തിരുവനന്തപുരം: മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ മെഡിക്കൽ ലീവിലായിരുന്ന ഡോ. ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും. ഡോ. ഹാരിസിനെതിരായ അന്വേഷണം സർക്കാർ അവസാനിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് തിരികെ ജോലിയിൽ പ്രവേശിക്കുന്നത്.

ഒരാഴ്ച്ചത്തെ അവധിക്കുശേഷമാണ് ഡ്യൂട്ടിയിൽ പ്രവേശിക്കുന്നത്. ഇതോടെ ഉപകരണം കാണാതായതിൽ കൂടുതൽ അന്വേഷണം ഉണ്ടാവില്ല. അസ്വാഭാവികമായി പെട്ടി കണ്ടെത്തിയതിലും സിസിടിവി ദൃശ്യത്തിലും പോലീസ് അന്വേഷണമുണ്ടാകില്ല.

ഹാരിസിനെതിരെ നടപടിയുണ്ടാവില്ലെന്ന് കെജിഎംസിടിഎയ്ക്ക് ആരോഗ്യ മന്ത്രി ഉറപ്പ് നൽകി. മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ സൗകര്യങ്ങളിൽ പഠനം വേണമെന്ന് കെജിഎംസിടിഎ ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രിയുമായി കെജിഎംസിടിഎ പ്രതിനിധികൾ ചർച്ച നടത്തും. ഉപകരണം കാണാതായതിൽ അന്വേഷണത്തിന് പ്രസക്തിയില്ലെന്നും സംഘടന പറഞ്ഞു.

ഹിരിസ് അന്വേഷണ സമതിക്ക് വിശദീകരണം എഴുതി നൽകും. ഉപകരണങ്ങൾ കാണാതായതിൽ എംഇ തിങ്കളാഴിച്ച റിപ്പോർട്ട് നൽകും.