മുംബൈ: ഈ വർഷം ശ്രീലങ്ക ഇന്ത്യയിൽനിന്ന് അഞ്ച് ലക്ഷം വിനോദസഞ്ചാരികളെ ലക്ഷ്യമിടുന്നു. വിവാഹങ്ങൾ, മീറ്റിംഗുകൾ, പ്രദർശനങ്ങൾ, കോണ്‍ഫറൻസ് ടൂറിസം എന്നിവ കേന്ദ്രീകരിച്ചാകും ഇന്ത്യൻ സഞ്ചാരികളെ എത്തുക്കുകയെന്ന് ശ്രീലങ്കൻ ടൂറിസം വികസന അഥോറിറ്റി ചെയർമാൻ ബുദ്ധിക ഹേവാവാസം പറഞ്ഞു. ഈ നീക്കം ഒരു വിനോദസഞ്ചാരം രാജ്യത്തുണ്ടാക്കുന്ന ചെലവ് വർധിപ്പിക്കുന്നതിനും ശ്രീലങ്കൻ സന്പദ്‌വ്യവസ്ഥയ്ക്ക് ആവശ്യമായ വിദേശനാണ്യ കരുതൽ ശേഖരം ഉയർത്തുന്നതിനും സഹായം നൽകും.

ലക്ഷ്യം അഞ്ചു ലക്ഷം ഇന്ത്യൻ സഞ്ചാരികൾ

ശ്രീലങ്കയുടെ വിനോദസഞ്ചാര വളർച്ച കൈവരിക്കുന്നതിനായി അവരുടെ ഏറ്റവും വലിയ ഉറവിട വിപണിയായാണ് ഇന്ത്യയെ കാണുന്നത്. 2024ൽ ശ്രീലങ്ക 2.05 മില്യണ്‍ വിദേശ വിനോദ സഞ്ചാരികളെയാണ് സ്വീകരിച്ചത്. ആ വർഷം 4.16 ലക്ഷത്തിലധികം ഇന്ത്യക്കാർ രാജ്യം സന്ദർശിച്ചു. 2025ലെ ആദ്യ എട്ട് മാസങ്ങളിൽ 20 ശതമാനത്തിലധികം വിനോദസഞ്ചാരികളും ഇന്ത്യയിൽനിന്നാണ്.

2025ൽ ഇന്ത്യയിൽനിന്ന് അഞ്ച് ലക്ഷം വിനോദസഞ്ചാരികളെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. കൊളംബോയ്ക്കും ബെന്‍റോട്ടയ്ക്കും അപ്പുറം ഉയർന്ന പ്രദേശങ്ങളിലേക്ക് ഇന്ത്യക്കാർ യാത്ര ചെയ്യാൻ തുടങ്ങി. രാമായണ പാതകളാണ് മറ്റൊരു ആകർഷണം- അദ്ദേഹം പറഞ്ഞു.

വിവാഹ കേന്ദ്രം

ഒരു പ്രധാന വിവാഹ കേന്ദ്രമായി ഇന്ത്യക്കാരെ ശ്രീലങ്കയിലേക്ക് ആകർഷിക്കുന്നതിനായി ശ്രീലങ്ക ഇന്ത്യയിൽ ആദ്യമായി മൾട്ടി സിറ്റി റോഡ് ഷോകൾ നടത്തുന്നു. എളുപ്പത്തിലുള്ള കണക്റ്റിവിറ്റി, സൗജന്യ വീസ, സാംസ്കാരിക ബന്ധം എന്നിവയ്ക്ക് പുറമേ, വിവാഹം നടത്താനോ കോർപറേറ്റ് പരിപാടികൾ സംഘടിപ്പിക്കാനോ ആഗ്രഹിക്കുന്ന ഇന്ത്യൻ സഞ്ചാരികൾക്ക് ബജറ്റ് ഫ്രണ്ട്‌ലി കേന്ദ്രമാണ് ശ്രീലങ്ക. ഇന്ത്യൻ വിവാഹ വിപണികൾക്ക് താങ്ങാനാകുന്നതും എന്നാൽ ആഡംബരപൂർവവുമായ പ്രദേശങ്ങൾ ശ്രീലങ്കയ്ക്കുണ്ട്. അതിശയിപ്പിക്കുന്ന പ്രകൃതി ഭംഗിയും സന്പന്നമായ പൈതൃകവും രാജ്യത്തിന്‍റെ പ്രത്യേകതകളാണ്.


ചെലവ് വർധിപ്പിക്കലും വിദേശ നാണ്യവും

ഒരു സഞ്ചാരി ചെലവിടുന്ന തുകയിൽ നേരിയ വർധനവ് ശ്രീലങ്ക ലക്ഷ്യമിടുന്നു. നിലവിൽ ഒരു വിനോദ സഞ്ചാരി ഒരു ദിവസം 170 ഡോളർ ചെലവാക്കുന്നുണ്ട്. ക്രമേണ ഇത് 180 ഡോളറിലെത്തിക്കുകയാണ് ലക്ഷ്യം.

ഭാവിയിൽ കൂടുതൽ വിദേശസഞ്ചാരികളെ എത്തിക്കുക

ഇന്ത്യൻ സഞ്ചാരികൾക്കൊപ്പം 2026ൽ മൊത്തത്തിൽ 2.6 മില്യണ്‍ വിദേശ സഞ്ചാരികളെയാണ് ശ്രീലങ്ക പ്രതീക്ഷിക്കുന്നത്. പശ്ചിമേഷ്യയിൽ നിന്നുള്ള സഞ്ചാരികളുടെ വരവ് ഉയർന്നു. കിഴക്കൻ യൂറോപ്പ്, തായ്‌ലൻഡ്, ജപ്പാൻ എന്നിവിടങ്ങളിൽനിന്നുള്ള വരവ് അതിവേഗം വർധിക്കുകയാണെന്നും ഹേവാവാസം പറഞ്ഞു.

2022ൽ സാന്പത്തിക പ്രതിസന്ധി നേരിട്ട ശ്രീലങ്കയ്ക്ക് തൊഴിലാളികളുടെ പണമയയ്ക്കലിനൊപ്പം വിദേശനാണ്യത്തിന്‍റെ ഒരു പ്രധാന സ്രോതസാണ് വിനോദസഞ്ചാരം. വസ്ത്രങ്ങളുടെയും തേയിലയുടെയും കയറ്റുമതിയിലെ മത്സരവും വെല്ലുവിളികളും കാരണം രാജ്യത്തിന് വിനോദസഞ്ചാരം പ്രധാന വരുമാന മാർഗമായി തുടരുന്നു.