ന്യൂഡൽഹി: ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്‌ക്കെതിരായ ആക്രമണത്തില്‍ പ്രതിയായ രാജേഷ് കിംജിയുടെ സുഹൃത്തും പിടിയില്‍. രാജേഷിനു പണം നല്‍കിയത് ഇയാളാണെന്നാണ് പോലീസ് പറയുന്നത്.

കേസില്‍ രാജേഷ് കിംജിയുമായി ബന്ധപ്പെട്ട 10 പേരും നിരീക്ഷണത്തിലാണ്. സംശയിക്കുന്ന ഒരാളെ ഇന്ന് ഡല്‍ഹിയില്‍ എത്തിച്ചു ചോദ്യം ചെയ്യും. രാജ്കോട്ടിലുള്ള ഡല്‍ഹി പോലീസ് സംഘം അഞ്ച് പേരുടെ മൊഴി രേഖപ്പെടുത്തും. രാജേഷിന്‍റെ മൊബൈല്‍ പരിശോധിച്ചതില്‍ നിന്നാണ് ഇവരെ കുറിച്ചുള്ള വിവരം കിട്ടിയത്.

ഔദ്യോഗിക വസതിയില്‍ നടന്ന ജന സമ്പര്‍ക്ക പരിപാടിക്കിടെയാണ് പരാതി നല്‍കാന്‍ എന്ന വ്യാജേന എത്തിയ ആള്‍ മുഖ്യമന്ത്രിയെ ആക്രമിച്ചത്. ഗുജറാത്ത് സ്വദേശി രാജേഷ് കിംജിയെ പോലീസ് അന്നുതന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ആക്രമിക്കാന്‍ തീരുമാനിച്ച് തന്നെയാണ് പ്രതി വീട്ടില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമിക്കുന്നതിന് മുന്‍പുള്ള ദിവസം ഷാലിമാര്‍ബാഗില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലും ഇയാള്‍ എത്തിയിരുന്നു. ഈ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.