തിരുവനന്തപുരം: കത്ത് ചോർച്ച വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിവാദം ശുദ്ധ അസംബന്ധമെന്നാണ് ഗോവിന്ദൻ പറഞ്ഞത്.

ഇക്കാര്യത്തിൽ തനിക്കും മകനും ഒരു പങ്കുമില്ലെന്നും രാജേഷ് കൃഷ്ണ കേരളത്തിലുള്ള പാർട്ടി അംഗമല്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പോളിറ്റ് ബ്യൂറോ അന്വേഷണം നടത്തുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനവും രാജിവയക്കണമെന്ന് പൊതുവെ ആവശ്യം ഉയർന്നിട്ടുണ്ടെന്നും ഇക്കാര്യത്തിൽ കോൺഗ്രസ് തീരുമാനം എടുക്കണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

ഒന്നര വർഷം മുൻപ് വിഡി സതീശന് പരാതി നൽകിയിരുന്നു എന്ന് യുവതി പറയുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയെന്ന് പറഞ്ഞ് ഒഴിയുകയാണോ പ്രതിപക്ഷ നേതാവ് ചെയ്യേണ്ടത്? സ്ത്രീകളോടുള്ള പൊതു സമീപനത്തിന്റെ സാമ്പിളായി വേണം ഇത് കരുതേണ്ടതെന്നും അദ്ദേഹം പറഞ്ഞു.