മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ ആഞ്ഞടിച്ച് പി.വി.അൻവർ. സതീശൻ തന്നെ ഒതുക്കാൻ നോക്കുകയാണ്. ബുധനാഴ്ച കെ.സി.വോണുഗോപാലുമായി ചർച്ച നടത്താൻ തീരുമാനിച്ചതായിരുന്നു.

അതനുസരിച്ചാണ് താൻ കോഴിക്കാട്ട് എത്തിയത്. അൻവറുമായി സംസാരിച്ചാൽ താൻ രാജിവയ്ക്കുമെന്നും പറവൂരിലേക്ക് തിരികെ പോകുമെന്നും വി.ഡി.സതീശൻ ഭീഷണി മുഴക്കിയതിനെ തുടർന്നാണ് ചർച്ച നടക്കാതെ പോ‍യത്. യുഡിഎഫ് ചെയ‍ർമാന് ഗൂഢലക്ഷ്യമുണ്ട്.

പിണറായിസത്തെ തകർക്കാനുള്ള തെരഞ്ഞെടുപ്പ് നടക്കുമ്പോൾ തന്നെ ഒതുക്കാനാണ് യുഡിഎഫ് ചെയർമാൻ ശ്രമിക്കുന്നത്. ഇനി തന്‍റെ പ്രതീക്ഷ നിലമ്പൂരിലെ ജനങ്ങളിലാണ്. അൻവറിനെ ഒതുക്കേണ്ട നിലയിലേക്ക് വി.ഡി.സതീശൻ തെരഞ്ഞെടുപ്പിനെ കൊണ്ടുപോകുന്നു.

അത് തന്നെ കൊല്ലാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ്. ആ ചതിക്കുഴിയിൽ വീഴാൻ താനില്ല. നിലമ്പൂരിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. താൻ നിലപാട് വ്യക്തമാക്കണമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഇനി ഒരു നിലപാട് വ്യക്തമാക്കാനില്ലെന്നും അൻവർ വ്യക്തമാക്കി.

യുഡിഎഫ് നേതാക്കൾക്കും സ്ഥാനാർഥികൾക്കുമെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ച അൻവർ പ്രസ്താവനകളെല്ലാം നിരുപാധികം പിൻവലിക്കണം. അതിനുശേഷമെ മുന്നണിയിലെടുക്കാനാവൂ എന്നാണ് സതീശന്‍റെ നിലപാട്.