ദുബായി: ഏഷ്യാകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെതിരായ വിജയത്തിനു ശേഷം നടത്തിയ പ്രസ്‌താവനകളുടെ പേരിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെതിരെ നടപടി. പാക്കിസ്ഥാനെതിരായ ജയം പഹല്‍ഗാം രക്തസാക്ഷികള്‍ക്ക് സമര്‍പ്പിച്ചതിനാണ് നടപടി.

ഇത് ഐസിസിയുടെ പെരുമാറ്റചട്ട ലംഘനമാണെന്ന് മാച്ച് റഫറി വ്യക്തമാക്കി. പാക്കിസ്ഥാനെതിരെ വിജയം നേടിയശേഷം ഈ ജയം ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത ധീര സൈനികര്‍ക്കും പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്ന് സൂര്യകുമാര്‍ യാദവ് പറഞ്ഞിരുന്നു.

ഇതിനെതിരെ പാക് ക്രിക്കറ്റ് ബോര്‍ഡാണ് ഐസിസിക്ക് പരാതി നല്‍കിയിരുന്നു. മാച്ച് ഫീയുടെ 30 ശതമാനം തുക ഇന്ത്യൻ ക്യാപ്റ്റൻ പിഴയായി അടയ്ക്കേണ്ടിവരും. സെപ്റ്റംബർ 14 ന് നടന്ന മത്സരത്തിനു ശേഷം സൂര്യകുമാർ യാദവ് നടത്തിയ പ്രതികരണത്തിനെതിരെയാണ് പാക്കിസ്ഥ‌ാൻ ക്രിക്കറ്റ് ബോർഡ് ഐസിസിയെ സമീപിച്ചത്.

മത്സരത്തിന്‍റെ ടോസ് സമയത്തോ മത്സരത്തിനു ശേഷമോ പാക് താരങ്ങളുമായി ഹസ്‌തദാനത്തിനും ഇന്ത്യൻ ക്യാപ്റ്റൻ നിന്നില്ല. ഐസിസി മാച്ച് റഫറി റിച്ചി റിച്ചഡ്‌സനാണ് അന്വേഷണത്തിനൊടുവിൽ സൂര്യകുമാർ യാദവിനെതിരെ ശിക്ഷ വിധിച്ചത്.