കൊച്ചി: എംഎസ്‌സി എല്‍സ 3 കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്നുണ്ടായ പരിസ്ഥിതി നാശത്തിന് 9,531 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അഡ്മിറാലിറ്റി സ്യൂട്ട് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

മുങ്ങിയ കപ്പലില്‍ നിന്ന് എണ്ണ ചോരുകയും കണ്ടെയ്‌നറുകളിലെ രാസ വസ്തുക്കളടക്കം സമുദ്രത്തില്‍ കലരുകയും ചെയ്തത സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട നഷ്ടപരിഹാര തുക യാഥാര്‍ഥ്യത്തിന് നിരക്കുന്നതല്ലെന്നാണ് കപ്പല്‍ കമ്പനിയുടെ വാദം.

അപകടം നടന്നിട്ടുള്ളത് സംസ്ഥാന സമുദ്രാതിര്‍ത്തിയില്‍ നിന്ന് 14.5 നോട്ടിക്കല്‍ മൈല്‍ അകലെയായതിനാല്‍ കേരള സര്‍ക്കാറിന് അഡ്മിറാലിറ്റി സ്യൂട്ട് നല്‍കാന്‍ അധികാരമില്ലെന്നും കമ്പനി വ്യക്തമാക്കി.

കപ്പല്‍ കമ്പനിയുടെ വാദം പൂര്‍ത്തിയായെങ്കിലും മറ്റ് കക്ഷികളുടെ വാദം തുടരാനായി ജസ്റ്റീസ് എം.എ. അബ്ദുല്‍ ഹക്കീം ഹര്‍ജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.