ഫിഫ 2026 ലോകകപ്പ് അതിന്റെ അപ്രതീക്ഷിത ട്വിസ്റ്റ് ആൻഡ് ടേണിലേക്കു കടന്നു. റൗണ്ട് ഓഫ് 32ൽ ജർമനിയെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ പരാഗ്വെ കീഴടക്കിയപ്പോൾ ഫുട്ബോൾ ലോകം അന്തംവിട്ടു.
നാലു തവണ ലോകകപ്പ് ഉയർത്തിയ, കായ് ഹവേർട്ട്സ്, യമാൽ മുസിയാല തുടങ്ങിയ വൻ താരങ്ങളുള്ള ജർമനിയെയാണ് പരാഗ്വെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3നു വീഴ്ത്തിയത്. 2014ൽ ലോക ചാന്പ്യന്മാരായശേഷം ജർമനി പ്രീക്വാർട്ടറിൽ പ്രവേശിച്ചിട്ടില്ലെന്ന ചരിത്രം ഇത്തവണയും ആവർത്തിച്ചു. നിശ്ചിത സമയത്തും അധികസമയത്തും 1-1 സമനില ആയതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ട് അരങ്ങേറിയത്. പരാഗ്വെയുടെ ഗോൾകീപ്പർ ഒർലാൻഡൊ ഗില്ലിന്റെ രണ്ട് ഉജ്വല സേവുകളാണ് ഷൂട്ടൗട്ടിൽ ജർമനിയുടെ പ്രതീക്ഷ തകർത്തതെന്നതും ശ്രദ്ധേയം.
2022 സെമി ഫൈനലിസ്റ്റുകളായ മൊറോക്കോ അവരുടെ ക്വാളിറ്റി ഇത്തവണയും വ്യക്തമാക്കി. ഓറഞ്ചീസ് എന്നറിയപ്പെടുന്ന നെതർലൻഡ്സിനെ റൗണ്ട് ഓഫ് 32ൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ (3-2) കീഴടക്കിയ അവർ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. നിശ്ചിത സമയത്തും അധികസമയത്തും 1-1 സമനിലയായിരുന്നു. ജപ്പാനെ ഇഞ്ചുറി ടൈം ഗോളിൽ 2-1നാണ് ബ്രസീൽ തോൽപ്പിച്ചത്. രണ്ടാം പകുതിയിലെ ബ്രസീലിന്റെ കളി അതിമനോഹരമായിരുന്നു എന്നതും ശ്രദ്ധേയം.
Tags : Major lapses i FIFA World Cup