തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. കൊല്ലം റൂറൽ പോലീസ് മേധാവിയായി നിലവിലെ ഇടുക്കി ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപിനെ നിയമിച്ചു.

കൊല്ലം റൂറലിൽനിന്നു സാബു മാത്യുവിനെ ഇടുക്കിയിലേക്കും നിയമിച്ചു. പത്തനംതിട്ട എസ്പി വിനോദ് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിലെ അസിസ്റ്റന്‍റ് ഐജി ആയാണ് നിയമിച്ചത്. പകരം ആർ. ആനന്ദ് പത്തനംതിട്ട എസ്പി ആകും.

അരുള്‍ ആര്‍.ബി. കൃഷ്ണയെ പോലീസ് ബറ്റാലിയന്‍ ഡിഐജി ചുമതലയിലേക്കും മാറ്റിയിട്ടുണ്ട്. ഇഡി ഉദ്യോഗസ്ഥനെ അഴിമതി കേസിൽ കുരുക്കിയ എസ്. ശശിധരനെ വിജിലൻസിൽ നിന്നും പോലീസ് അക്കാദമിയിലേക്ക് മാറ്റി.