നൈജീരിയയിൽ 200 പേർ കൊല്ലപ്പെട്ടു
Monday, June 16, 2025 3:26 AM IST
അബുജ: നൈജീരിയയിലെ ബെന്യു സംസ്ഥാനത്ത് ഭീകരാക്രമണത്തിൽ 200 പേർ കൊല്ലപ്പെട്ടു. ഇവരിലേറെയും ക്രൈസ്തവരാണ്. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയുമായി യേൽവാതയിലാണ് ആക്രമണമുണ്ടായത്. പ്രദേശത്തെ കാത്തലിക് മിഷൻ അഭയമൊരുക്കിയവരാണ് കൊല്ലപ്പെട്ടവരിലേറെയും. നിരവധി പേരെ കാണാതായി. പരിക്കേറ്റ അനവധി പേർക്ക് വൈദ്യസഹായം ലഭിച്ചിട്ടില്ല. ബെന്യു സംസ്ഥാനത്തു കൊല്ലപ്പെട്ടവർക്കായി ഇന്നലെ ലെയോ പതിനാലാമൻ മാർപാപ്പ പ്രാർഥിച്ചു.
ബെന്യു സംസ്ഥാനത്തു ദിവസവും നടക്കുന്ന രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കണമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ നൈജീരിയൻ സർക്കാരിനോടാവശ്യപ്പെട്ടു. ഫുലാനി ഇസ്ലാമിക ഭീകരരാണ് പ്രദേശത്ത് ആക്രമണം നടത്തുന്നത്. ബെന്യുവിൽ കഴിഞ്ഞ മാസം ഫുലാനി ഭീകരരുടെ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടിരുന്നു.