ബിഹാർ വോട്ടർ പട്ടിക പരിഷ്കരണം; മരിച്ചെന്ന് പറഞ്ഞ് ഒഴിവാക്കിയ ആൾ കോടതിയിൽ ഹാജരായി
Tuesday, August 12, 2025 6:08 PM IST
ന്യൂഡൽഹി: ബിഹാർ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട വാദം സുപ്രീംകോടതിയിൽ ബുധനാഴ്ചയും തുടരും. കേസ് ചൊവ്വാഴ്ച പരിഗണിച്ചപ്പോൾ പൗരവകാശ പ്രവർത്തകൻ യോഗേന്ദ്ര യാദവ് നേരിട്ട് വാദിക്കുകയായിരുന്നു.
തനിക്ക് നേരിട്ട് കേസ് വാദിക്കണമെന്ന ആഗ്രഹം ഇദ്ദേഹം കോടതിയെ അറിയിക്കുകയായിരുന്നു. പത്ത് മിനിറ്റാണ് കോടതി വാദത്തിനായി അനുവദിച്ചത്. കരട് വോട്ടർ പട്ടികയിൽ മരിച്ചതായി കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കിയ സ്ത്രീയെ യോഗേന്ദ്ര യാദവ് കോടതിയിൽ ഹാജരാക്കി.
മരിച്ചെന്ന് പറഞ്ഞാണ് ഇവരെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കിയതെന്ന് അദ്ദേഹം കോടതിയിൽ പറഞ്ഞു. 2003 ൽ റിവിഷൻ നടന്നിട്ടുള്ളതായി തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നുണ്ട്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരം ഒരു തീവ്ര പരിഷ്കരണത്തിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സൂര്യകാന്ത് ദേശായിയുടെ ബെഞ്ചാണ് കേസ് കേട്ടത്. വാദം പൂർത്തിയായതിന് ശേഷം സുപ്രീംകോടതി യോഗേന്ദ്ര യാദവിനെ അഭിനന്ദിച്ചു.