പാറ്റ്ന: തന്നെയും സഹോദരൻ തേജസ്വി യാദവിനെയും തമ്മിൽ അകറ്റാൻ പലരും ഗൂഢാലോചന നടത്തിയെന്നു തേജ് പ്രതാപ് യാദവ്. ഏതാനും ദിവസം മുൻപ്, ആർജെഡിയിൽ നിന്നും അച്ഛൻ ലാലു പ്രസാദ് യാദവ് തേജ് പ്രതാപിനെ പുറത്താക്കിയിരുന്നു.

""എന്നെയും അർജുനനെയും വേർപിരിക്കാമെന്ന് സ്വപ്നം കാണുന്നവർ ഒരിക്കലും വിജയിക്കില്ല. കൃഷ്ണന്‍റെ സൈന്യത്തെ തോൽപ്പിക്കാം, പക്ഷേ കൃഷ്ണനെ പിടികൂടാനാകില്ല. എല്ലാത്തരം ഗൂഢാലോചനകളും ഉടനെ ഞാൻ പുറത്തു കൊണ്ടുവരും''- തേജ് പ്രതാപ് എക്സിൽ കുറിച്ചു. അച്ഛനും അമ്മയുമാണ് തനിക്കെല്ലാമെന്നും അവരുടെ സന്തോഷത്തിനായി ആഗ്രഹിക്കുന്നുവെന്നും മറ്റൊരു കുറിപ്പിൽ തേജ് പ്രതാപ് യാദവ് പറഞ്ഞിരുന്നു.


വിവാഹിതനായ തനിക്ക് മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന രീതിയിൽ തേജ് പ്രതാപ് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. പിന്നീട് ഇത് നീക്കം ചെയ്യുകയും തന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നു അവകാശപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ പാർട്ടിയിൽനിന്നു പുറത്താക്കിയത്.