കൊടുങ്ങല്ലൂർ: മദ്യവില്പന പിടികൂടാനെത്തിയ എക്സൈസ് സംഘത്തിനു നേരെ വളർത്തുനായയെ അഴിച്ചുവിട്ട് പ്രതി രക്ഷപെട്ടു. കൊടുങ്ങല്ലൂർ നാരായണമംഗലം പാറയ്ക്കൽവീട്ടിൽ നിതിനാണ് രക്ഷപെട്ടത്.

എക്സൈസ് കൊടുങ്ങല്ലൂർ റേഞ്ച് ഇൻസ്പെക്ടർ എം. ഷംനാദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്കെത്തിയത്. മദ്യം വീട്ടിൽ സൂക്ഷിച്ച് ഒന്നാംതിയതിയും ഡ്രൈഡേകളിലും ചില്ലറവില്പന നടത്തുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പരിശോധനയ്ക്കെത്തിയത്. നേരത്തെയും ഇയാൾ ഇത്തരം കേസുകളിൽ പ്രതിയായിട്ടുണ്ട്.

‌എക്സൈസ് സംഘം ഗേറ്റിനു പുറത്തെത്തിയപ്പോൾ ഇയാൾ നായയെ അഴിച്ചുവിട്ടശേഷം വീടിനു പിൻവശത്തുകൂടി രക്ഷപെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ വീട്ടിൽ നിന്ന് 52 കുപ്പി മദ്യവും അത് കടത്താനുപയോഗിച്ച സ്കൂട്ടറും പിടിച്ചെടുത്തു. പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി എക്സൈസ് അറിയിച്ചു.