ജില്ലാ കളക്ടർ പൗരത്വ രേഖ കൈമാറി; ചെന്പൂക്കാവ് സ്വദേശി റിഷാന്ത്ഇനി ഇന്ത്യൻ പൗരൻ
Wednesday, November 30, 2022 1:01 AM IST
തൃശൂർ: കാത്തിരിപ്പിനൊടുവിൽ റിഷാന്തിന് ഇന്ത്യൻ പൗരത്വം ലഭിച്ചു. ഇന്നലെ കളക്ടറുടെ ചേംബറിൽവച്ച് ജില്ലാ കളക്ടർ ഹരിത വി. കുമാർ പൗരത്വ രേഖ കൈമാറുന്പോൾ അമ്മ ശ്രീദേവി സുരേഷും ഭാര്യ ഏക്താ ചൗധരിയും ആ നിമിഷത്തിനു സാക്ഷിയായി.
ചെന്പൂക്കാവ് "ഗംഗോത്രി’യിൽ ശ്രീദേവി സുരേഷിന്‍റെയും ശ്രീലങ്കൻ സ്വദേശി സുരേഷ് ഗംഗാധരന്‍റെയും മൂത്തമകനാണ് റിഷാന്ത്. പിതാവിന്‍റെ പൗരത്വമാണ് റിഷാന്തിന്‍റെ രേഖകളിൽ ഉണ്ടായിരുന്നത്. കേരളത്തിൽ ജനിച്ചു വളർന്ന റിഷാന്തിനെയും സഹോദരൻ റിനോയിയെയും വിദേശ വിദ്യാർഥികളായാണ് പരിഗണിച്ചിരുന്നത്. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ കോലഴി ചിന്മയ വിദ്യാലയയിലും തുടർന്ന് ബംഗളൂരു ചിത്രകലാ പരിഷത്ത് ഫൈൻ ആർട്സ് കോളേജിലുമാണ് റിഷാന്ത് പഠിച്ചത്. ബിരുദപഠനത്തിനായി ബംഗളൂരുവിലെത്തിയ റിഷാന്ത് തുടർന്ന് അവിടെ തന്നെ ബിസിനസ് ചെയ്തുവരികയായിരുന്നു.
മുപ്പത്തിയേഴുകാരനായ റിഷാന്തിന്‍റെ ഭാര്യ ഏക്ത ചൗധരി ഡൽഹി സ്വദേശിയാണ്. പഠനകാലത്ത് വിദേശ വിദ്യാർഥികളുടെ ഫീസ് ഘടനയിൽ വ്യത്യാസമുണ്ടായിരുന്നുവെന്നും നിലവിൽ ഭാര്യക്കൊപ്പം വിദേശയാത്രകൾ ചെയ്യുന്നതിലാണ് പ്രയാസം നേരിടുന്നതെന്നും റിഷാന്ത് പറഞ്ഞു. രണ്ടു രാജ്യക്കാരെന്ന നിലയിൽ ഇരുവരുടെയും വിസ അപേക്ഷകൾ പരിഗണിക്കുന്നതു രണ്ടു രീതിയിലായതിനാൽ പ്രയാസങ്ങൾ നേരിട്ടിരുന്നു. ഇതിനൊരു ശാശ്വത പരിഹാരമാണ് ഇന്ത്യൻ പൗരത്വം ലഭിച്ചതോടെ ഉണ്ടായിരിക്കുന്നതെന്നും ഏറെ സന്തോഷമുണ്ടെന്നും റിഷാന്ത് പറഞ്ഞു.
ഇന്ത്യയിൽ തന്നെ തുടരാനും തൊഴിലെടുക്കാനും ആഗ്രഹിക്കുന്നതുകൊണ്ടാണ് ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നതെന്ന് റിഷാന്ത് പറഞ്ഞു. സഹോദരൻ റിനോയിയുടെ പൗരത്വ അപേക്ഷയിൽ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.