Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
തിന്മയെ പുറത്താക്കാൻ നോന്പുകാലം
1940-കളിലും 1950 കളിലും ഹോളിവുഡ് സിനിമകളിൽ പ്രശോഭിച്ച അമേരിക്കൻ നടിയും പാട്ടുകാരിയുമായിരുന്നു ബെറ്റി ഹട്ടൺ (1921-2007). വളരെ ബുദ്ധിമുട്ടുള്ള ജീവിത സാഹചര്യത്തിൽ ജനിച്ചു വളർന്ന ബെറ്റി ഏറെ പാടുപെട്ടാണ് അഭിനയരംഗത്തു പ്രവേശിച്ചത്. എന്നാൽ അവരുടെ വിവിധ കഴിവുകളുടെ മികവുമൂലം ബെറ്റി പെട്ടെന്നു പരക്കെ അറിയപ്പെടുന്ന നടിയായി മാറി. അഭിനയത്തിലെന്നപോലെ ഗാനമാലപിക്കുന്നതിലും നൃത്തം ചെയ്യുന്നതിലും അവർ തിളങ്ങി.
സിനിമയിലും ടെലിവിഷൻ പരിപാടികളിലുമൊക്കെ വലിയ വിജയം നേടുവാൻ ബെറ്റിക്കന്നു സാധിച്ചെങ്കിലും വ്യക്തി ജീവിതം പലപ്പോഴും പരാജയമായിരുന്നു. അമിതമായ മദ്യപാനവും മയക്കുമരുന്നിന്റെ ഉപയോഗവും കുത്തഴിഞ്ഞ ജീവിതവുമെല്ലാം അവരുടെ പതനത്തിനു കാരണമായി. എന്നാൽ അന്പതു വയസ് കഴിഞ്ഞപ്പോഴേക്കും അവർക്കതിൽ നിന്നു കരകയറുവാൻ സാധിച്ചു. അതാകട്ടെ വലിയൊരു മാനസാന്തരത്തിന്റെ കഥയാണ്.
ബെറ്റി ഹോളിവുഡ്ഡിൽ തിളങ്ങിനിന്ന കാലത്ത് അതിലേറെ തിളങ്ങിനിന്ന മറ്റൊരു നടിയായിരുന്നു ജൂഡി ഗാർലൻസ് (1922-1969). എന്നാൽ മയക്കുമരുന്നിന്റെ ഓവർ ഡോസ് മൂലം ആ ജീവിതം നാല്പത്തിയേഴ് വയസിൽ അവസാനിച്ചു.
അക്കാലത്തു ബെറ്റിയും ജൂഡിയെപ്പോലെ മയക്കുമരുന്നിന്റെ പാതയിലായിരുന്നു. 1971 ആയപ്പോഴേക്കും ചികിത്സക്കായി റോഡ് ഐലൻഡിലെ ഒരു ഹോസ്പിറ്റലിൽ അഭയം തേടി. അവിടെവച്ചു ദൈവത്തെ കണ്ടുമുട്ടുവാൻ ബെറ്റിക്കു ഭാഗ്യം ലഭിച്ചു.
അതിനു സഹായിച്ചതു ഫാദർ മഗ്വയർ എന്ന ഒരു കത്തോലിക്കാ പുരോഹിതനായിരുന്നു. അദ്ദേഹത്തിന്റെ സഹായത്താൽ ബെറ്റി മാനസാന്തരപ്പെട്ടു ജീവിതത്തിൽ സമൂലമായ പരിവർത്തനം നടത്തി.
ദുഃശീലങ്ങളും പാപസാഹചര്യങ്ങളും ഉപേക്ഷിച്ചു എന്നു മാത്രമല്ല മാതൃകാപരമായ ഒരു ജീവിതത്തിലേക്കും അവർ മടങ്ങി. 1980-ൽ "ആനി' എന്ന ബ്രോഡ് വേ സംഗീതനൃത്ത നാടകത്തിലെ മിസ് ഹാനിശന്റെ റോളിൽ ബെറ്റി പ്രത്യക്ഷപ്പെട്ടപ്പോൾ അതു അഭിനയരംഗത്തെ വലിയൊരു തിരിച്ചുവരവായിരുന്നു.
"ആനി' എന്ന ബ്രോഡ്വേ മ്യൂസിക്കലിൽ അഭിനയിച്ചിരുന്ന പ്രധാന താരങ്ങളുടെയെല്ലാം വിശദമായ പശ്ചാത്തലം പ്രോഗ്രാം ഷീറ്റിൽ കൊടുത്തിട്ടുണ്ടായിരുന്നു. എന്നാൽ ബെറ്റിയെക്കുറിച്ചു കൊടുത്തിരുന്നത് ഇത്രമാത്രമായിരുന്നു: "" ദൈവാനുഗ്രഹത്താൽ ഞാൻ തിരിച്ചെത്തി''.
പാപപങ്കിലമായ നാശത്തിന്റെ വഴിയിൽ നിന്നു വിശുദ്ധിയുടെ ജീവിതവഴിയിലേക്കു ബെറ്റി മടങ്ങിയെത്തി. അതിനു വഴിയൊരുക്കിയതാകട്ടെ ദൈവത്തിന്റെ അനന്തമായ കരുണയും. ദൈവം ബെറ്റിയോടു കാണിച്ച ഈ കാരുണ്യം അപൂർവം പേരോടു കാണിക്കുന്ന കാരുണ്യമല്ല. മനുഷ്യരായ എല്ലാവരോടും കാണിക്കുന്ന കാരുണ്യമാണ്. എന്നാൽ ആ കാരുണ്യം സ്വീകരിച്ചു ജീവിതത്തിലേക്കു മടങ്ങിവരുവാൻ പലരും തയാറാകുന്നില്ല എന്നതാണ് ഏറെ ദുഃഖകരമായ യാഥാർഥ്യം.
ദൈവം എപ്പോഴും നമ്മോടു കരുണ കാണിക്കുന്നവനാണ്. എന്നാൽ അവിടുന്നു നമ്മോടു പ്രത്യേകം കരുണ കാണിക്കുന്ന സമയമാണ് നോന്പുകാലം. വിശുദ്ധ ഗ്രന്ഥത്തിൽ നാം ഇപ്രകാരം വായിക്കുന്നു: ""കർത്താവ് അരുളിച്ചെയ്യുന്നു: വരുവിൻ, നമുക്കു രമ്യപ്പെടാം. നിങ്ങളുടെ പാപങ്ങൾ കടും ചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്മയുള്ളതായിത്തീരും. അവ രക്തവർണമെങ്കിലും കന്പിളിപോലെ വെളുക്കും. അനുസരിക്കാൻ സന്നദ്ധരെങ്കിൽ നിങ്ങൾ ഐശ്വര്യവും ആസ്വദിക്കും. അനുസരിക്കാതെ ധിക്കാരം തുടർന്നാൽ നിങ്ങൾ വാളിനിരയായിത്തീരും (ഏശയ്യാ - 1: 18-20)''
ദൈവത്തിനു നമ്മോട് അതീവ കാരുണ്യമുള്ളതുകൊണ്ടാണ് പശ്ചാത്തപിച്ചു അവിടുത്തോടു രമ്യപ്പെടാൻ അവിടുന്നു നോന്പുകാലത്തു പ്രത്യേകമായി ക്ഷണിക്കുന്നത്. നാം നമ്മുടെ പാപങ്ങളെക്കുറിച്ചു പശ്ചാത്തപിച്ച് അവിടുത്തെ പക്കലേക്കു മടങ്ങിയാൽ അവിടുന്നു നമ്മോടു ക്ഷമിക്കും. അവിടുന്നു പറയുന്നതു പോലെ അവിടുത്തെ കല്പനകൾ പാലിച്ചാൽ നാം ജീവന്റെയും ഐശ്വര്യത്തിന്റെയും വഴിയിലേക്കു മടങ്ങും. അവിടുത്തെ കല്പനകൾ പാലിക്കാതിരുന്നാൽ അതു നമുക്കു നാശം വരുത്തുകയും ചെയ്യും.
നാം പശ്ചാത്തപിച്ചാൽ മാത്രം പോരാ, ""മാനസാന്തരത്തിനു യോജിച്ച ഫലം'' (മത്തായി 3:8) നാം പുറപ്പെടുവിക്കുകയും വേണം. അതായതു, നമ്മുടെ ജീവിതം നന്മയുടെ വഴിയിലേക്കു തിരിക്കണമെന്നു സാരം. അതിന് ആദ്യമായി ചെയ്യാവുന്നതു പരിഹാരപ്രവൃത്തികളാണ്. തന്മൂലമാണു നോന്പുകാലത്തു പരിഹാരപ്രവൃത്തികൾക്കു നാം ഏറെ പ്രാധാന്യം നൽകുന്നത്. അങ്ങനെയുള്ള പരിഹാരപ്രവൃത്തികളിൽപ്പെട്ട ഒന്നാണു നാം അനുഷ്ഠിക്കുന്ന ഉപവാസം.
എന്നാൽ, നാം അനുഷ്ഠിക്കുന്ന ഉപവാസം ചില നേരങ്ങളിൽ ഭക്ഷണം വർജിക്കുന്നതു മാത്രമായിരിക്കരുത്. ദൈവം ആഗ്രഹിക്കുന്ന ഉപവാസമമെന്താണെന്നു പ്രവാചകർ പറയുന്നു: ""ദുഷ്ടരുടെ കെട്ടുകൾ പൊട്ടിക്കുകയും നുകത്തിന്റെ കയറുകൾ അഴിക്കുകയും മർദിതരെ സ്വതന്ത്രരാക്കുകയും എല്ലാനുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാൻ ആഗ്രഹിക്കുന്ന ഉപവാസം? വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടിൽ സ്വീകരിക്കുകയും നഗ്നനെ ഉടുപ്പിക്കുകയും സ്വന്തക്കാരിൽ നിന്നു ഒഴിഞ്ഞു മാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്'' (ഏശയ്യ 58: 6-7)
നാം ഇപ്രകാരം ഉപവസിച്ചാൽ എന്താണു സംഭവിക്കുന്നതെന്നും ദൈവം പറയുന്നുണ്ട്: ""അപ്പോൾ നിന്റെ വെളിച്ചം പ്രഭാതം പോലെ പൊട്ടിവിരിയും. നീ വേഗം സുഖം പ്രാപിക്കും. നിന്റെ നീതി നിന്റെ മുന്പിലും കർത്താവിന്റെ മഹത്വം നിന്റെ പിന്പിലും നിന്നെ സംരക്ഷിക്കും. നീ പ്രാർഥിച്ചാൽ കർത്താവ് ഉത്തരമരുളും. നീ നിലവിളിക്കുന്പോൾ, ഇതാ ഞാൻ എന്ന് അവിടുന്നു മറുപടി തരും'' (ഏശയ്യ 58: 8-9).
ദൈവം പറയുന്നതുപോലെ ഉപവസിച്ചാൽ നാം ശരിയായ ജീവിതത്തിലേക്കു മടങ്ങിവരുമെന്നു തീർച്ചയാണ്. അതുകൊണ്ടുതന്നെ നോന്പുകാലത്തെ നമ്മുടെ ഉപവാസം അവിടുത്തെ വചനങ്ങൾക്കനുസൃതമായിട്ടായിരിക്കണം നാം അനുഷ്ഠിക്കുന്നത്. അപ്പോൾ അവിടുന്നു വാഗ്ദാനം ചെയ്തിരിക്കുന്നതുപോലെ നമ്മുടെ ജീവിതത്തിന്റെ വെളിച്ചം പ്രഭാതം പോലെ പൊട്ടിവിടരും.
നോന്പുകാലത്തു നമ്മുടെ പാപങ്ങളെക്കുറിച്ചു പശ്ചാത്തപിക്കുകയും അവയ്ക്കു പരിഹാരം അനുഷ്ഠിക്കുകയും ചെയ്യുന്നതോടൊപ്പം നാം ചെയ്യേണ്ട മറ്റൊരു കാര്യമുണ്ട്. അതു പ്രലോഭനങ്ങളിൽ നിന്നും പാപസാഹചര്യത്തിൽ നിന്നും ഓടിയകലുക എന്നതാണ്.
ദൈവത്തിന്റെ കരുണകൊണ്ടു ജീവിക്കാൻ മടങ്ങിയെത്തിയ ബെറ്റി ഹട്ടൺ ചെയ്തത് അതാണ്. മാനസാന്തരത്തിനു ശേഷവും ബെറ്റി അഭിനയരംഗത്തു തുടർന്നെങ്കിലും പ്രലോഭനസാഹചര്യങ്ങളിൽ നിന്നു അവർ അകന്നു നിന്ന്. അതിനുപകരം തന്റെ ജീവിതത്തിന്റെ ക്വാളിറ്റി മെച്ചപ്പെടുത്തുന്നതിനുവേണ്ടി അവൾ ഹൈസ്കൂൾ പരീക്ഷ എഴുതി പാസായി.
അതിനുശേഷം കോളജിൽ നിന്നു ബാച്ചിലർ ബിരുദത്തിനു പിന്നാലെ മാസ്റ്റർ ബിരുദവും സന്പാദിച്ചു. റോഡ് ഐലന്ഡിലെ ന്യൂപോർട്ടിലുള്ള സാൽവെ റെജീനാ കോളജിൽ ഡ്രാമ പഠിപ്പിക്കുകയും ചെയ്തു. അതോടൊപ്പം, ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടവർക്ക് ആശയും നവജീവനും നൽകുന്ന പുണ്യകർമങ്ങളിൽ ഏർപ്പെടുകയും ചെയ്തു.
ശരിയായ ജീവിതത്തിലേക്കു മടങ്ങിവരുവാൻ വഴിയൊരുക്കിയ മാനസാന്തരമായിരുന്നു ബെറ്റിയുടേത്. അമ്മാതിരിയൊരു മാനസാന്തരത്തിനാകട്ടെ ഈ നോന്പുകാലത്തു നാം പരിശ്രമിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നത്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
Latest News
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
കേരളത്തില് സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
Latest News
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
കേരളത്തില് സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top