പാലക്കാട്: കഞ്ചിക്കോട് പുതുശേരിയിൽ നടന്ന സ്മാർട് സിറ്റി കോണ്‍ക്ലേവ് കിഫ് ഇൻഡ് സമ്മിറ്റിന്‍റെ സദസിൽ ആളില്ലാത്തതിനു സംഘാടകരെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘാടകർ പരിപാടിയുടെ ഗൗരവം ഉൾക്കൊണ്ടില്ലെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കാണുന്പോൾ കുറച്ചധികം പറയാനുണ്ട്. എന്നാൽ താനിപ്പോൾ ഒന്നും പറയുന്നില്ല. ഇങ്ങനെ ഒരു പരിപാടി ഇതുപോലാണോ നടത്തേണ്ടിയിരുന്നതെന്നു മുഖ്യമന്ത്രി ചോദിച്ചു.

വ്യവസായവകുപ്പുമായി സഹകരിച്ച് കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഫോറമാണു പാലക്കാട് പുതുശേരിയിൽ സമ്മിറ്റ് നടത്തിയത്. മുഖ്യമന്ത്രി മാധ്യമങ്ങൾക്കുനേരെയും രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.

നാടിന്‍റെ വികസനം അറിയിക്കാതിരിക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുകയാണ്. അറിയിക്കേണ്ട മാധ്യമങ്ങൾ അറിയിക്കേണ്ട എന്നു വിചാരിക്കുന്നു. അപ്പോൾ അറിയേണ്ടവർ ഇക്കാര്യം അറിയാതെ പോകുന്നു. സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾ ഇകഴ്ത്താൻ ശ്രമം നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.