കൂടല്‍മാണിക്യം ക്ഷേത്രോത്സവം കൊടിയേറി
Monday, April 22, 2024 1:24 AM IST
ഇരിങ്ങാലക്കുട: സംഗമേശ നഗരിയെ ഉത്സവാവേശത്തിലാഴ്ത്തി കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിനു കൊടിയേറി. ക്ഷേത്രം തന്ത്രി നകരമണ്ണ് ഋഷികേശ് നമ്പൂതിരിയാണു കൊടിയേറ്റം നിര്‍വഹിച്ചത്. നൂറുകണക്കിനു ഭക്തജനങ്ങളും ദേവസ്വം ഭാരവാഹികളും സാക്ഷിയായി.

ശ്രീകോവിലില്‍നിന്ന് പൂജിച്ചുകൊണ്ടുവന്ന കൊടിക്കൂറയും മണിയും മാലയും കൊടിമരച്ചുവട്ടില്‍വച്ച് കൊടിമരത്തിനു പൂജ ചെയ്തശേഷമായിരുന്നു കൊടിയേറ്റം. കൊടിയേറിയതോടെ ക്ഷേത്രകലകള്‍ക്ക് തുടക്കമിട്ട് കൂത്തമ്പലത്തില്‍ മിഴാവിന്‍റെ നാദം ഉയര്‍ന്നു.

അമ്മന്നൂര്‍ കുടുംബത്തില്‍നിന്നുള്ള അംഗം സൂത്രധാര കൂത്ത് നടത്തി. വില്വവട്ടത്ത് നങ്ങ്യാര്‍മഠം കുടുംബാഗം നങ്ങാര്‍കൂ=ത്ത് നടത്തി. തുടര്‍ന്ന് കൊരമ്പ് മൃദംഗകളരിയിലെ കുട്ടികളുടെ മൃദംഗമേള അരങ്ങേറി

കൊടിപ്പുറത്ത് വിളക്ക് ഇന്ന്

ശ്രീകോവിലില്‍നിന്ന് ഭഗവാന്‍ ആദ്യമായി പുറത്തേയ്‌ക്കെഴുന്നള്ളുന്ന കൊടിപ്പുറത്ത് വിളക്ക്
ഇന്ന് ആഘോഷിക്കും.

വൈകീട്ട് വിശേഷാല്‍ പൂജകള്‍ക്കുശേഷം ദേവനെ ശ്രീകോവിലില്‍നിന്ന് പുറത്തേക്ക് എഴുന്നള്ളിച്ച് മാതൃക്കല്‍ ദര്‍ശനത്തിനായി ശ്രീകോവിലിന്‍റെ തെക്കുഭാഗത്ത് സപ്തമാതൃക്കള്‍ക്കരികെ ഇരുത്തും. ഈ സമയത്ത് ഭക്തര്‍ക്ക് ഭഗവാനെ വണങ്ങാം. തുടര്‍ന്ന് തിടമ്പ് കോലത്തില്‍ ഉറപ്പിച്ച് ആനയുടെ പുറത്തേറ്റി എഴുന്നള്ളിക്കും.

രണ്ടാനകളുടെ അകമ്പടിയോടെ നാല് പ്രദക്ഷിണം പൂര്‍ത്തിയാക്കും. അഞ്ചാം പ്രദക്ഷിണത്തില്‍ വിളക്കാചാരം എന്ന ചടങ്ങ് നടക്കും. കൊടിപ്പുറത്ത് വിളക്കും വലിയ വിളക്കുമടക്കം എട്ടു വിളക്കുകളും എട്ടു ശീവേലിയും നാലുമണിക്കൂര്‍വീതം നീണ്ടുനില്‍ക്കുന്ന 16 പഞ്ചാരിമേളങ്ങളും വിളക്കിനും ശീവേലിക്കും ഒരുപോലെ എഴുന്നള്ളിക്കുന്ന 17 ഗജവീരന്‍മാരും കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്‍റെ മാത്രം പ്രത്യേകതയാണ്.