിച്ച ശേഷം മറവ് ചെയ്തു. കിണറ്റിൽ വീണ കാട്ടുപന്നിക്ക് എഴുപത് കിലോയോളം തൂക്കമുണ്ടെന്ന് വനപാലകർ പറഞ്ഞു.

കുമളി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജോജി എം. ജേക്കബ്, ഉദ്യോഗസ്ഥരായ കെ.എസ്. കിഷോർ, ജെ. വിജയകുമാർ, എസ്. ബിജു, ടി.കെ. സജി, ഇ. ഷൈജുമോൻ എന്നിവർ അടങ്ങിയ സംഘമാണ് പന്നിയെ വെടിവച്ചത്.

കട്ടപ്പന ആനകുത്തി മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷം

കട്ടപ്പന: കട്ടപ്പന മുൻസിപ്പാലിറ്റി പരിധിയിൽ ഉൾപ്പെട്ട നിരപ്പേൽകട ആനകുത്തി മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായി. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന തരത്തിലാണ് കാട്ടുപന്നികൾ ഇവിടെ വിഹരിക്കുന്നത്. കൃഷിയിടങ്ങളിലും മറ്റും പണിക്കെത്തുന്നവർ സ്ഥിരമായി കാട്ടുപന്നികളെ കാണാറുണ്ട്.

പന്നിയെ കണ്ട് പലപ്പോഴും തൊഴിലാളികൾ ഓടി രക്ഷപ്പെടുകയാണ് ചെയ്യുന്നത്. കാർഷികവിളകൾ നശിപ്പിക്കുന്നതും പതിവാണ്. വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ വനപാലകർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.