മത്സരത്തിന്റെ 82-ാം മിനിറ്റിൽ യുഎസ്എയ്ക്കായി ഗോൾ നേടിയ താരം മാലിക് ടിൽമാൻ
ന്യൂയോർക്ക്: ഫിഫ ലോകകപ്പിൽ ബോസ്നിയ ഹെർസെഗോവിനയെ പരാജയപ്പെടുത്തി യുഎസ്എ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു അമേരിക്കയുടെ വിജയം. അവസാന നിമിഷം വരെ പൊരുതിയിട്ടും യുഎസ്എയുടെ പ്രതിരോധം ഭേദിക്കാൻ ബോസ്നിയയ്ക്ക് കഴിഞ്ഞില്ല. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 45-ാം മിനിറ്റിൽ ഫോളാരിൻ ബലോഗനിലൂടെയാണ് യുഎസ്എ മത്സരത്തിൽ ലീഡ് നേടിയത്.
രണ്ടാം പകുതി തുടങ്ങി നിമിഷങ്ങൾക്കകം തന്നെ ആദ്യ ഗോൾ നേടിയ ബലോഗന് റെഡ് കാർഡ് ലഭിച്ച് മൈതാനത്ത് നിന്ന് പുറത്തുപോകേണ്ടി വന്നു. ഇതോടെ പത്ത് പേരായി ചുരുങ്ങിയെങ്കിലും യുഎസ്എ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 82-ാം മിനിറ്റിൽ മാലിക് ടിൽമാൻ യുഎസ്എയ്ക്കായി രണ്ടാമത്തെ ഗോളും നേടി വിജയം ഉറപ്പിച്ചു.
അമേരിക്കയെ സമർദത്തിലാക്കാൻ ഒരു പരിധി വരെ ബോസ്നിയയ്ക്ക് കഴിഞ്ഞെങ്കിലും, ഒരു ഗോൾ പോലും തിരിച്ചടിക്കാൻ കഴിയാത്തത് ബോസ്നിയൻ ടീമിനും ആരാധകർക്കും കനത്ത നിരാശയാണ് സമ്മാനിച്ചത്. ഈ മിന്നും വിജയത്തോടെ അമേരിക്ക ടൂർണമെന്റന്റെ പ്രീക്വാർട്ടറിലേക്ക് തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു.
Tags : FIFA World Cup USA Bosnia Latest News