കൊച്ചി: മാത്യു കുഴല്‍നാടന്‍റെ കെഎംഎന്‍പി ലായെന്ന നിയമ സ്ഥാപനത്തിനെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും ഇലക്ഷന്‍ കമ്മീഷന് നല്‍കിയ തെറ്റായ സ്വത്തുവിവരങ്ങള്‍ അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ വക്കീല്‍ നോട്ടീസിന് മറുപടി നല്‍കി.

തങ്ങള്‍ക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവന പിന്‍വലിച്ചു മാപ്പു പറയണമെന്നും 2.5 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാവശ്യപ്പെട്ട് കുഴല്‍നാടന്റെ നിയമസ്ഥാപനമായ കെഎംഎന്‍പി ലാ നല്‍കിയ വക്കീല്‍ നോട്ടീസിനു സുപ്രീം കോടതി അഭിഭാഷകനായ സി.കെ. ശശി മുഖേന നല്‍കിയ മറുപടിയിലാണ് സി.എന്‍. മോഹനന്‍ ഇതു വ്യക്തമാക്കിയത്.

കുഴല്‍നാടന്‍ സംസ്ഥാന സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു. ഈ പൊള്ളയായ ആരോപണങ്ങളും ഇലക്ഷന്‍ കമ്മിഷനില്‍ നല്‍കിയ കണക്കുകളിലെ വൈരുദ്ധ്യവും തുറന്നു കാട്ടാനാണ് പത്രസമ്മേളനം നടത്തിയത്.

തനിക്കെതിരെ ഉന്നയിച്ച അനധികൃത സ്വത്ത് ആരോപണം തെളിയിക്കാനുള്ള മാന്യത മാത്യു കുഴൽനാടൻ എംഎൽഎ കാണിക്കണമെന്ന ആവശ്യവും സി.എൻ. മോഹനൻ ഉന്നയിച്ചു.