ഇന്നത്തെ കാലത്ത് വിവാഹം എന്നത് ഏറെ നാളത്തെ ആലോചനയ്ക്കും കാത്തിരിപ്പിനുമൊക്കെ ഒടുവിൽ സംഭവിക്കുന്ന കാര്യമാണ്. വരനും വധുവും പരസ്പരം കണ്ടും അറിഞ്ഞും മനസിലാക്കിയുമൊക്കെയാണ് വിവാഹത്തിലേക്ക് എത്തുന്നത്. വിവാഹദിനമാകട്ടെ നിറയെ സന്തോഷവും ആഘോഷങ്ങളുമൊക്കെ നിറഞ്ഞ ദിവസവുമായിരിക്കും. പക്ഷേ, വിവാഹ വേദിയിൽ ചെല്ലുന്പോൾ ആൾമാറാട്ടം നടന്നാലോ? കരഞ്ഞു നിലവിളിച്ച് ഓടുന്നത് സ്വാഭാവികം അല്ലേ.

കഴിഞ്ഞ ദിവസം യുപിയിൽ സമാന തരത്തിൽ ഒരു സംഭവമുണ്ടായി. യുപിയിലെ ഭദ്രോഹിയിലാണ് സംഭവം നടന്നത്. വരനും കുടുംബവും ബറാത്ത് ചടങ്ങിനായി എത്തിയപ്പോൾ വധുവിന്‍റെ വീട്ടുകാർ ആതിഥ്യ മര്യാദയോടെ അവരെ സ്വീകരിച്ചു. വരനും വരന്‍റെ വീട്ടുകാരും വധുവിന്‍റെ വീട്ടുകാരോട് ഏറെ മര്യാദയോടെയാണ് സംസാരിച്ചതും വിശേഷങ്ങളൊക്കെ പങ്കുവെച്ചതും.

അങ്ങനെ വേദിയിൽ വധുവിനായി കാത്തിരിപ്പിലായി വരൻ. ജയ്മാല ചടങ്ങിനുള്ള സമയമായതോടെ വധു കൂട്ടുകാർക്കൊപ്പം ചിരിച്ചു കളിച്ചും വിവാഹ വേദിയിലെത്തി. പക്ഷേ, വേദിയിലെത്തി വരനെ കണ്ടതും വധുവിന്‍റെ സന്തോഷമെല്ലാം പോയി. "ഇയാളല്ല അതെന്നു' അലറി വിളിച്ചു പറയുന്ന വധുവിനെയാണ് കാണുന്നത്. അവൾ വിവാഹ വേദിയിൽ നിന്നും ഇറങ്ങി വരികയും വിവാഹത്തിൽ നിന്നും പിന്മാറുകയാണെന്നും പറഞ്ഞു.


കാര്യങ്ങൾ ഇത്രയുമായതോടെ വിവാഹ വേദി ഒരു സംഘർഷ സ്ഥലമായി. വധുവിന്‍റെ വീട്ടുകാർ അത്രയും നേരം കാണിച്ച ആതിഥ്യമര്യാദയൊക്കെ അങ്ങു മാറ്റിവെച്ചു. വരനെയും വീട്ടുകാരെയും ബന്ദികളാക്കി. വരന്‍റെ കുടുംബം ആൾമാറാട്ടം നടത്തിയെന്നായിരുന്നു അവരുടെ പരാതി. ഒടുവിൽ കാര്യങ്ങളറിഞ്ഞ് പോലീസും സ്ഥലത്തെത്തി. ഒരു വിധം വരനെയും കുടുംബത്തെയും രക്ഷിക്കുകയായിരുന്നു.