തിരുവനന്തപുരം: ഏറെ ഹൃദയഭേദകമാണ് അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ വിമാനാപകടമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

ഒരാൾ ഒഴികെ കാബിൻ ക്രൂ അംഗങ്ങളടക്കം വിമാനത്തിലുണ്ടായിരുന്നവരും വിമാനം തകർന്നുവീണ മെഡിക്കൽ കോളജ് ഹോസ്റ്റലിലെ ചില വിദ്യാർഥികളും മരണപ്പെട്ടു. ഇതു നടുക്കമുളവാക്കുന്നു. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചവരിലുണ്ടെന്നത് ദുരന്തത്തിന്‍റെ ആഴം കൂട്ടുന്നു.

കേരളീയരെ സംബന്ധിച്ച് കൂടുതൽ വേദനാജനകമായ കാര്യമാണ് മരണപ്പെട്ടവരിൽ തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാറുമുണ്ടെന്ന വിവരം. ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.