ADVERTISEMENT
ADVERTISEMENT
പാലാ: കെ.എം. മാണി സ്മാരക ഗവണ്‍മെന്‍റ് ജനറല്‍ ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തോട് അനുബന്ധിച്ചു നിര്‍മിക്കുന്ന കെ.എം. മാണി കാന്‍സര്‍ സെന്‍ററിനായുള്ള കെട്ടിട നിര്‍മാണത്തിനു നാളെ ശിലാസ്ഥാപനം നടത്തും. ജോസ് കെ. മാണിയുടെ പ്രദേശിക വികസന ഫണ്ടില്‍നിന്നു 2.50 കോടി രൂപ അനുവദിച്ച പദ്ധതിയാണിത്.

കാന്‍സര്‍ ചികിത്സയ്ക്കായുള്ള റേഡിയേഷന്‍ ചികിത്സ കൂടി ഇവിടെ ലഭ്യമാക്കാനുള്ള പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആരോഗ്യവകുപ്പിനു കീഴില്‍ നിലവില്‍ വയനാട്ടിലും എറണാകുളം ജനറല്‍ ആശുപത്രിയിലും മാത്രമാണ് റേഡിയേഷന്‍ ചികിത്സയുള്ളത്. ഇടുക്കി, പത്തനംതിട്ട ജില്ലയില്‍നിന്നു തിരുവനന്തപുരം ആര്‍സിസിയിലേക്കു പോകുന്നതു പരമാവധി ഒഴിവാക്കാണ് ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. ആശുപത്രിയിലെ കാന്‍സര്‍ ചികിത്സാ വിഭാഗത്തില്‍ കീമോതെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സകളും പരിശോധനകളും മരുന്നും സൗജന്യമായി രോഗികള്‍ക്കു ലഭ്യമാക്കുന്നുണ്ട്.

റേഡിയേഷന്‍ ഓങ്കോളജി ബ്ലോക്കിന് ജോസ് കെ. മാണി എംപി നാളെ ഉച്ചകഴിഞ്ഞ് മൂന്നിനു ശിലാസ്ഥാപനം നടത്തും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ തോമസ് പീറ്റര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മാണി സി. കാപ്പന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഹേമലത പ്രേംസാഗര്‍, ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ എന്നിവരും ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍, ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരും പങ്കെടുക്കും.
ADVERTISEMENT
പേരൂര്‍ക്കട: സംസ്ഥാന സര്‍ക്കാരിന്‍റെ എന്‍റെ ഭൂമി സംയോജിത പോര്‍ട്ടലിനെക്കുറിച്ചു പഠിക്കുന്നതിനും പരിശീലനത്തിനുമായി തെലങ്കാന സംഘം തിരുവനന്തപുരത്ത് എത്തി.

നാഷണല്‍ സര്‍വേ-റവന്യു ഉദ്യോഗസ്ഥര്‍, ഇന്‍ഫോര്‍മാറ്റിക്‌സ് സെന്‍റര്‍ ഉദ്യോഗസ്ഥര്‍ എന്നിവരാണ് സംഘത്തിലുള്ളത്. പോര്‍ട്ടല്‍ മാതൃക തെലങ്കാനയിലും നടപ്പാക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച ഇവര്‍ അതിനെക്കുറിച്ച് വരും ദിവസങ്ങളില്‍ വ്യക്തമായ ധാരണ നേടുകയും ഇതുസംബന്ധിച്ചുള്ള സാധ്യത പഠിക്കുകയും ചെയ്യും.

രണ്ടുദിവസം തലസ്ഥാനത്തുണ്ടാകുന്ന തെലങ്കാന സര്‍വെ ജോയിന്‍റ് ഡയറക്ടര്‍ പ്രസന്ന ലക്ഷ്മി, സര്‍വെ ഇന്‍സ്‌പെക്ടര്‍ എം. നാഗേന്ദര്‍, സര്‍വെയര്‍മാരായ ടി. സസ്യാറാണി, കെ. വിനയകുമാര്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സീനിയര്‍ ഡയക്ടര്‍മാരായ വിജയമോഹന്‍, ഭാഗ്യരേഖ, ഡയറക്ടര്‍ എസ്. കൃഷ്ണ, റവന്യു തഹസില്‍ദാര്‍ സായികൃഷ് ണ എന്നിവര്‍ വട്ടിയൂര്‍ക്കാവ് പി.ടി.പി നഗറിലെ സര്‍വെ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിശീലനം നേടാന്‍ പോകുന്നത്.
ഇതിനു മുന്നോടിയായി ഇവര്‍ റവന്യു മന്ത്രി കെ. രാജനെ നേരില്‍ക്കണ്ട് ആശയവിനിമയം നടത്തുകയുണ്ടായി.
ADVERTISEMENT
പരവൂർ : പരവൂരിലും പരിസര പ്രദേശങ്ങളിൽ നിന്നും ആടുകളെ മോഷ്ടിച്ച് കടത്തുന്ന കേസിൽ പ്രതി പിടിയിൽ.തമിഴ്നാട് സ്വദേശിയും പരവൂർ കല്ലുംകുന്ന് ചരുവിള കോളനിയിൽ താമസക്കാരനുമായ ഭരത് (23) ആണ് അറസ്റ്റിലായത്.

പോലീസ് പറയുന്നത്- പ്രതിയായ ഭരതും മാതാവും , തന്‍റെ പിതാവിനെ ഉപേക്ഷിച്ച ശേഷം മോഷ്ടാവും പിടിച്ചു പറിക്കാരനുമായ രണ്ടാനച്ഛൻ മണ്ണുമാന്തി റഷീദിനോടൊപ്പമാണ് താമസം.
രണ്ടാനച്ഛനിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഇയാളും മോഷണത്തിലേക്ക് തിരിയുകയായിരുന്നു.

ആടുകളെ മോഷ്ടിക്കലിലായിരുന്നു പ്രതി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പരവൂർ, പൂതക്കുളം, ചിറക്കര , ഊന്നിൻ മൂട് പ്രദേശങ്ങളിൽ നിന്നും ആടുകളെ മോഷ്ടിച്ചിട്ടുള്ളതായി പറയപ്പെടുന്നു.
പുതക്കുളം ഇടപ്പണ, ആശാരിമുക്ക് ഭാഗങ്ങളിൽ നിന്നും ആടുകളെ മോഷണം നടത്തിയതിന് രണ്ടു കേസുകളാണ് ഇയാൾക്കെതിരേ എടുത്തിരിക്കുന്നത്.

മോഷണം നടത്തിയ ശേഷം തമിഴ് നാട്ടിലേക്ക് കടന്ന പ്രതിയുടെ മൊബൈൽ ടവർ ലൊക്കേഷൻ പിൻതുടർന്ന് നാഗർകോവിൽ , കന്യാകുമാരി എന്നിവടങ്ങളിൽ എത്തിയെങ്കിലും തലനാരിഴയ്ക്കാണ് ഇയാൾ രക്ഷപ്പെട്ടത്. അന്വേഷണ സംഘം കേരളത്തിലേക്ക് തിരിച്ചു വരുന്നതിനിടയിൽ വീണ്ടും ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ പ്രതി തിരുവനന്തപുരത്ത് ഉള്ളതായി കണ്ടെത്തി.

തുടർന്നു നടത്തിയ തെരച്ചിലിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും ഭരതിനെ പിടികൂടുകയായിരുന്നു. വൈദ്യ പരിശോധനയ് ക്കും തെളിവെടുപ്പിനും ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ മോഷണ വിവരങ്ങളും കടത്തിക്കൊണ്ടുപോകുന്ന ആടുകളെ ആർക്കാണ് കൈമാറുന്നതെന്നും കണ്ടെത്തേണ്ടതുണ്ടെന്ന് പരവൂർ പോലീസ് പറഞ്ഞു.
ADVERTISEMENT
കോഴഞ്ചേരി: ഹണിട്രാപ്പില്‍ കുരുക്കി രണ്ട് യുവാക്കളെ മനുഷ്യത്വരഹിതമായി ഉപദ്രവിച്ച ജയേഷ് - രശ്മി ദന്പതികളുടെ ജീവിതം ദുരൂഹതകൾ നിറഞ്ഞത്. ഇവരുടെ സ്വഭാവ രീതികളും സമീപവാസികൾക്ക് മനസിലാക്കാനായിരുന്നില്ല. റാന്നി, ആലപ്പുഴ സ്വദേശികളെ ക്രൂരമായി ഉപദ്രവിച്ച ദന്പതികൾ റിമാൻഡിലാണെങ്കിലും ഇവരെ സംബന്ധിച്ച വിവരങ്ങൾ തേടി പോലീസ് ഇന്നലെയും വിശദമായ അന്വേഷണം നടത്തി. ക്രൂരമർദനത്തിനിരയായ ആലപ്പുഴ സ്വദേശിയ സംഭവം നടന്ന ആന്താലിമണ്ണിലെത്തിച്ച് തെളിവുമെടുത്തു.

കോയിപ്രം, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തിപ്രദേശമായ കള്ളിപ്പാറ-ആന്താലിമണ്‍ പ്രദേശത്താണ് ഇവര്‍ താമസിച്ചിരുന്നത്. ഇരുപഞ്ചായത്തുകളിലെയും വോട്ടര്‍പട്ടികയില്‍ ഇവരുടെ പേര് ഇല്ലെന്ന് കോയിപ്രം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റും നാലാംവാര്‍ഡ് മെംബറുമായ റെനി രാജു കുഴിക്കാലയും തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് മുന്‍വൈസ് പ്രസിഡന്‍റ് ഷെറിന്‍ റോയിയും പറയുന്നു.

എന്നാല്‍, ജയേഷിന്‍റെ മാതാപിതാക്കള്‍ക്ക് തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തില്‍ വോട്ട് ഉണ്ടായിരുന്നു. ഇരുവരും മരിച്ചുപോയി. മാതാവ് മരിക്കുമ്പോള്‍ കോയിപ്രം ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ മരണാനന്തരപ്രവര്‍ത്തനങ്ങള്‍ക്കു സാമ്പത്തിക സഹായം നല്കിയിരുന്നതായി റെനി രാജു കുഴിക്കാല പറയുന്നു.

സാമ്പത്തികമായി പിന്നോക്കം അവസ്ഥയിലായിരുന്നുവെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയോ മറ്റ് സ്ഥാപനങ്ങളിലെയോ ഒരു സഹായത്തിനായി ഇവര്‍ സമീപിച്ചിരുന്നില്ല. എല്ലാവരുമായും ഒരു നിശ്ചിതഅകലം പാലിച്ചായിരുന്നു ജീവിതം. സമീപവാസികളേറെയും ദിവസക്കൂലിക്കു പണിയെടുക്കുന്നവരായതിനാൽ വൈകുന്നേരം വീടുകളിൽ മടങ്ങിയെത്തി തങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്കു കടക്കുമെന്നതിനാൽ ഇവരെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിവില്ലായിരുന്നു.

ന്യൂജെന്‍ ജീവിതം

ജയേഷ് ന്യൂജെന്‍ രീതിയിലാണ് ജീവിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഹിറ്റാച്ചി കമ്പനിയിലെ ജീവനക്കാരനായ ഇയാൾ സിനിമാസ്റ്റൈലില്‍ ഹെഡ്‌ഫോണില്‍ പാട്ടും മറ്റും കേട്ടുകൊണ്ടാണ് നടന്നിരുന്നത്. അയല്‍വാസികളുമായി യാതൊരു സഹകരണവും ഇല്ലായിരുന്നുവെന്നും പരിസരവാസിയായ സുരേഷ് പറഞ്ഞു. ചെറിയ വീടാണെങ്കിലും സിസിടിവി കാമറ ഘടിപ്പിച്ചിരുന്നു. എന്നാൽ, ഇതിപ്പോൾ പ്രവർത്തിക്കുന്നില്ലെന്നാണ് സൂചന.

രശ്മി കോഴഞ്ചേരിയിലടക്കം ചില വാണിജ്യ സ്ഥാപനങ്ങളിലും പൊതിച്ചോര്‍ വിതരണസ്ഥാപനങ്ങളിലും താല്ക്കാലിക ജീവനക്കാരിയിരുന്നു. പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥികളായ ഇവരുടെ കുട്ടികളെ രശ്മിയുടെ വീട്ടുകാര്‍ അയിരൂരിലുള്ള കുടുംബവീട്ടിലേക്കു മാറ്റിയിരിക്കുകയാണ്.


ആഭിചാരക്രിയകളും അന്ധവിശ്വാസവും

ജയേഷിന്‍റെ മാതാവ് കാഷായവസ്ത്രം ധരിച്ച് ക്ഷേത്രങ്ങളിലും മറ്റും തീര്‍ഥാടനം നടത്തി ജീവിക്കുകയായിരുന്നുവെന്നും ഇവരുടെ രീതികള്‍ കണ്ട് ജയേഷ് ആഭിചാരക്രിയകളും മറ്റും നടത്തിയിരുന്നതായി സംശയവും നാട്ടുകാര്‍ക്കുണ്ട്. ഇവര്‍ താമസിക്കുന്ന വീടിന്‍റെ പുറകുവശത്തുള്ള റബര്‍തോട്ടം വഴി ആളുകള്‍ വീട്ടിലെത്തിയിരുന്നതായും പറയുന്നു.

ഇരുവർക്കും മനോവൈകല്യമുണ്ടെന്ന സംശയത്തിലാണ് പോലീസ്. രശ്മിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതായി അഭിനയിപ്പിക്കുകയും അതിന്‍റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്ത ശേഷമാണ് ദമ്പതികള്‍ യുവാക്കളെ മര്‍ദിച്ചതെന്നാണ് വിവരം. യുവാവിന്‍റെ പക്കല്‍നിന്നു പണവും ഐഫോണും അടക്കമുള്ള സാധനങ്ങള്‍ പ്രതികള്‍ തട്ടിയെടുക്കുകയും ചെയ്തു.

സമാനമായ രീതിയില്‍ ദമ്പതികളുടെ മര്‍ദനമേറ്റ ആലപ്പുഴ സ്വദേശിയെ കണ്ടെത്തിയാണ് പോലീസ് മൊഴിയെടുത്തത്. ഇയാള്‍ കേസ് നല്കാന്‍പോലും തയാറല്ലായിരുന്നു. 19 കാരനായ യുവാവിനാണ് മര്‍ദനമേറ്റത്. കഴിഞ്ഞ ഒന്നിനാണ് ഇയാള്‍ക്ക് മര്‍ദനമേറ്റത്.

മാരാമണ്ണിലേക്ക് വിളിച്ചുവരുത്തി ജയേഷ് ഇയാളുമായി മദ്യപിച്ച ശേഷമാണ് വീട്ടിലെത്തിയത്. റാന്നി സ്വദേശിയുടെ മൊഴിയില്‍ പറയുന്ന തരത്തിലായിരുന്നു ഇയാൾക്കും മര്‍ദനം. രണ്ട് ഫോണുകളും കൈവശമുണ്ടായിരുന്ന 19,000 രൂപയും നഷ്ടപ്പെട്ടതായി യുവാവ് പറയുന്നു. പരാതിയില്ലാതെ ഒളിവില്‍ കഴിയുന്നതിനിടെയാണ് യുവാവിനെ പോലീസ് കണ്ടെത്തി മൊഴി രേഖപ്പെടുത്തിയത്. മുറിവുകള്‍ക്കു ഇയാൾ ചികിത്സ തേടിയിരുന്നു.
ADVERTISEMENT
മങ്കൊമ്പ്: വീണ്ടുമൊരു പുഞ്ചക്കൃഷിക്കാലം ആരംഭിക്കാനിരിക്കെ കര്‍ഷകര്‍ക്ക് ആശങ്കയായി നിര്‍മാണജോലികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച പുളിങ്കുന്ന് പുത്തന്‍തോട് പാലം. നിര്‍മാണം ആരംഭിച്ച് വര്‍ഷങ്ങളായിട്ടും പണിപൂര്‍ത്തിയാകാത്ത പാലം ഇപ്പോള്‍ തോട്ടിലെ നീരൊഴുക്കിനും ഗതാഗതത്തിനും തടസമായിരിക്കുകയാണ്.

പുളിങ്കുന്ന്, മങ്കൊമ്പ്, കായല്‍പ്പുറം തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിനു കര്‍ഷകര്‍ക്കാണ് കായല്‍മേഖലയില്‍ കൃഷിഭൂമിയുള്ളത്. നിലമൊരുക്കല്‍ ജോലികള്‍ക്കാവശ്യമായ വസ്തുക്കള്‍, മോട്ടോറുകള്‍, കൃഷിയാവശ്യങ്ങള്‍ക്കുള്ള വിത്ത്, വളം അനുബന്ധ സാധനങ്ങള്‍ ഇവയെല്ലാം കായലിലേക്കു കൊണ്ടുപോകുന്നതിനുള്ള പ്രധാന ഗതാഗതമാര്‍ഗമാണ് ഈ തോട്.

2021ല്‍ പാലത്തിന്‍റെ നിര്‍മാണജോലികള്‍ ആരംഭിക്കുന്നതിന്‍റെ ഭാഗമായി പാലത്തിനിരുവശങ്ങളിലുമായി തോടിനു കുറുകെ താത്കാലിക ബണ്ടുകള്‍ നിര്‍മിച്ചിരുന്നു. ഇതോടെ തോട്ടിലെ നീരൊഴുക്കു പൂര്‍ണമായി നിലയ്ക്കുകയും തോട്ടില്‍ മാലിന്യങ്ങള്‍ നിറയുകയും ചെയ്തിരുന്നു.

നാട്ടുകാരും പഞ്ചായത്തധികൃതരും പലവട്ടം ഇറിഗേഷന്‍ വകുപ്പിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. നാട്ടുകാരുടെ ദുരിതം ഇരട്ടിച്ചതോടെ പഞ്ചായത്ത് ഹൈക്കോടതിയെ സമീപിച്ചു. കേസ് ഫയലില്‍ സ്വീകരിച്ച കോടതി അന്വേഷണത്തിനായി കമ്മീഷനെ നിയോഗിച്ചു. കമ്മീഷന്‍ നടത്തിയ പരിശോധനകളെത്തുടര്‍ന്ന് ജനങ്ങളുടെ ദുരിതങ്ങള്‍ കണക്കിലെടുത്തു മുട്ടുകള്‍ പൂര്‍ണമായും പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടിരുന്നു.

കോടതി ഉത്തരവിനെത്തുടര്‍ന്ന് ഇറിഗേഷന്‍ വകുപ്പ് മുട്ടുകള്‍ പൂര്‍ണമായും പൊളിച്ചുനീക്കിയിരുന്നു. എന്നാല്‍, പാലത്തിനായി സ്ഥാപിച്ച തൂണുകള്‍ക്കു മുകളിലായി താത്കാലിക പാലം സ്ഥാപിച്ചിരിക്കുന്നതുമൂലം ഇപ്പോള്‍ ഇതുവഴി വള്ളങ്ങളടക്കമുള്ള വാഹനങ്ങള്‍ക്കു ഗതാഗതം അസാധ്യമായിരിക്കുകയാണ്.

കായല്‍മേഖലയിലേക്കു പോകുന്നതിനായി കിടങ്ങറ വഴി കാവാലത്തുള്ള തോടിന്‍റെ മറ്റേയറ്റത്തെത്തണമെങ്കില്‍ പത്തു കിലോമീറ്ററും ഒന്നരമണിക്കൂറും അധികം യാത്രചെയ്യേണ്ട ഗതികേടാണ്. അതിരിവിലെ കായലില്‍ ജോലികള്‍ ആരംഭിക്കേണ്ടതിനാല്‍ കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്. കായല്‍പ്പുറത്തുനിന്നും മങ്കൊമ്പില്‍നിന്നുമുള്ള മറ്റു ചെറുതോടുകള്‍ക്കു കുറുകെ താത്കാലിക പാലങ്ങള്‍ വന്നതോടെ ഇതുവഴിയുള്ള വാഹന ഗതാഗതവും നിലച്ചിരിക്കുകയാണ്. കര്‍ഷകര്‍ നേരിടാനിരിക്കുന്ന ദുരിതങ്ങള്‍ കണക്കിലെടുത്തു കൃഷിപ്പണികള്‍ ആരംഭിക്കും മുന്‍പുതന്നെ തോട് ഗതാഗതയോഗ്യമാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
ADVERTISEMENT
മൂലമറ്റം: അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് ഇടുക്കിയെ ടൂറിസത്തിന്‍റെ ആഗോള ഹബ്ബാക്കിമാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കേരള കോണ്‍ഗ്രസ് - എം മണ്ഡലം കണ്‍വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിലവിലുള്ള നിർമാണത്തിനു പുറമേ ഇലവീഴാപൂഞ്ചിറ റോഡിനായി 1.15 കോടിയുടെ പദ്ധതി തയാറാക്കി വരികയാണെന്നും കുടയത്തൂർ, അറക്കുളം മേഖല കേന്ദ്രീകരിച്ച് വലിയ ടൂറിസം പ്രോജക്ട് യാഥാർഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡന്‍റ് ടോമി നാട്ടുനിലം അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്‍റ് ഷാജി കാഞ്ഞമല, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രാരിച്ചൻ നീറണാക്കുന്നേൽ, ടോമി ജോസഫ് കുന്നേൽ, ഫ്രാൻസിസ് കരിന്പാനി, സിബി മാളിയേക്കൽ, ജോസ് ഇടക്കര, ജിയോ കുന്നപ്പിള്ളിൽ, അജിൽ പനച്ചിക്കൽ, അമൽ കുഴിക്കാട്ട്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.

ചടങ്ങിൽ നിയമസഭാ സാമാജികനായി 25 വർഷം പൂർത്തിയാക്കുന്ന മന്ത്രി റോഷി അഗസ്റ്റിനെ ഉപഹാരം നൽകി ആദരിച്ചു.

വിവിധ മേഖലകളിൽ മികവു തെളിയിച്ച ജോജോ കുരിശുംമൂട്ടിൽ, ബേബിച്ചൻ തട്ടാപറന്പിൽ, ബേബി കുഴിഞ്ഞാലിൽ, ബേബി വെട്ടുകാട്ടിൽ, ജിബിൻ എസ്. ഇടക്കര, ബിബിൻ കൊല്ലപ്പിള്ളിൽ, കുര്യാച്ചൻ മുതുകാട്ടിൽ, വത്സ സതീശൻ എന്നിവരെ ആദരിച്ചു.
ADVERTISEMENT
കൂത്താട്ടുകുളം: എം സി റോഡിൽ കാലിക്കറ്റ് കവലയിലെ നഗരസഭ ടേക്ക് എ ബ്രേക്ക് പ്രവർത്തനം നിലച്ചതായി ആക്ഷേപം. മുൻ ഭരണ സമിതി ഏർപ്പാടാക്കിയ തൊഴിലുറപ്പ് തൊഴിലാളികളെ യുഡിഎഫ് ഭരണസമിതി ഒഴിവാക്കിയതാണ് ടേക്ക് എ ബ്രേക്കിന്‍റെ പ്രവർത്തനം നിലക്കാൻ കാരണമായി പറയുന്നത്.

ശുചീകരണ തൊഴിലാളികൾ ഇല്ലാതായതോടെ ടേക്ക് എ ബ്രേക്കിന്‍റെ പരിപാലനം വേണ്ട രീതിയിൽ നടക്കുന്നില്ല. ഒരാഴ്ചയായി ശുചി മുറികളിൽ വെള്ളം ഇല്ലാതെ ഉപയോഗിച്ചതിനാൽ ദുർഗന്ധം മൂലം പ്രദേശത്ത് ആളുകൾ ചെല്ലാനാകാത്ത അവസ്ഥയാണ്. പൈപ്പുകൾ, ലൈറ്റുകൾ ഇവയെല്ലാം തകർന്ന നിലയിലാണ്. സമീപത്തുള്ള കടകളിൽ വരെ ദുർഗന്ധമെത്തി ആളുകൾ കയറാതെ വന്നതോടെയാണ് പരാതി ഉയർന്നത്. കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി 15 ലക്ഷം രൂപ മുടക്കി നിർമിച്ച പദ്ധതി നല്ല രീതിയിൽ പ്രവർത്തിച്ചു വരികയായിരുന്നു.

അട്ടിമറിയിലൂടെ അധികാരമേറ്റ യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥത പദ്ധതിയെ താറുമാറാക്കിയെന്ന് മുൻ ചെയർപേഴ്സൺ വിജയാ ശിവൻ, വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് എന്നിവർ പറഞ്ഞു.

എൽഡിഎഫ് കൗൺസിലർമാർ പ്രദേശം സന്ദർശിച്ച് സൂചനാ സമരം നടത്തി. സമരം കൗൺസിലർ സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ അംബിക രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. മറ്റ് കൗൺസിലർമാരായ വിജയ ശിവൻ, ജിജി ഷാനവാസ്, സുമ വിശ്വംഭരൻ, പി.ആർ. സന്ധ്യ തുടങ്ങിയവർ പ്രസംഗിച്ചു.
ADVERTISEMENT
അതിരപ്പിള്ളി: അതിരപ്പിള്ളി - മലക്കപ്പാറ റോഡിൽ വഴിതടഞ്ഞ് കാട്ടാന കബാലി. ഇന്നലെ രാവിലെ ഒമ്പതിനാണ് പത്തടിപ്പാലത്തിൽവച്ച് കബാലി വാഹനങ്ങൾതടഞ്ഞത്.

റോഡരികിൽനിന്ന കബാലി പെട്ടന്ന് റോഡിലേക്കിറങ്ങുകയായിരുന്നു. അപ്രതീക്ഷിതമായി റോഡിലേക്കിറങ്ങിയ കാട്ടാനയ്ക്കുമുന്നിൽ ചെറുവാഹനങ്ങളും സ്വകാര്യ ബസുമുൾപ്പെടെ കുടുങ്ങി. ഏറെനേരം റോഡിൽ നിലയുറപ്പിച്ച കബാലി പിന്നീട് വനത്തികത്തേയ്ക്ക് കയറിപ്പോയി.

കുറച്ചുനാളുകളായി ആനക്കയം മുതൽ ഷോളയാർ വ്യുപോയിന്‍റുവരെയുള്ള മേഖലയിൽ സ്ഥിരംസാന്നിധ്യമാണ് കാട്ടു കൊമ്പൻ കബാലി. ഇടയ്ക്ക് കാടുകയറുമെങ്കിലും വീണ്ടും തിരിച്ചെത്തും.
ADVERTISEMENT
പാലക്കാട്: തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സമൂഹത്തിന്‍റെ അടിത്തട്ടിലുള്ളവരും ഭാഗമാകുന്നു എന്നുറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കറിന്‍റെ നേതൃത്വത്തില്‍ സിഇഒ @ ഉന്നതി പദ്ധതിക്ക് അട്ടപ്പാടിയില്‍ ഇന്നു തുടക്കമാകും.

സ്‌പെഷല്‍ ഇന്‍റന്‍സീവ് റിവിഷന്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന മുന്നൊരുക്ക അവലോകനയോഗത്തിൽ സിഇഒ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. അട്ടപ്പാടി ആനവായിലെ ഉന്നതിയില്‍ രാവിലെ 11.30 ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നേരിട്ടു സന്ദര്‍ശിച്ചാണ് പദ്ധതി ആരംഭിക്കുന്നത്. അട്ടപ്പാടിയിലെ ഏറ്റവും വിദൂര പോളിംഗ്സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ആനവായ്. എല്ലാ ജില്ലയിലും ഇത്തരത്തിലുള്ള ഉള്‍പ്രദേശങ്ങള്‍ സിഇഒ നേരില്‍ സന്ദര്‍ശിക്കും.

2002 ലെ എസ്ഐആർ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ പേരുകൾ 2025 ലെ നിലവിലുള്ള പട്ടികയിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും, കൂടാതെ വോട്ടർപട്ടികയിൽ പേരുചേർക്കുന്നതിന് ആവശ്യമായ രേഖകള്‍ വിദൂരപ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ കൈവശം പോലുമുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും എല്ലാവരും വോട്ട് ചെയ്യുമെന്ന് ഉറപ്പുവരുത്തുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

യോഗത്തിൽ അഡീഷ്ണല്‍ ചീഫ് ഇലക്്ഷന്‍ ഓഫീസര്‍ സി. ശര്‍മിള, ഇലക്്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്. സജീദ്, ജില്ലാ തെരഞ്ഞെടുപ്പ് അസിസ്റ്റന്‍റുമാരായ പി.എ. ടോംസ്, കെ. കിഷോര്‍, ജില്ലയിലെ എ ഇആര്‍ഒ മാര്‍, മറ്റു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ADVERTISEMENT
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ ഇടിവണ്ണ പാറേക്കാട് നഗറിലെ കുറുമ്പിയുടെ വീട്ടില്‍ 21 പേര്‍ താമസിക്കുന്നതിന്‍റെ ദുരിതം ദീപിക റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇടപെട്ട് പട്ടികവര്‍ഗ വകുപ്പ്. പട്ടികവര്‍ഗ വകുപ്പ് ജില്ലാ പ്രോജക്ട് ഓഫീസര്‍ പി. ഇസ്മായിലിന്‍റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ കുറുമ്പിയുടെ വീട്ടിലെത്തി.

കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് ചെയ്യാമെന്ന പതിവ് മറുപടി നല്‍കി ഉദ്യോഗസ്ഥര്‍ മടങ്ങി. അടിയന്തര നടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാനും പ്രോജക്ട് ഓഫീസര്‍ തയാറായില്ല. വിഷയത്തില്‍ പി.കെ. ബഷീര്‍ എംഎല്‍എ അടിയന്തര ഇടപെടല്‍ നടത്തിയതോടെയാണ് പട്ടികവര്‍ഗ വകുപ്പ് പ്രോജക്ട് ഓഫീസറുടെ സന്ദര്‍ശനം.

അതിനിടെ, മരിക്കും മുമ്പ് നല്ലൊരു വീട്ടില്‍ കിടന്നുറങ്ങാമെന്ന് പ്രതീക്ഷയില്ലെന്ന് 88 കാരിയായ കുറുമ്പി പ്രതികരിച്ചു. മൂന്ന് മുറികള്‍ മാത്രമുള്ള വീട്ടില്‍ 21 ആളുകള്‍ താമസിക്കുന്നതിന്‍റെ ദുരിത വാര്‍ത്തയാണ് ദീപിക പുറത്തുവിട്ടത്. വര്‍ഷങ്ങളായി താനും മക്കളും ദുരിതജീവിതം നയിക്കുകയാണ്. മക്കളില്‍ ഒരാള്‍ക്കെങ്കിലും ഒരു വീട് എന്ന ആവശ്യത്തിനായി കഴിഞ്ഞ 15 വര്‍ഷമായി കയറിയിറങ്ങുകയാണ്.

പട്ടികവര്‍ഗ വകുപ്പ് കനിഞ്ഞ് ഒരു വീട് കിട്ടുവോളം താന്‍ ജീവിച്ചിരിക്കുമോ എന്നറിയില്ലെന്നും കുറുമ്പി പറഞ്ഞു. അഞ്ച് കുടുംബങ്ങളാണ് ഈ വീട്ടിലുള്ളത്. പഞ്ചായത്ത് നല്‍കിയ ആട്ടിന്‍ കൂട്ടിലും വീടിന്‍റെ ടെറസിലുമായാണ് മക്കളില്‍ പലരും കഴിയുന്നത്. വയറിംഗ് തകരാര്‍ കാരണം വീട്ടില്‍ വൈദ്യുതിയുമില്ല. പ്ലസ്‌വണ്‍, എസ്എസ്എല്‍സി ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുമുണ്ട്. ആദിവാസി ക്ഷേമത്തിനായി ഒരുവകുപ്പും മന്ത്രിയുമുള്ള നാട്ടിലാണ് ഈ ആദിവാസി കുടുംബത്തിന്‍റെ ദുരിത ജീവിതം.
ADVERTISEMENT
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്ത് പരിധിയിലെ കക്കയം, കരിയാത്തുംപാറ മേഖലകളിലെ പെരുവണ്ണാമൂഴി ഡാം റിസര്‍വോയറിന്‍റെ ഭാഗമായുള്ള പുഴയില്‍ സന്ദര്‍ശകര്‍ ഇറങ്ങി അപകടങ്ങളുണ്ടാകുന്നത് പതിവായിട്ടും പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലെടുത്ത തീരുമാനങ്ങള്‍ ഇന്നും കടലാസില്‍.

സഞ്ചാരികള്‍ പുഴയില്‍ മുങ്ങി മരിക്കുന്നത് പതിവായതിനെ തുടര്‍ന്ന് മേഖലയില്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചിരുന്നത്. ഇത് നടപ്പിലാകാത്തതിനാല്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുകയാണ്. രണ്ടു മാസം മുമ്പ് കക്കയം മുപ്പതാംമൈല്‍ മേഖലയിലെ പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് അപകടത്തില്‍പെട്ട് മരണമടഞ്ഞിരുന്നു. തുടര്‍ന്ന് ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്തിരുന്നു.

അപകട സാധ്യതകള്‍ ഏറെയുള്ള പുഴയില്‍ പ്രവേശനം നിരോധിച്ചിട്ടുണ്ടെങ്കിലും സന്ദര്‍ശകര്‍ ഇവയൊന്നും വകവയ്ക്കാതെ വെള്ളത്തില്‍ ഇറങ്ങുകയും അപകടത്തില്‍ പെടുകയും ചെയ്യുന്നത് പതിവാകുകയാണ്.

റിസര്‍വോയര്‍ മേഖലകളില്‍ പ്രവേശിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ബോര്‍ഡുകള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ സ്ഥാപിക്കാനാണ് യോഗത്തില്‍ തീരുമാനിച്ചത്. ഇതിനായി ഒന്‍പതംഗ കമ്മിറ്റിയും രൂപീകരിച്ചിരുന്നു. ഈ വിഷയം സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പ്രത്യേക അജണ്ട വച്ച് തീരുമാനമെടുക്കുന്നതിനും എംഎല്‍എയുമായി ചര്‍ച്ച ചെയ്ത് കൂടുതല്‍ ഗൈഡുമാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ഇതുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം.

കഴിഞ്ഞ അവധി ദിവസങ്ങളില്‍ ഈ മേഖലകളില്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചിരുന്നു. സന്ദര്‍ശകരില്‍ പലരും പുഴയില്‍ ഇപ്പോഴും ഇറങ്ങി കുളിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നുണ്ട് .ഇതിന് പരിഹാരം കാണാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
ADVERTISEMENT
മാനന്തവാടി: ഒന്നര ഏക്കർ വയലിൽ നെൽക്കൃഷിയുമായി വിദ്യാർഥികൾ. ഹിൽ ബ്ലൂംസ് സ്ക്കൂളിന്‍റെ ഉടമസ്ഥയിലുള്ള സ്ഥലത്താണ് എല്ലാ വർഷവും കൃഷി ഇറക്കാനുള്ള പദ്ധതിക്ക് വിദ്യാർഥികൾ തുടക്കം കുറിച്ചിരിക്കുന്നത്. ആദ്യമായാണ് സ്ക്കൂൾ നെൽകൃഷിയിലേക്കിറങ്ങുന്നത്. 200 ഓളം വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് ഞാറ് നട്ട് കൃഷി ആരംഭിച്ചത്.

പാൽതൊണ്ടി വിത്താണ് ഉപയോഗിച്ചിരിക്കുന്നത്. തിരുനെല്ലി അഗ്രോ പ്രൊഡ്യുസേഴ്സ് കന്പനിയിലെ രാജേഷ് കൃഷ്ണന്‍റെ നേതൃത്വത്തിലാണ് ആവശ്യമായ നെൽവിത്തുകൾ നൽകിയത്.
എടവക കൃഷി ഓഫീസർ കെ.ജി. സുനിൽ സാങ്കേതിക സഹായം നൽകി. സ്കൂളിലെ ഭക്ഷണ ശാലയിലേക്ക് ആവശ്യമായ അരിയും പച്ചക്കറികളും ലഭ്യമാക്കുന്നതിനൊപ്പം നെൽകൃഷി രീതികളെക്കുറിച്ച് അറിവ് പകർന്ന് നൽകുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് വിദ്യാർഥികളായ ഹെയ്സൽ ഷമീറും നൻമ റോഷിൻ മാത്യുവും പറഞ്ഞു.

നെൽകൃഷി കഴിഞ്ഞുള്ള സീസണിൽ പച്ചക്കറി കൃഷി ചെയ്തും എല്ലാ വർഷവും കൃഷിയുമായി മുന്നോട്ട് പോകാനാണ് അധികൃതരുടെ തീരുമാനം. അധ്യാപകരും വിദ്യാർഥികളും ചേർന്ന് പാട്ട് പാടി ഞാറ് നട്ടത് വേറിട്ട അനുഭവവുമായി. പ്രിൻസിപ്പൽ സീറ്റ ജോസ്, മാനേജർ ജോർജ് ജോസ്, ലൈഫ് സ്കിൽ കോഓർഡിനേറ്റർ വി.സി. മോഹനൻ എന്നിവർ നേതൃത്വം നൽകി.
ADVERTISEMENT
ചെമ്പന്തൊട്ടി: റിട്ട.അധ്യാപിക ഷേർലിയുടെ ശ്രമഫലമായി ചെമ്പന്തൊട്ടി സെന്‍റ് ജോർജ് ഫൊറോന പള്ളിയുടെ മുന്നിൽ മനോഹരമായ പൂന്തോട്ടം തയാറായി. കാടുകൾ വളർന്ന സ്ഥലമാണ് ടീച്ചർ പൂന്തോട്ടമൊരുക്കി ദൃശ്യമനോഹരമാക്കിയത്.

കഴിഞ്ഞവർഷം ഫൊറോനയിൽ സഹവികാരിയായിരുന്ന ഫാ. തോമസ് പള്ളിയ്ക്കൽ ഇവിടെയൊരു പൂന്തോട്ടത്തിന് തുടക്കമിട്ടിരുന്നെങ്കിലും അദ്ദേഹം സ്ഥലംമാറി പോയതോടെ ഇവിടം വീണ്ടും കാടുകയറി മൂടിയപ്പോഴാണ് ടീച്ചർ പുതിയ പൂന്തോട്ടം തയാറാക്കാനുള്ള ശ്രമം തുടങ്ങിയത്.

ഇപ്പോൾ ജമന്തി, സീനിയ, ഞെറപറ, കൊങ്ങിണി, റോസ് എന്നിവയടക്കം വിവധയിനം പൂക്കളുടെ തോട്ടമായി മാറി.

ചെമ്പന്തൊട്ടി ഫൊറോന വികാരി ഫാ. ആന്‍റണി മഞ്ഞളാംകുന്നേൽ, പാരീഷ് ട്രസ്റ്റിമാരായ സണ്ണി മാനാംപുറത്ത്, നിമ്മി വാഴയിൽ, അൾത്താര ശുശ്രൂഷി ആന്‍റോ, മോളി ചേരിയിൽ എന്നിവരുടെ സഹായവും ടീച്ചർക്ക് ലഭിച്ചത് പൂന്തോട്ടമൊരുക്കൽ എളുപ്പമാക്കിയിരുന്നു. 2014 ൽ കിളിയന്തറ സെന്‍റ് തോമസ് ഹൈസ്കൂളിൽനിന്ന് വിരമിച്ച ഷേർലി ടീച്ചർ ഓയിസ്ക ഇക്കോ ക്ലബിന്‍റെ സജീവ പ്രവർത്തകയായിരുന്നു.
ADVERTISEMENT
കാസര്‍ഗോഡ്: കേരളത്തില്‍ നടക്കുന്നത് ഭരണമെന്ന സങ്കല്പം മാത്രമാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ഷാഫി പറമ്പില്‍ എംപി. ചെര്‍ക്കളയില്‍ കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍റെ മാറ്റൊലി പൊതുവിദ്യാവിഭ്യാസപരിവര്‍ത്തന സന്ദേശയാത്ര ചെര്‍ക്കളയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനസര്‍ക്കാരിന്‍റെ ഓരോവകുപ്പും കടുത്ത പ്രതിസന്ധിയിലാണ്. ആരോഗ്യവകുപ്പ് മോര്‍ച്ചറിയിലാണ്. പോലീസ് സിപിഎമ്മിന്‍റെ ഗുണ്ടകളുടെ പണിയാണ് നടത്തുന്നത്. വിദ്യാഭ്യാസരംഗത്ത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ അട്ടിമറിച്ച് അധ്യാപകരെയും വിദ്യാര്‍ഥികളെയും വഴിയാധാരമാക്കുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്‍റ് കെ.അബ്ദുള്‍ മജീദ് അധ്യക്ഷത വഹിച്ചു.

ഡിസിസി പ്രസിഡന്‍റ് പി.കെ.ഫൈസല്‍, കല്ലട്ര മാഹിന്‍ ഹാജി, കെ.നീലകണ്ഠന്‍, എം.അസൈനാര്‍, ഹക്കീം കുന്നില്‍, പി.ഹരിഗോവിന്ദന്‍, വട്ടപ്പാറ അനില്‍കുമാര്‍, ടി.വി.ജയിംസ്, കെ.ആര്‍. കാര്‍ത്തികേയന്‍, ജവാദ് പുത്തൂര്‍, ബി. സുനില്‍കുമാര്‍, എന്‍. രാജ്‌മോഹന്‍, ബി.ബിജു, അനില്‍ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, സാജുജോര്‍ജ്, പി.എസ്. ഗിരീഷ്‌കുമാര്‍, ജി.കെ.ഗിരീഷ്, എം.കെ.അരുണ, പി.പി.ഹരിലാല്‍, പി.ടി.ബെന്നി എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.അരവിന്ദന്‍ സ്വാഗതവും കെ.ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. ഇന്നു രാവിലെ 10നു കാഞ്ഞങ്ങാട് സ്വീകരണം ഏറ്റുവാങ്ങുന്ന യാത്ര ഉച്ചയ്ക്കു 12നു പയ്യന്നൂരില്‍ എത്തിച്ചേരും.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT