ടെഹ്റാൻ: ഇസ്രയേൽ സൈനിക നടപടി അവസാനിപ്പിച്ചാൽ ഇറാനും ആക്രമണം നിർത്തുമെന്ന് ഇറാന്‍റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ഇറാൻ സ്വയം സംരക്ഷിക്കുകയാണെന്നും അതിനു ന്യായമുണ്ടെന്നും ടെഹ്റാനിൽ വിദേശ നയതന്ത്ര ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം വ്യക്തമാക്കി.

ഇറാനും ഖത്തറിനും പങ്കാളിത്തമുള്ള സൗത്ത് പാർസ് പ്രകൃതിവാതക ഖനന കേന്ദ്രത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണം അപകടകരമായ നടപടിയായിരുന്നു. സംഘർഷം ഗൾഫ് മേഖലയിലേക്കു കൂടി വ്യാപിപ്പിക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നത്.

ഇറാനും അമേരിക്കയും തമ്മിലുള്ള ആണവചർച്ചകൾ അട്ടിമറിക്കാൻ വേണ്ടിയാണ് ഇസ്രയേലിന്‍റെ ആക്രമണമെന്ന് അരാഗ്ചി ആരോപിച്ചു. ഇന്നലെ ഒമാനിൽ റദ്ദാക്കപ്പെട്ട അമേരിക്കയുമായുള്ള ആണവ ചർച്ചയിൽ ഇറാൻ തങ്ങളുടെ നിർദേശങ്ങൾ സമർപ്പിക്കാനിരിക്കുകയായിരുന്നു.

അമേരിക്കയുടെ അനുമതിയും പിന്തുണയും ഇല്ലാതെ ഇസ്രയേൽ ഇറാനെ ആക്രമിക്കില്ല. ആക്രമണത്തിൽ പങ്കില്ലെന്ന അമേരിക്കൻ വാദം ഇറാൻ വിശ്വാസിക്കുന്നില്ല. ഇറാന്‍റെ ആണവ കേന്ദ്രങ്ങൾക്കു നേർക്കുണ്ടായ ആക്രമണത്തെ അപലപിക്കാൻ അമേരിക്ക തയാറാകണമെന്നും അരാഗ്ചി ആവശ്യപ്പെട്ടു.