അമ്പലപ്പുഴ: പൊങ്ങുവള്ളത്തില്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡില്‍ പറവൂര്‍ ചാണിയില്‍ സ്റ്റീഫന്‍റെ (റോക്കി-56) മൃതദേഹമാണ് കണ്ടെത്തിയത്.

കാണാതായ സ്ഥലത്തുനിന്ന് 12 കിലോമീറ്റര്‍ തെക്കുമാറി പുറക്കാട് തീരത്തിനടുത്താണ് ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. മത്സ്യബന്ധന വകുപ്പിന്‍റെ രക്ഷാബോട്ടില്‍ തോട്ടപ്പള്ളി തുറമുഖത്ത് കൊണ്ടുവന്ന മൃതദേഹം ആംബുലന്‍സില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തോട്ടപ്പള്ളി തീരദേശ പോലീസ് മേല്‍നടപടി സ്വീകരിച്ച് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

വെള്ളിയാഴ്ച പുലര്‍ച്ചെ പറവൂര്‍ പടിഞ്ഞാറ് പന്ത്രണ്ടാം വാര്‍ഡ് നര്‍ബോണാപള്ളിക്ക് പടിഞ്ഞാറ് നിന്നും പൊങ്ങുവള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയ റോക്കിയെ കാണാതാവുകയായിരുന്നു. വള്ളം കടലില്‍ ഒഴുകിനടക്കുന്നതു കണ്ടാണ് ഇദ്ദേഹത്തെ കാണാതായതായി മനസിലായത്. തുടർന്ന് പുന്നപ്ര പോലീസും കോസ്റ്റല്‍ പോലീസും, ഫിഷറീസും മത്സ്യത്തൊഴിലാളികളും തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.