കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെതിരേ സാമൂഹിക മാധ്യമത്തിൽ അധിക്ഷേപ പോസ്റ്റ് പങ്കുവച്ച കോൺഗ്രസ് പ്രവർത്തകയ്ക്കെതിരെ കേസ്. എറണാകുളം ഏലൂരിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകയായ വൃന്ദ വിമ്മിക്കെതിരേയാണ് പോലീസ് കേസെടുത്തത്. ഡിവൈഎഫ്ഐ നേതാവിന്‍റെ പരാതിയിലാണ് നടപടി.

ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും വി.എസ് അധിക്ഷേപിച്ചത് കോൺഗ്രസ് പ്രവർത്തകർ മറക്കരുതെന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റാണ് വിവാദമായത്.

നേരത്തെ, വി.എസ്.അച്യുതാനന്ദനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട സംഭവത്തിൽ ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്‍റെ മകൻ യാസിൻ അഹമ്മദിനെ വണ്ടൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിവൈഎഫ്ഐ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

വിഎസിനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട അധ്യാപകനെ നേരത്തേ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നഗരൂര്‍ സ്വദേശി വി .അനൂപിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

വിഎസിന്‍റെ പേരെടുത്ത് പറയാതെയുള്ള അനൂപിന്‍റെ വെറുപ്പ് നിറഞ്ഞ സ്റ്റാറ്റസ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇതിനെതിരേ വ്യാപകവിമർശനവും ഉയർന്നിരുന്നു.