രാമേശ്വരം കഫേ സ്‌ഫോടനം: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; പ്രതിയ്ക്കായി തിരച്ചില്‍ ശക്തം
രാമേശ്വരം കഫേ സ്‌ഫോടനം: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; പ്രതിയ്ക്കായി തിരച്ചില്‍ ശക്തം
Saturday, March 2, 2024 11:08 AM IST
ബംഗളൂരു: കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയില്‍ വെള്ളിയാഴ്ച ഉച്ചയോടെയുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പ്രതിയെന്ന സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യം പുറത്ത്. ദൃശ്യങ്ങളില്‍ ഉള്ളയാള്‍ക്ക് 30 വയസോളം പ്രായം തോന്നിക്കും.

ബ്രൂക്ക്ഫീല്‍ഡ് ഏരിയയിലെയും സമീപത്തെ കഫേയിലെയും സിസിടിവി ടിവിയിലാണ് ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. തൊപ്പിയും കണ്ണടയും ധരിച്ച ഇയാള്‍ സ്‌ഫോടനം നടന്ന ഹോട്ടലിന് സമീപത്തെ ബസ് സ്റ്റോപ്പില്‍ നിന്ന് ബസിറങ്ങി നടന്നുവരുന്ന ദൃശ്യമാണ് പുറത്തുവന്നത്.

തൊപ്പി വച്ച് മുഖം മറയ്ക്കാന്‍ ശ്രമിച്ചുകൊണ്ടാണ് ഇയാള്‍ കടയിലേക്ക് കയറിയത്. കൗണ്ടറില്‍ നിന്ന് ഭക്ഷണത്തിന്‍റെ ബില്ല് വാങ്ങിയ ശേഷം കൂപ്പണുമായി ഭക്ഷണം ലഭിക്കുന്ന കൗണ്ടറിലേക്ക് പോകുന്ന ഇയാള്‍ ഭക്ഷണം കഴിക്കാതെ കൈ കഴുകുന്ന ഭാഗത്ത് പോയി ബാഗ് ഉപേക്ഷിച്ച ശേഷം മടങ്ങിപ്പോവുകയായിരുന്നു.

ഇതിനുശേഷമാണ് ഹോട്ടലില്‍ സ്‌ഫോടനം നടന്നത്. സ്‌ഫോടക വസ്തു ഉണ്ടായിരുന്നത് ടിഫിന്‍ ക്യാരിയറിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സിസിടിവി ദൃശ്യത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കി. സംഭവത്തില്‍ എന്‍ഐഎയും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്‌ഫോടനത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഭക്ഷണം കഴിക്കാനെത്തിയ എട്ടു പേര്‍ക്കും രണ്ടു ജീവനക്കാര്‍ക്കുമാണു പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ല. ഇവര്‍ നഗരത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<