പാ­ല­ക്കാ­ട്: മ­ല­മ്പു­ഴ­യില്‍ റെ­യില്‍­പാ­ളം മു­റി­ച്ച് ക­ട­ക്കു­ന്ന­തി­നി­ടെ പ­രി­ക്കേ­റ്റ ആന ഗു­രു­ത­രാ­വ­സ്ഥ­യില്‍. പിന്‍­വശ­ത്തെ ര­ണ്ട് കാ­ലു­ക­ളു­ടെയും ച­ല­ന­മ­റ്റു. ഇ­തോ­ടെ ആ­ന കി­ട­പ്പി­ലാണ്.

ആ­ന ര­ക്ഷ­പെ­ടാന്‍ സാധ്യ­ത കു­റ­വാ­ണെ­ന്ന് വ­നം­വ­കു­പ്പ് അ­റി­യിച്ചു. ജീ­വന്‍ നി­ല­നിര്‍­ത്താ­നു­ള്ള മ­രു­ന്നു­കള്‍ മാ­ത്ര­മാ­ണ് നി­ല­വില്‍ ആ­ന­യ്­ക്ക് നല്‍­കു­ന്നത്.

ബു­ധ­നാഴ്­ച പു­ലര്‍­ച്ചെ­യാ­ണ് കൊട്ടേക്കാട്ട് റെയിൽവേ സ്റ്റേഷന് സമീപം പാ­ളം മു­റി­ച്ച് ക­ടക്കുന്നതിനിടെ ആനയ്ക്ക് പരിക്കേറ്റത്. ആനയെ ട്രെയിന്‍ ഇടിച്ചതിന്‍റെ ലക്ഷണങ്ങളില്ലെന്നും വേ­ഗ­ത്തില്‍ ഓ­ടു­മ്പോള്‍ വീ­ണ് പ­രി­ക്കേ­റ്റ­താ­കാ­മെ­ന്നും വനംവകുപ്പ് സര്‍ജൻ വ്യക്തമാക്കി.

അതേസമയം ആനയ്ക്ക് മതിയായ ചികിത്സ നൽകിയില്ലെന്ന് ആരോപിച്ച് ആനപ്രേമി സംഘം വനംമന്ത്രി എ.കെ.ശശീന്ദ്രന് പരാതി നൽകിയിട്ടുണ്ട്.