കോഴിക്കോട്: യൂത്ത് കോൺഗ്രസ് കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ പരിപാടിയില്‍ നിന്ന് വിട്ടു നിന്നതിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. പാർട്ടിക്കുള്ളിൽ ഒരു പ്രശ്നവുമില്ല.

കോഴിക്കോട് ഡിസിസി ഓഫീസിലെത്തി ഡിസിസി പ്രസിഡന്‍റ് പ്രവീൺ കുമാറുമായി ചർച്ച നടത്തിയശേഷം പ്രതികരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ. പ്രശ്നങ്ങൾക്ക് കാരണം കമ്യൂണിക്കേഷൻ ഗ്യാപ്പാണെന്ന് ഇരു നേതാക്കളും പറഞ്ഞു.

നിമിഷ പ്രിയയുടെ കേസുമായി ബന്ധപ്പെട്ട് ദുബായിൽ പോയ ശേഷം പുലർച്ചെ അഞ്ചിനാണ് തിരിച്ചെത്തിയത്. എല്ലാത്തിലും വിവാദം കാണേണ്ടതില്ല. എല്ലാം വ്യാഖ്യാനങ്ങൾ മാത്രമാണ്. പാർട്ടിയിൽ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

കോർപ്പറേഷന് എതിരായി യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച സമരപരിപാടിയുടെ ഉദ്ഘാടകനായിരുന്നു ചാണ്ടി ഉമ്മൻ. എന്നാൽ അദ്ദേഹം എത്താതിരുന്നത് വൻ വിവാദമായിരുന്നു.