Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
സിനിമാക്കഥ പറയുന്ന വൈദികൻ
വരയൻ എന്ന ചിത്രം റിലീസിനൊരുങ്ങുന്പോൾ അതിന്റെ പിന്നണിയിൽ ഒരു വൈദികന്റെ തൂലികയുമുണ്ട്. കൊല്ലം അഞ്ചൽ ആശ്രമത്തിലെ ഫാ. ഡാനി കപ്പുച്ചിനാണ് ചിത്രത്തിനു കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. തന്റെ കർമ മണ്ഡലങ്ങൾക്കൊപ്പം കലാപ്രവർത്തനവും സുവിശേഷ പ്രചരണത്തിനുള്ള വേദിയാക്കുകയാണ് ഈ വൈദികൻ. യുവതാരം സിജു വിൽസൻ വൈദികനായി ഒപ്പം വലിയ താരനിരയിൽ ഒരുക്കിയ വരയന്റെ വിശേഷങ്ങളുമായി ഫാ. ഡാനി കപ്പുച്ചിൻ...
വൈദികനും തിരക്കഥാകൃത്തും
ചെറുപ്പം മുതൽ സിനിമ കാണുന്നതും കണ്ട സിനിമകളുടെ കഥ മറ്റുള്ളവരോട് പറയുന്നതും വളരെ താല്പര്യമായിരുന്നു. സെമിനാരി പരിശീലന സമയത്ത് ഇടവേളയിൽ മാത്രമായിരുന്നു സിനിമ കാഴ്ച. ബൈബിൾ കഥകളും പഠനങ്ങളും സിനിമാറ്റിക്കായി സമീപിക്കുന്ന സ്വഭാവം എനിക്കുണ്ട്. കഥകൾ സിനിമാ ഭാഷയിൽ മറ്റുള്ളവരോട് അവതരിപ്പിക്കാൻ ശ്രമിക്കുമായിരുന്നു. സിനിമ എഴുത്ത് വളരെ ഇഷ്ടമുള്ള കാര്യമാണ്. സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹിച്ചിരുന്ന ജിജോ ജോസഫ് എന്ന സുഹൃത്ത് മുഖേനയാണ് വരയൻ എന്ന ചിത്രത്തിന്റെ എഴുത്തിലേക്ക് എത്തുന്നത്. ഞാൻ പറഞ്ഞ കഥകളിൽ അദ്ദേഹത്തിനു വളരെ താല്പര്യം തോന്നുകയും അതു തിരക്കഥയിലേക്ക് എത്തുകയും ചെയ്തു.
കപ്പുച്ചിൻ വൈദികന്റെ കഥ
നമ്മുടെ ജീവിതവുമായി ചേർന്നു നില്ക്കുന്ന പരിചിതമായ ചില സംഭവങ്ങളും മുഹൂർത്തങ്ങളും ചിത്രത്തിൽ ചിതറിക്കിടപ്പുണ്ട്. അതിനെ കൃത്യമായി ഒരു കഥയിലൂടെ പറയുകയാണ്. ആലപ്പുഴയിൽ ചിത്തിരക്കായലിനോട് ചേർന്ന് ഒരു ഗ്രാമം സൃഷ്ടിച്ചുകൊണ്ട് കഥയെ പ്രതിഷ്ഠിക്കുകയായിരുന്നു. പോലീസിനു പോലും കയറിച്ചെല്ലാൻ പറ്റാത്ത പ്രശ്നങ്ങളുള്ള ആ സ്ഥലത്തെ പള്ളിയിലേക്ക് ഒരു വൈദികൻ എത്തുകയാണ്. അദ്ദേഹം ആ നാട്ടിലും അവിടെയുള്ളവരുടെ ജീവിതത്തിലും സ്വാധീനമുണ്ടാക്കുന്നു. തുടർന്ന് വൈദികൻ നേരിടുന്ന പ്രശ്നങ്ങളുമൊക്കെയാണ് പശ്ചാത്തലം. അതു വാണിജ്യ ചേരുവകളോടെ രസകരമായി അവതരിപ്പിക്കുന്നു.
സിജു വിൽസൻ വൈദികൻ
2019 ലാണ് വരയന്റെ ഷൂട്ടിംഗ് നടക്കുന്നത്. അതിനു മുന്‍പ് സിജു വിൽസൻ ചെയ്ത സിനിമകളിലെ കഥാപാത്രങ്ങൾ വളരെ സൗമ്യമുള്ളതാണെന്നു ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ ഉയരവും അഭിനയ ശൈലിയും വരയന്റെ കാസ്റ്റിംഗിലേക്ക് പരിഗണിക്കുന്നതിനു കാരണമായി. മേക്കോവർ കൂടി വന്നപ്പോൾ സിജു വിൽസണ്‍ ആ കഥാപാത്രമായി മാറി.
സഭയുടെ പിന്തുണ
എന്റെ സഹചാരികളായ വൈദികരോടും സഭയിലെ അധികാരികളോടുമാണ് വരയന്റെ കഥ ആദ്യം ചർച്ച ചെയ്തത്. അവർക്ക് ഇഷ്ടമായപ്പോൾ എനിക്കും ധൈര്യമായി. അങ്ങനെയാണ് തിരക്കഥ പൂർത്തീകരിക്കുന്നത്. സഭാ മേധാവികളുടെ എല്ലാ പിന്തുണയും എക്കാലവുമുണ്ട്. കൊല്ലം അസീസി നാടക ട്രൂപ്പ് കപ്പുച്ചിൻ സഭയുടേതാണ്. വർഷങ്ങളായി കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി വേദികളിൽ ബൈബിൾ നാടകങ്ങളും സമൂഹിക നാടകങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ സിനിമ എന്നത് സഭയെ സംബന്ധിച്ചു പുതിയൊരു സംഗതിയല്ല. പുതിയൊരു കാൽവയ്പ് മാത്രം.
കലയും സുവിശേഷ പ്രചാരണത്തിന്
കലകളിലൂടെ പ്രചരിപ്പിക്കുന്നതും സുവിശേഷമാണ്. ഭാവിയിലും സിനിമകളുടെ ഭാഗമാകണമെന്ന് ആഗ്രഹിക്കുന്നു. ഒരു പുരോഹിതനായതിനാൽ ഒരു കഥ പറയാനൊരുങ്ങുന്പോൾ ഭക്തി കേന്ദ്രീകൃതമാകുമെന്നുള്ള മുൻ ധാരണ പലർക്കുമുണ്ട്. ആത്മീയമായത് രസാവഹമായും വാണിജ്യപരമായും ഒരുക്കാമെന്ന് തോന്നിയിട്ടുണ്ട്. ബൈബിൾ കഥകളും മാസ് പരിവേഷമുള്ളതാണ്. അനീതിക്കെതിരേ ആഞ്ഞടിച്ച ക്രിസ്തുവും അദ്ദേഹത്തിന്റെ കുരിശിലെ മരണവും മാസ് ചേരുവകളോടെയുള്ളതാണ്. ശരിയായി വായിച്ചാൽ ഒരു മാസ് സിനിമ കാണുന്നതുപോലെ ബൈബിൾ മനസിൽ പതിയും. വരയന്റെ കഥയും തിരക്കഥയും സംഭാഷണവും വായിച്ചു കേട്ടപ്പോൾ സംവിധായകനും നിർമാതാവിനും നായകനും അതു ബോധ്യപ്പെട്ടു. അതുകൊണ്ടാണ് വാണിജ്യ സിനിമ യായി വരയൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
സമൂഹ മാധ്യമങ്ങളിൽ ഹിറ്റ്
കള്ളുഷാപ്പിലും ചീട്ടു കളിക്കാരുടെ ഒപ്പവുമിരിക്കുന്ന വരയനിലെ അച്ചന്റെ ദൃശ്യങ്ങൾ ചില വിമർശനങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അവിടെയും ശരിയായ മാനസാന്തരത്തിന്റെ സുവിശേഷമാണ് അച്ചൻ പറയുന്നത്. ഒരാൾ അടിമുടി മാറുന്നതാണ് മാനസാന്തരമായി നമ്മൾ കാണുന്നത്. ക്രിസ്തു പഠിപ്പിച്ച മാനസാന്തരമുണ്ട്. വീഞ്ഞു കുടിയനെന്നും ഭോജന പ്രിയനെന്നും ചുങ്കക്കാരോടും പാപികളോടും കൂടെ വിരുന്ന് കഴിക്കുന്നനവനെന്നും കല്യാണ വീട്ടിൽ വീഞ്ഞുണ്ടാക്കിയവനെന്നും ക്രിസ്തുവിനെക്കുറിച്ച് ചിലർ പറഞ്ഞേക്കാം. സമൂഹത്തിന്റെ എല്ലാ ഇടങ്ങളിലുമുള്ളവരിലേക്കാണ് ക്രിസ്തു മാനസാന്തരത്തിന്റെ പാത തെളിയിച്ചത്. വരയൻ എന്ന സിനിമയിലെ ഫാ. എബി കപ്പുച്ചിനും ആ പാതയിലൂടെയാണ് സഞ്ചരിക്കാൻ ശ്രമിക്കുന്നത്. മദ്യപാനിയുടെ ജീവിതത്തിലൂടെ സഞ്ചരിച്ച് കള്ളിനേക്കാൾ വലിയ ലഹരിയെന്തെന്ന് അച്ചൻ പഠിപ്പിക്കുന്നു. ചീട്ടു കളിക്കാരനോട് കളിയിൽ തോറ്റ് പണം നഷ്ടമായി, അപഹാസ്യനായി, ജോക്കറായി മാറുന്നത് നീ തന്നെയാണെന്ന് അച്ചൻ പറയുന്നു. ജോക്കറാകാതെ ജീവിതത്തിലേക്കു തിരികെവരാനുള്ള ആർജവമാണ് അച്ചൻ പകരുന്നത്.
ഈ പാട്ടു ശരിയാവില്ലെന്ന് രാജേഷ് ഖന്ന, ആവുമെന്ന് ബർമൻ!
ഒരു ശരാശരി നിലവാരത്തിലുള്ള കഥപറയുന്ന സിനിമയെ വൻ വിജയമാക്കിയ സംഗീതം. അതിശയോക്തിയല്ല. അങ്ങനെയും സിനിമകളുണ്ട്
ദരിയഗഞ്ചിലെ ഞായർ, അഥവാ പുസ്തകങ്ങളുടെ കാർണിവൽ
ഈ വായനാ ദിനത്തിൽ ഡൽഹിയിലെ പുസ്തകങ്ങളുടെ കാർണിവൽ ആയ ദരിയഗഞ്ചിലെ പത്രി കിത്താബ് ബസാറിനെയാണ് ഡൽഹി നോട്ട്സിൽ അടയാ
റഷ്യൻ നോവൽ മലയാള സിനിമയാകുന്നു
ഷേക്സ്പിയറുടെ പ്രശസ്ത കൃതികളായ ഒഥല്ലൊയും ഹാംലറ്റും മലയാളത്തിൽ അവതരിപ്പിച്ച ബൽറാം മട്ടന്നൂർ വിഖ്യാത റഷ്യൻ നോവൽ ക്
ഹെവൻ ഒരുക്കുന്നു ഉണ്ണി
മലയാളത്തിൽ മികച്ചൊരു ത്രില്ലറൊരുക്കി സംവിധായകന്റെ തൊപ്പി അണിഞ്ഞിരിക്കുകയാണ് നവാഗതനായ ഉണ്ണി ഗോവിന്ദരാജ്. സുരാജ
റൂഹാനിയുടെ കഹാനി
സമൂഹത്തിലേക്കു തുറന്നു പിടിച്ച കണ്ണുകളാകുന്പോഴാണ് കല പ്രേക്ഷകരുമായി സംവദിക്കുന്നത്. അത്തരത്തിൽ സമകാലിക ചുറ്റുപാ
ചെഗുവേരയുടെ വിപ്ലവ സ്മരണകളിൽ ഇന്ത്യയെന്ന ഓർമ
ഒരു പക്ഷേ ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ ഏറ്റവും അധികം ആഘോഷിക്കപ്പെട്ടിട്ടുള്ള ഒരു വിപ്ല നേതാവിന്റെ പേരാണ് ഏണസ്റ
ഇത് നായകന്റെ വരവ്...
കോവിഡിന്റെ ഭീഷണിയിൽ വിക്രമിന്റെ ഷൂട്ടിംഗ് വലിയ വെല്ലുവിളിയായിരുന്നു. ദിവസവും ആഴ്ചകളിലും സാനിറ്റൈസ് ചെയ്തുവേണം
ഇന്ത്യൻ സാഹിത്യത്തിലെ റഷ്യൻ വിപ്ലവ കാലം
രാജവാഴ്ചകളുടെ ചരിത്രം പറയുന്ന സ്മാരകങ്ങളുടെ നഗരമാണ് ഡൽഹി. അതോടൊപ്പം തന്നെ അതിവിശിഷ്ടമായ മറ്റൊരു പാരന്പര്യവും
അച്ഛനമ്മമാർ ഉറങ്ങാത്ത അഗതിമന്ദിരങ്ങൾ
രണ്ട് ആണ്മക്കളും ഒരു മകളുമുള്ള സന്പന്ന കുടുംബത്തിലെ വൃദ്ധനും രോഗിയുമായ അച്ഛനെ സംരക്ഷിക്കാൻ മക്കൾ മൂവർക്കും മന
മഴയുടെ ആരവവും പള്ളിക്കുടം തുറക്കലും
പ്രവേശനോത്സവം അക്കാലത്തില്ല. ഇരന്പിവരുന്ന മഴയുടെ ആരവവും നനഞ്ഞു കൂട്ടംകൂടിയുള്ള നടപ്പും മാത്രമായിരുന്നു പഴയ തല
കാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി ഇന്ത്യൻ സിനിമ
ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ളതും പ്രസിദ്ധവുമായ ചലച്ചിത്ര മാമാങ്കമായ കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയ്ക്ക് കണ്
സിനിമയെ തൊട്ടറിയുന്ന പെൺ സാന്നിധ്യം
നിരവധി വനിതകൾ ഇന്നു സംവിധാന മേഖലയിലേക്ക് എത്താൻ തയാറെടുക്കുകയാണ്. കണ്ണും കാതും തുറന്നിരിക്കുന്ന പുതിയകാലം അതി
ഇന്ത്യൻ സമര ചരിത്രങ്ങളിൽ ലെനിന്റെ അടയാളം
റഷ്യൻ കമ്യൂണിസ്റ്റ് നേതാവായിരുന്ന വ്ളാദിമിർ ലെനിന്റെ പൂർണകായ പ്രതിമയുള്ള അപൂർവ ഇന്ത്യൻ നഗരങ്ങളിലൊന്നാണ് ഡൽഹി.
അവൾ വിളക്കാകട്ടെ, വെളിച്ചം പകരട്ടെ
ഭർതൃവീട്ടിലെ ക്രൂരപീഡനത്തിനിരയായി ആത്മഹത്യ ചെയ്ത വിസ്മയ കേരളത്തിന്റെ കണ്ണീരോർമയാണ്. ആ കേസിൽ വിധി വന്ന ദിവസം
നാടകംപോലെ വീട് സംവിധാനം, നിർമാണം ചെല്ലപ്പൻ
സ്റ്റേജിൽ രംഗപടമൊരുക്കുന്ന അതേ ചാരുതയിലാണ് നാടകകലാകാരൻ ആശ്രമം ചെല്ലപ്പൻ തനിയെ വീടു പണി തീർത്തത്. കെട്ടിട നിർമാ
ട്രോജനുമായി ഡോക്ടർ ജിസ് തോമസ്
“സുഹൃത്തുക്കളായ നാലു ചെറുപ്പക്കാരിൽ ഒരാളുടെ കല്യാണത്തിനു മറ്റു മൂന്നു പേരും ചേർന്നു ഹർത്താൽ ദിനത്തിൽ കൊച്ചിയിൽനി
വെള്ളിത്തിരയിലെ കയ്യൊപ്പ്
മലയാളിയായ ഇംഗ്ലീഷ് എഴുത്തുകാരൻ അനീസ് സലീമിന്റെ ദി സ്മാൾ ടൗണ്‍ സീ എന്ന നോവലിനെ ആസ്പദമാക്കിയാണ് കാസിമിന്റെ കട
സംഗീത ജീവിതം
മരത്തടിയിൽ മഴുകൊള്ളുന്ന ശബ്ദത്തിൽ സംഗീതം കണ്ടെത്തിയയാൾ.. പക്കമേളക്കാർക്കു നടുവിലിരുന്ന് കച്ചേരികൾ നടത്തുന്നത് സദാ സ്വപ്നംകണ്ടയാൾ... കർണാടക സംഗീതത്ത
നോട്ടു ബുക്കിനും സ്കൂൾ ബാഗിനും യാചിക്കുന്നവർ
ഈ പെരുമഴക്കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റുകളുമായി വിവിധ കോളനികളിൽ സന്ദർശനത്തിനെത്തിയപ്പോഴാണ് ദരിദ്രരായ കുട്ട
മായ്ച്ചാലും മായാത്ത ഗാന്ധി സ്മൃതികൾ
1948 ജനുവരി 30. ബിർള ഭവനിലെ മുറിയിൽ നിന്ന് പുറത്തെ വിശാലമായ ഉദ്യാനത്തിലേക്ക് മഹാത്മജി നടന്നിറങ്ങി. നാഥുറാം വിനായക്
ഈ പാട്ടു ശരിയാവില്ലെന്ന് രാജേഷ് ഖന്ന, ആവുമെന്ന് ബർമൻ!
ഒരു ശരാശരി നിലവാരത്തിലുള്ള കഥപറയുന്ന സിനിമയെ വൻ വിജയമാക്കിയ സംഗീതം. അതിശയോക്തിയല്ല. അങ്ങനെയും സിനിമകളുണ്ട്
ദരിയഗഞ്ചിലെ ഞായർ, അഥവാ പുസ്തകങ്ങളുടെ കാർണിവൽ
ഈ വായനാ ദിനത്തിൽ ഡൽഹിയിലെ പുസ്തകങ്ങളുടെ കാർണിവൽ ആയ ദരിയഗഞ്ചിലെ പത്രി കിത്താബ് ബസാറിനെയാണ് ഡൽഹി നോട്ട്സിൽ അടയാ
റഷ്യൻ നോവൽ മലയാള സിനിമയാകുന്നു
ഷേക്സ്പിയറുടെ പ്രശസ്ത കൃതികളായ ഒഥല്ലൊയും ഹാംലറ്റും മലയാളത്തിൽ അവതരിപ്പിച്ച ബൽറാം മട്ടന്നൂർ വിഖ്യാത റഷ്യൻ നോവൽ ക്
ഹെവൻ ഒരുക്കുന്നു ഉണ്ണി
മലയാളത്തിൽ മികച്ചൊരു ത്രില്ലറൊരുക്കി സംവിധായകന്റെ തൊപ്പി അണിഞ്ഞിരിക്കുകയാണ് നവാഗതനായ ഉണ്ണി ഗോവിന്ദരാജ്. സുരാജ
റൂഹാനിയുടെ കഹാനി
സമൂഹത്തിലേക്കു തുറന്നു പിടിച്ച കണ്ണുകളാകുന്പോഴാണ് കല പ്രേക്ഷകരുമായി സംവദിക്കുന്നത്. അത്തരത്തിൽ സമകാലിക ചുറ്റുപാ
ചെഗുവേരയുടെ വിപ്ലവ സ്മരണകളിൽ ഇന്ത്യയെന്ന ഓർമ
ഒരു പക്ഷേ ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ ഏറ്റവും അധികം ആഘോഷിക്കപ്പെട്ടിട്ടുള്ള ഒരു വിപ്ല നേതാവിന്റെ പേരാണ് ഏണസ്റ
ഇത് നായകന്റെ വരവ്...
കോവിഡിന്റെ ഭീഷണിയിൽ വിക്രമിന്റെ ഷൂട്ടിംഗ് വലിയ വെല്ലുവിളിയായിരുന്നു. ദിവസവും ആഴ്ചകളിലും സാനിറ്റൈസ് ചെയ്തുവേണം
ഇന്ത്യൻ സാഹിത്യത്തിലെ റഷ്യൻ വിപ്ലവ കാലം
രാജവാഴ്ചകളുടെ ചരിത്രം പറയുന്ന സ്മാരകങ്ങളുടെ നഗരമാണ് ഡൽഹി. അതോടൊപ്പം തന്നെ അതിവിശിഷ്ടമായ മറ്റൊരു പാരന്പര്യവും
അച്ഛനമ്മമാർ ഉറങ്ങാത്ത അഗതിമന്ദിരങ്ങൾ
രണ്ട് ആണ്മക്കളും ഒരു മകളുമുള്ള സന്പന്ന കുടുംബത്തിലെ വൃദ്ധനും രോഗിയുമായ അച്ഛനെ സംരക്ഷിക്കാൻ മക്കൾ മൂവർക്കും മന
മഴയുടെ ആരവവും പള്ളിക്കുടം തുറക്കലും
പ്രവേശനോത്സവം അക്കാലത്തില്ല. ഇരന്പിവരുന്ന മഴയുടെ ആരവവും നനഞ്ഞു കൂട്ടംകൂടിയുള്ള നടപ്പും മാത്രമായിരുന്നു പഴയ തല
കാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി ഇന്ത്യൻ സിനിമ
ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ളതും പ്രസിദ്ധവുമായ ചലച്ചിത്ര മാമാങ്കമായ കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയ്ക്ക് കണ്
സിനിമയെ തൊട്ടറിയുന്ന പെൺ സാന്നിധ്യം
നിരവധി വനിതകൾ ഇന്നു സംവിധാന മേഖലയിലേക്ക് എത്താൻ തയാറെടുക്കുകയാണ്. കണ്ണും കാതും തുറന്നിരിക്കുന്ന പുതിയകാലം അതി
ഇന്ത്യൻ സമര ചരിത്രങ്ങളിൽ ലെനിന്റെ അടയാളം
റഷ്യൻ കമ്യൂണിസ്റ്റ് നേതാവായിരുന്ന വ്ളാദിമിർ ലെനിന്റെ പൂർണകായ പ്രതിമയുള്ള അപൂർവ ഇന്ത്യൻ നഗരങ്ങളിലൊന്നാണ് ഡൽഹി.
അവൾ വിളക്കാകട്ടെ, വെളിച്ചം പകരട്ടെ
ഭർതൃവീട്ടിലെ ക്രൂരപീഡനത്തിനിരയായി ആത്മഹത്യ ചെയ്ത വിസ്മയ കേരളത്തിന്റെ കണ്ണീരോർമയാണ്. ആ കേസിൽ വിധി വന്ന ദിവസം
നാടകംപോലെ വീട് സംവിധാനം, നിർമാണം ചെല്ലപ്പൻ
സ്റ്റേജിൽ രംഗപടമൊരുക്കുന്ന അതേ ചാരുതയിലാണ് നാടകകലാകാരൻ ആശ്രമം ചെല്ലപ്പൻ തനിയെ വീടു പണി തീർത്തത്. കെട്ടിട നിർമാ
ട്രോജനുമായി ഡോക്ടർ ജിസ് തോമസ്
“സുഹൃത്തുക്കളായ നാലു ചെറുപ്പക്കാരിൽ ഒരാളുടെ കല്യാണത്തിനു മറ്റു മൂന്നു പേരും ചേർന്നു ഹർത്താൽ ദിനത്തിൽ കൊച്ചിയിൽനി
വെള്ളിത്തിരയിലെ കയ്യൊപ്പ്
മലയാളിയായ ഇംഗ്ലീഷ് എഴുത്തുകാരൻ അനീസ് സലീമിന്റെ ദി സ്മാൾ ടൗണ്‍ സീ എന്ന നോവലിനെ ആസ്പദമാക്കിയാണ് കാസിമിന്റെ കട
സംഗീത ജീവിതം
മരത്തടിയിൽ മഴുകൊള്ളുന്ന ശബ്ദത്തിൽ സംഗീതം കണ്ടെത്തിയയാൾ.. പക്കമേളക്കാർക്കു നടുവിലിരുന്ന് കച്ചേരികൾ നടത്തുന്നത് സദാ സ്വപ്നംകണ്ടയാൾ... കർണാടക സംഗീതത്ത
നോട്ടു ബുക്കിനും സ്കൂൾ ബാഗിനും യാചിക്കുന്നവർ
ഈ പെരുമഴക്കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റുകളുമായി വിവിധ കോളനികളിൽ സന്ദർശനത്തിനെത്തിയപ്പോഴാണ് ദരിദ്രരായ കുട്ട
മായ്ച്ചാലും മായാത്ത ഗാന്ധി സ്മൃതികൾ
1948 ജനുവരി 30. ബിർള ഭവനിലെ മുറിയിൽ നിന്ന് പുറത്തെ വിശാലമായ ഉദ്യാനത്തിലേക്ക് മഹാത്മജി നടന്നിറങ്ങി. നാഥുറാം വിനായക്
ഗസല്‍- സ്നേഹം നിറഞ്ഞൊരു കത്ത്
ഗസലുകളൊന്നും കേള്‍ക്കാത്തവര്‍ പോലും ചിട്ടി ആയീ ഹേ എന്ന സുന്ദരഗാനം
കേട്ടിരിക്കും. കണ്ണുനിറയ്ക്കുന്ന, സ്നേഹം തുളുമ
വിശുദ്ധ ചാൾസ് ദെ ഫുക്കോ ആത്മീയതയുടെ ആചാര്യൻ
ചാൾസ് ഒരു സൈനികനും പര്യവേക്ഷകനും എഴുത്തുകാരനും ചിന്തകനും മിഷനറിയും താപസനും രക്തസാക്ഷിയുമായിരുന്നു. സഹാറൻ മരു
പ്രഥമ സൂപ്പർ ബസാറിന്റെ ഉദയവും പതനവും
യുദ്ധകാലത്ത് വിലക്കയറ്റവും ക്ഷാമവും എങ്ങനെ പിടിച്ചുനിർത്താമെന്ന അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ആലോചന
ദേശീയ മുന്നേറ്റങ്ങൾക്ക് കരുത്തു പകർന്ന സെന്റ് സ്റ്റീഫൻസ് കോളജ്
സ്വാതന്ത്ര്യ സമര കാലത്തെ ശ്രദ്ധേയ ഇടപെടലുകൾ ഉൾപ്പടെ തലസ്ഥാന നഗരത്തിന്റെ ചരിത്ര സ്മൃതികളിൽ അവിസ്മരണീയ സ്ഥാനമുണ്ട
സിനിമയാണ് സാറേ... ഇവന്റെ മെയിൻ!
ആദ്യ ചിത്രം തണ്ണീർമത്തൻ ദിനങ്ങൾക്കുശേഷം കൈ നിറയെ ചിത്രങ്ങളാണ് നസ്ലെൻ അഭിനയിച്ച് വെള്ളിത്തിരയിലെത്തുന്നത്.
<
മായാ ശിവ സംവിധാനത്തിൽ വീണ്ടും വനിതാ സാന്നിധ്യം
സിനിമാ സംവിധാന രംഗത്ത് പുതിയൊരു വനിതാ സാന്നിധ്യം. അഭിഭാഷക രംഗത്തുനിന്നും സംവിധായികയുടെ നിരയിലേക്ക് വീണ്ടും എത്തുക
ഉത്തമ നാടകത്തിന് ഉഴിഞ്ഞുവച്ച ജീവിതം
മലയാള സംഗീതനാടകങ്ങളുടെ സ്രഷ്ടാക്കളിൽ പ്രധാനിയായ അന്തപ്പൻ മാസ്റ്റർ എന്ന വി.എസ്. ആൻഡ്രൂസിന്റെ 150-ാം ജന്മദിനമാണ് വ്
അരുതേ, ഉദരം കൊലക്കളമാക്കരുതേ
കോട്ടയം മെഡിക്കൽ കോളജിനു സമീപത്തെ കാട്ടിൽ പെറ്റമ്മ ഉപേക്ഷിച്ചു കളഞ്ഞ നവജാതശിശുവിനെ തെരുവുനായകൾ കടിച്ചുകീറിക്കെ
അക്ഷരവേരുകൾ പടർത്തിയ പുസ്തകശാല
തലസ്ഥാന നഗരിയിൽ ദശാബ്ദങ്ങളുടെ ചരിത്രം പേറി നിൽക്കുന്ന വിഖ്യാതമായ ഒരു ലൈബ്രറിയുടെകൂടി കഥയിലേക്കാണ് ഇത്തവണയും ഡൽ
ജലജ ലോറിവളയം പിടിച്ചു കാഷ്മീർ വരെ
കോട്ടയത്തു നിന്നു കാശ്മീരിലേക്ക് 23 ദിവസം ദീർഘിച്ച ലോറി ഓട്ടം. ഇത്രയും ദിവസം വളയിട്ട കൈകളാണ് വളയം പിടിച്ചതെന്നറിയ
Latest News
ക്ലിഫ് ഹൗസില്‍ സ്വപ്ന നിത്യ സന്ദര്‍ശകയായിരുന്നു: മാത്യു കുഴൽനാടൻ
സ്വര്‍ണക്കടത്തിന്റെ രണ്ടാം എപ്പിസോഡാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്ന് വി. ജോയ്
സ്കൂൾ ബസ് റോഡിൽ താഴ്ന്നു; വിദ്യാർഥികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്
നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ച തുടങ്ങി
മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്പീക്കറുടെ റൂളിങ്
Latest News
ക്ലിഫ് ഹൗസില്‍ സ്വപ്ന നിത്യ സന്ദര്‍ശകയായിരുന്നു: മാത്യു കുഴൽനാടൻ
സ്വര്‍ണക്കടത്തിന്റെ രണ്ടാം എപ്പിസോഡാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്ന് വി. ജോയ്
സ്കൂൾ ബസ് റോഡിൽ താഴ്ന്നു; വിദ്യാർഥികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്
നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ച തുടങ്ങി
മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്പീക്കറുടെ റൂളിങ്
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top