x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈറ്റ് ഹൗസിന്‍റെ ഈസ്റ്റ് വിംഗിന്‍റെ നവീകരണം: വിവാദങ്ങൾ കൊഴുക്കുന്നു


Published: November 20, 2025 04:03 PM IST | Updated: November 20, 2025 04:03 PM IST

വാഷിംഗ്‌ടൺ ഡിസി: അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഭരണ കേന്ദ്രമായ വൈറ്റ് ഹൗസിന്‍റെ ഈസ്റ്റ് വിംഗിന്‍റെ നവീകരണം നടക്കുയാണ്. ഏറെ വിവാദങ്ങളും വിമർശനങ്ങളും ഇതിനകം ഏറ്റുവാങ്ങിയ നിർമാണം പൂർത്തിയായി കഴിയുമ്പോൾ 1,000 പേർക്ക് ഇരിക്കാൻ കഴിയുന്ന, പ്രസിഡന്‍റിന്‍റെ മാരെ ലാഗോ ബാൾ റൂമിനു തുല്യമായ, ആഘോഷങ്ങൾക്കു വേദിയാകാൻ പര്യാപ്‌തമായ, ഒരു വലിയ ബോൾ റൂമും ഉണ്ടാകും.

ഒരർഥത്തിൽ ചരിത്രം ഈസ്റ്റ് വിംഗിൽ എഴുതിച്ചേർത്തു എന്ന് പറയാം. 1902ൽ തിയോഡോർ റൂസ് വെൽറ്റാണ് വൈറ്റ് ഹവസിലേക്കു മറ്റൊരു പ്രവേശനകവാടം സൃഷ്ടിച്ചത്.

40 വർഷത്തിന് ശേഷം, രണ്ടാം ലോക മഹായുദ്ധം പുരോഗമിക്കുന്നതിനിടയിൽ പ്രസിഡന്‍റ് ഫ്രാങ്ക്ലിൻ റൂസ്‌വെൽറ്റ് ഒരു പുതിയ കെട്ടിടം ഹൈ സെക്യൂരിറ്റി അണ്ടർഗ്രൗണ്ട് ബങ്കറിനു കവറായി നിർമിക്കണമെന്ന് തീരുമാനിച്ചു.

പിന്നീട് ഇത് പ്രസിഡൻഷ്യൽ എമർജൻസി ഓപ്പറേഷൻസ് സെന്‍റർ ആയി അറിയപ്പെട്ടു. രണ്ടു നിലയുള്ള ഈസ്റ്റ് വിംഗ് താമസിയാതെ ഓഫീസ് ഓഫ് ദ ഫസ്റ്റ് ലേഡി ആൻഡ് ഹെർ സ്റ്റാഫ് എന്നറിയപ്പെട്ടു.

പ്രസിഡന്‍റുമാർ സിനിമകളും സ്പോർട്സ് മത്സരങ്ങളും കാണാനുള്ള വേദിയായും വൈറ്റ് ഹൗസിൽ സാമൂഹ്യ ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ എത്തുന്ന സന്ദർശകരുടെ പ്രവേശനകവാടമായും ഇത് മാറി.

ഇതിനു പുറത്തായാണ് ജാക്ക്യുലിന് കെന്നഡിയുടെ റോസ് ഗാർഡൻ ഉണ്ടായി. ഇത് ലേഡി ബേർഡ് ജോൺസന്‍റെ സംഭാവനയാണ്. ഈ ഈസ്റ്റ് വിംഗ് പ്രദേശത്തെ പ്രസിദ്ധമായ കാഴ്ചകളെല്ലാം പുതുക്കി പണിയേണ്ടതിനു വേണ്ടി പൊളിച്ചു കളഞ്ഞു.

ഈ പ്രദേശത്തു പ്രഥമ വനിത നാൻസി റീഗൺ ഉദേശിച്ചിരുന്ന "ജസ്റ്റ് സെ നോ' (ലഹരിമരുന്നിനെതിരെയുള്ള പ്രചാരണം) ഇവിടെ നിന്ന് മാറ്റിയത് വലിയ പ്രതിഷേധത്തിന് കാരണമായി.

പ്രഥമ വനിത ലോറ ബുഷ് ഇവിടെയാണ് നാഷനൽ ബുക്ക് ഫെസ്റ്റിവൽ സംഘടിപ്പിച്ചതും ഡു വൈറ്റ് ഐസെൻ ഹോവർ "ഹൈ നൂൺ' കണ്ടതും ജോൺ എഫ് കെന്നഡി "ടു റഷ്യ വിത്ത് ലൗ' കണ്ടതും ഇവിടെയാണ്.

എന്നാൽ 86 വയസുകാരി ജൂഡി കോളിൻസ് ഇപ്പോഴും "സം തിംഗ്സ് ലോസ്റ്റ്, ബട്ട് സം തിംഗ് ഈസ് ഗെയിൻഡ്' എന്ന് പാടുന്നു. മുൻ പ്രഥമ വനിത ബെറ്റി ഫോർഡ് പറഞ്ഞത്: "ദി വെസ്റ്റ് വിംഗ് ഈസ് ദി മൈൻഡ് ഓഫ് ദി നേഷൻ. ബട്ട് ദി ഈസ്റ്റ് വിംഗ് ഈസ് ദി ഹാർട്ട്' എന്നാണ്.

എന്നാൽ വൈറ്റ് ഹൗസിനെയും ചുറ്റുപാടുകളെയും കഴിഞ്ഞ അര നൂറ്റാണ്ടായി കാണുന്നവർ ഇതിനോട് വിയോജിച്ചേക്കാം. ചരിത്രകാരി കാറ്റ് ആൻഡേഴ്സൺ തന്‍റെ "ഫസ്റ്റ് വിമെൺ: ദി ഗ്രേസ് ആൻഡ് പവർ ഓഫ് അമേരിക്ക'സ് മോഡേൺ ഫസ്റ്റ് ലേഡീസ്' എന്ന പുസ്തകത്തിൽ വെസ്റ്റ് വിംഗ് ഈസ് ദി സീറ്റ് ഓഫ് പവർ.

ദി വൈറ്റ് ഹൗസിൽ ഒരു "ബിൽട് ഇൻ സൈബീരിയ നേച്ചർ ടു ദി ഈസ്റ്റ് വിംഗ്' എന്ന് വിശേഷിപ്പിച്ചു. ഇതിനു പിൻബലം നൽകാനെന്നവണ്ണം മുൻ പ്രഥമ വനിത ഹിലരി ക്ലിന്‍റൺ വൈറ്റ് ഹൗസിന് ഒരു വെസ്റ്റ് വിംഗ് വേണമെന്നാവശ്യപ്പെടുകയും ഉടനെ തന്നെ ഈ ആവശ്യം നടപ്പിലാക്കുകയും ചെയ്തു.

ഇപ്പോഴത്തെ പുതുക്കി പണിയലിൽ നിലവിലെ ചുമർ ചിത്രങ്ങളും ശില്പങ്ങളും എല്ലാം മാറ്റി ഒരു മ്യൂസിയത്തിൽ സ്ഥാപിക്കുവാൻ വേണ്ടി വച്ചിട്ടുണ്ട്.

വൈറ്റ് ഹൗസിൽ നടക്കുന്ന വലിയ സ്വീകരണങ്ങളിൽ സംബന്ധിക്കുവാൻ എത്തുന്നവർ ഇത് വരെ സൗത്ത് ലൗണിൽ വലിച്ചു കെട്ടിയ വലിയ ടെന്‍റുകളിൽ ഒതുങ്ങി കൂടേണ്ടി വന്നിട്ടുണ്ട്.

പ്രാഥമിക ആവശ്യങ്ങൾക്ക് അതിനോട് അനുബന്ധിച്ചുള്ള താത്കാലിക ശുചി മുറികളെ ആശ്രയിച്ചിരുന്നു. പുതിയ സംവിധാനത്തിൽ ഈസ്റ്റ് വിംഗിൽ തന്നെ ആവശ്യമായ ശുചിമുറികൾ ഉണ്ടാകും എന്നാണ് അറിയുന്നത്.

ഇപ്പോഴുള്ള വൈറ്റ് ഹൗസിലെ ഈസ്റ്റ് വിംഗിന്‍റെ ഇരട്ടി ആയിരിക്കും ഏരിയ. ഇത്രയധികം ഏരിയ ഉള്ള ഈസ്റ്റ് വിംഗ് വൈറ്റ് ഹൗസിനെ ചെറുതായി തോന്നിപ്പിക്കും എന്ന് ചിലർ അഭിപ്രായപ്പെടുന്നു.

ദി നാഷനൽ ട്രസ്റ്റ് ഫോർ ഹിസ്റ്റോറിക് പ്രസെർവഷൻ പ്രസിഡന്‍റ് ട്രംപിനയച്ച കത്തിൽ ഈസ്റ്റ് വിംഗിന്‍റെ വലിപ്പത്തെ കുറിച്ചും പണിതീർന്നു കഴിയുമ്പോൾ വൈറ്റ് ഹൗസ് ചെറുതായി അനുഭവപ്പെടുന്നതിനെ കുറിച്ചും ആശങ്ക പ്രകടിപ്പിച്ചു.

വൈറ്റ് ഹവസിന് 55,000 സ്‌ക്വയർ ഫീറ്റേ ഉള്ളൂ. ഇതുവരെ വൈറ്റ് ഹൗസ് അതിന്റെ ചെറിയ ഈസ്റ്റ്, വെസ്റ്റ് വിംഗുകളുടെ ചെറിയ സാന്നിധ്യങ്ങളിൽ തല ഉയർത്തി നിന്നിരുന്നു. ഇനി വൈറ്റ് ഹൗസ് ചെറുതായി മാത്രം കാണപ്പെടും എന്ന് വിമർശകർ ആശങ്കപ്പെടുന്നു.

പുതിയ ഈസ്റ്റ് വിംഗിനു വേണ്ടി വരുന്ന ചെലവിനെ കുറിച്ചും ആശങ്ക ഉണ്ടായിരുന്നു. എന്നാൽ നികുതിദായകർക്കു ആശ്വാസമായി ഇതിനു വേണ്ട ഫണ്ടിംഗ് (300 മില്യൻ ഡോളർ) സമ്പന്നരായ ദാതാക്കൾ നൽകുമെന്ന വെളിപ്പെടുത്തൽ ഉണ്ടായി.

ഈ ദാതാക്കളിൽ ഭൂരിപക്ഷവും വലിയ ഹൈ ടെക് കമ്പനികളും ഡിഫെൻസ് കോൺട്രാക്ടർമാരുമാണ്.

Tags : Donald Trump White House East Wing

Recent News

Corehub Up