തിരുവനന്തപുരം: അമിതവേഗതയിലെത്തിയ കാറിടിച്ച് മാധ്യമ പ്രവര്‍ത്തകയ്ക്ക് ഗുരുതര പരിക്കേറ്റു. ജനയുഗം തിരുവനന്തപുരം യൂണിറ്റിലെ സബ് എഡിറ്റര്‍ എറണാകുളം സ്വദേശിനി അയ്യമ്പിള്ളി കുഴുപ്പിള്ളി നെടുംപറമ്പില്‍ എൻ.ജി. അനഘയാണ് മെഡിക്കല്‍ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.30 ഓടെ വഴുതക്കാട് ജനയുഗം ഓഫീസിന് സമീപത്തായിരുന്നു അപകടം. താമസിക്കുന്ന ഹോസ്റ്റലില്‍ നിന്ന് ഡ്യൂട്ടിക്കായി ഓഫീസിലേക്ക് നടന്നുവരുന്നതിനിടെ ആകാശവാണി നിലയത്തിന് സമീപത്ത് വച്ച് അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് അനഘയെ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ കാറിനും സമീപത്തുണ്ടായിരുന്ന കരിയില സംഭരണിക്കും ഇടയില്‍ അമര്‍ന്നുപോയ അനഘയുടെ മുഖത്തും നെറ്റിയിലും ഗുരുതരമായി പരിക്കേറ്റു. അപകടമുണ്ടാക്കിയ കാര്‍ സമീപത്തുള്ള പഴക്കടയിലിടിച്ചാണ് നിന്നത്. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് അനഘയെ ആശുപത്രിയിലെത്തിച്ചത്.