തുടങ്ങനാട്ടിലും പുലി ഭീതി: ഇല്ലിചാരിയിൽ പുലിയെ പിടിക്കാൻ ഇന്ന് കൂടു സ്ഥാപിക്കും
Monday, April 22, 2024 3:30 AM IST
തൊടുപുഴ: പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരിയിൽ ഇന്നു കൂടു സ്ഥാപിക്കും. തേക്കടി കടുവ സങ്കേതത്തിൽനിന്നാണ് കൂട് എത്തിക്കുന്നത്. കൂടു സ്ഥാപിക്കുന്നതിനു മുന്നോടിയായി ഇന്നലെ വെറ്ററിനറി അധികൃതർ സ്ഥലം സന്ദർശിച്ചു.

ഇവരുടെ നിർദേശ പ്രകാരമായിരിക്കും പുലിയുടെ സാന്നിധ്യമുള്ള മേഖലകളിൽ കൂടു സ്ഥാപിക്കുക. പ്രദേശത്തെ ജനങ്ങൾ ഭീതിയിലായതിനാൽ പുലിയെ പിടികൂടാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

രണ്ട് മാസത്തോളമായി ഇവിടെ പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം വനം വകുപ്പിന്‍റെ കാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞതോടെയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായത്.

ഇതിനിടെ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ തുടങ്ങനാട്ടിൽ കണ്ടതായും പറയപ്പെടുന്നു. മുട്ടം പഞ്ചായത്തിലെ തുടങ്ങനാട് പുളിക്കൽ സാബുവിന്‍റെ വീടിന്‍റെ മുറ്റത്താണ് പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കാണപ്പെട്ടത്.

തുടർന്ന് പഞ്ചായത്തംഗം കുട്ടിയമ്മ മൈക്കിൾ സ്ഥലം സന്ദർശിച്ച് വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചു. വനം ഉദ്യോഗസ്ഥർ ഇന്നു സ്ഥലത്തെത്തി പരിശോധന നടത്തും. മുട്ടം പോളിടെക്നിക്കിനു സമീപം ഏതാനും ദിവസം മുന്പ് നായയെ അജ്ഞാത ജീവി കടിച്ചു കൊന്നിരുന്നു.