x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സൂപ്പര്‍ ക്ലൈമാക്‌സിലേക്ക്


Published: April 21, 2026 12:53 AM IST | Updated: April 21, 2026 12:53 AM IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന്‍റെ 2025-26 സീസണ്‍ സൂപ്പര്‍ ക്ലൈമാക്‌സിലേക്ക്. 38 മത്സരങ്ങളുള്ള ലീഗില്‍, 33 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി 70 പോയിന്‍റുമായി ആഴ്‌സണല്‍ എഫ്‌സിയാണ് നിലവില്‍ ലീഗിന്‍റെ തലപ്പത്ത്.

എന്നാല്‍, 32 മത്സരങ്ങളില്‍നിന്ന് 67 പോയിന്‍റുമായി മാഞ്ചസ്റ്റര്‍ സിറ്റി എഫ്‌സി രണ്ടാം സ്ഥാനത്തുണ്ട്. ഇരുവരും തമ്മില്‍ നടന്ന അവസാന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി എഫ്‌സി 2-1നു ജയിച്ചതോടെയാണ് കിരീട പോരാട്ടത്തിന്‍റെ ത്രില്‍ ഇരട്ടിച്ചത്.

ആഴ്‌സണലിന്‍റെ കിരീട മോഹങ്ങള്‍ക്കുമേല്‍ കരിനിഴലായിരിക്കുകയാണ് എവേ സ്റ്റേഡിയത്തില്‍ 2-1ന് മാഞ്ചസ്റ്റര്‍ സിറ്റിയില്‍നിന്നേറ്റ തോല്‍വി. റയാന്‍ ചെര്‍ക്കി (16), എര്‍ലിംഗ് ഹാലണ്ട് (65) എന്നിവരായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍ നേട്ടക്കാര്‍. കായ് ഹവേര്‍ട്ട്‌സ് (18) ആഴ്‌സണലിനായും വല കുലുക്കി.

ശേഷം സ്‌ക്രീനില്‍

മൈക്കല്‍ ആര്‍ടെറ്റയുടെ ഗണ്ണേഴ്‌സിനു സീസണില്‍ അഞ്ച് മത്സരങ്ങളാണ് ശേഷിക്കുന്നത്. പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി എഫ്‌സിക്ക് ആറ് മത്സരങ്ങള്‍ ബാക്കിയുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ശേഷിക്കുന്ന എതിരാളികള്‍ താരതമ്യേന ദുര്‍ബലരെന്നു വിശേഷിപ്പിക്കാം. 20 ടീമുകളുള്ള ലീഗില്‍ നിലവില്‍ 19-ാം സ്ഥാനത്തുള്ള ബേണ്‍ലിയാണ് സിറ്റിയുടെ അടുത്ത എതിരാളി.

10-ാം സ്ഥാനക്കാരായ എവര്‍ട്ടണ്‍, 7-ാം സ്ഥാനത്തുള്ള ബ്രെന്‍റ്‌ഫോഡ്, 8-ാമതുള്ള ബേണ്‍മത്ത്, 13-ാം സ്ഥാനക്കാരായ ക്രിസ്റ്റല്‍ പാലസ്, 4-ാമതുള്ള ആസ്റ്റണ്‍ വില്ല എന്നീ ടീമുകള്‍ക്ക് എതിരേയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ മറ്റു മത്സരങ്ങള്‍. ഇതില്‍ ആദ്യ അഞ്ചിലുള്ള ഏക എതിരാളി ആസ്റ്റണ്‍ വില്ലയാണ്.

ന്യാകാസില്‍ യുണൈറ്റഡ് (14-ാം സ്ഥാനം), ഫുള്‍ഹാം (12-ാം സ്ഥാനം), വെസ്റ്റ് ഹാം (17), ബേണ്‍ലി (19), ക്രിസ്റ്റല്‍ പാലസ് (13) എന്നീ ടീമുകള്‍ക്ക് എതിരേയാണ് ആഴ്‌സണലിന്‍റെ ശേഷിക്കുന്ന മത്സരങ്ങള്‍.

Tags : English Premier League Football Arsenal FC Manchester City FC

Recent News

Corehub Up