തിരുവനന്തപുരം: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്രത്തെ സമീപിച്ച് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍. തുടർപ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാരിന്‍റെ പിന്തുണ വേണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു.

വിഷയത്തെ സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കാന്തപുരം കത്ത് നൽകിയിട്ടുണ്ട്. യെമനിലെ മധ്യസ്ഥ ചർച്ചകൾക്ക് കേന്ദ്ര സർക്കാർ പ്രതിനിധികൾ കൂടി പങ്കെടുക്കണം. യോജിച്ച നീക്കം ഉണ്ടെങ്കിൽ മാത്രമേ മോചന ശ്രമങ്ങൾ വിജയിക്കൂ.

അനുബന്ധ നിയമ നടപടിക്രമങ്ങൾക്ക് ഡിപ്ലോമാറ്റിക്‌ ചാനലുകൾ ഉപയോഗപ്പെടുത്തണമെന്നാണ് കത്തിൽ പറയുന്നത്. യെമനിൽ മധ്യസ്ഥ ചർച്ചകൾ തുടരുമെന്ന് കാന്തപുരത്തിന്‍റെ ഓഫീസ് അറിയിച്ചു.